ബെംഗളൂരുവിലെ ഒരു ഫ്ലാറ്റില്‍ നിന്ന് ആറടി നീളമുള്ള മൂർഖനെ കണ്ടെത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടു.BengaluruPost” എന്ന എക്സ് അക്കൗണ്ട് ആണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. ജെ.പി. നഗറിലെ ഒരു ഫ്ലാറ്റിലെ കുളിമുറിയില്‍ നിന്നാണ് മൂർഖനെ കണ്ടെത്തിയത്. സമൂഹ മാധ്യമത്തില്‍ പങ്കിട്ട ഭയാനകമായ ഈ ദൃശ്യങ്ങള്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ദൃശ്യങ്ങളില്‍, പരിശീലനം ലഭിച്ച പാമ്ബ് പിടിത്തക്കാരനായ രോഹിത് ഒരു കൊളുത്ത് അറ്റമുള്ള വടിയുമായി വീട്ടിലേക്ക് കയറി കുളിമുറിയിലേക്ക് പ്രവേശിക്കുന്നത് കാണാം. കുളിമുറിക്കുളില്‍ ഒരു ബക്കറ്റിന് പിന്നില്‍ ചുരുണ്ടുകിടക്കുന്ന മൂർഖൻ പാമ്ബിനെ അയാള്‍ കാണുകയും ബക്കറ്റ് പതുക്കെ നീക്കുകയും ചെയ്യുന്നു. പാമ്ബ് പലതവണ നാവ് പുറത്തേക്ക് നീട്ടുന്നത് ദൃശ്യങ്ങളിലുണ്ട്.
എന്നാല്‍, നിമിഷങ്ങള്‍ക്കകം തന്നെ രോഹിത് ധൈര്യപൂർവ്വം തന്റെ വടി ഉപയോഗിച്ച് മൂർഖനെ സഞ്ചിയിലാക്കി. നഗ്നമായ കൈകള്‍ കൊണ്ട് അതിന്റെ വാലില്‍ പിടിച്ചാണ് ഒരു കറുത്ത തുണി സഞ്ചിയിലേക്ക് രോഹിത് പാമ്ബിനെ ഇട്ടത്. അപകടകാരിയായ മൂർഖൻ പാമ്ബിനെ കൈകാര്യം ചെയ്ത പാമ്ബു പിടുത്തക്കാരന്റെ പ്രവർത്തനത്തെയും ശാന്തമായ പെരുമാറ്റത്തെയും നെറ്റിസണ്‍സ് ഒന്നടങ്കം പ്രശംസിച്ചു.
ബാങ്കിലിടാൻ കൊടുത്ത പണം ഭണ്ഡാരത്തില്‍; ഡ്രൈവറുടെ ‘ദാനധര്‍മ്മം’ പോലീസിന് തലവേദന
ബെംഗളൂരില്‍ ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ ഒന്നര കോടി രൂപ തട്ടിയെടുത്ത ശേഷം വിവിധ ക്ഷേത്രങ്ങളില്‍ കാണിക്കയിട്ട ഡ്രൈവറുടെ നടപടി ദേശീയ ശ്രദ്ധ നേടുന്നു.രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മോഷണത്തിനായി പ്രത്യേക ഗ്രാമങ്ങള്‍ ഉള്ളതായി പറയപ്പെടുന്ന സാഹചര്യത്തില്‍, ഈ ഒറ്റയാള്‍ മോഷണം അവിശ്വസനീയമായ രീതിയിലാണ് അരങ്ങേറിയത്.കൊദന്തരാമപുര സ്വദേശിയായ 46 വയസ്സുകാരൻ സിഎ തൻ്റെ വിശ്വസ്തനായ ഡ്രൈവർ രാജേഷ് ബി എൻ (ഏകദേശം 10 വർഷമായി ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നയാള്‍) നെ കഴിഞ്ഞ മെയ് അഞ്ചാം തീയതി 1.51 കോടി രൂപ അടങ്ങിയ ബാഗ് ബാങ്കില്‍ നിക്ഷേപിക്കാൻ ഏല്‍പ്പിച്ചു.
പണം താല്‍ക്കാലികമായി കാറില്‍ സൂക്ഷിക്കാനും സിഎ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ബാങ്കിലേക്ക് പോകാനായി സിഎ താഴെയെത്തിയപ്പോള്‍ കാറും ഡ്രൈവറെയും കണ്ടില്ല.ഡെക്കാൻ ഹെറാള്‍ഡിൻ്റെ റിപ്പോർട്ട് അനുസരിച്ച്, സിഎ ഉടൻതന്നെ ഓഫീസിലേക്ക് പോയി. അവിടെ കാർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടെങ്കിലും രാജേഷിനെ ഫോണില്‍ വിളിച്ചപ്പോള്‍ മരുന്ന് വാങ്ങാൻ പോയെന്നും 10 മിനിറ്റിനുള്ളില്‍ വരുമെന്നും മറുപടി ലഭിച്ചു.
എന്നാല്‍, പിന്നീട് രാജേഷ് തിരികെ വരികയോ വിളിക്കുകയോ ചെയ്യാത്തതിനെ തുടർന്ന് സിഎ പോലീസില്‍ പരാതി നല്‍കി.തുടർന്ന് പോലീസ് രാജേഷിനോട് സ്റ്റേഷനില്‍ ഹാജരാകാൻ ആവശ്യപ്പെട്ടു. മെയ് ഒമ്ബതാം തീയതി രാജേഷ് പോലീസ് സ്റ്റേഷനില്‍ എത്തുകയും അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പോലീസ് ചോദ്യം ചെയ്യലില്‍, വീട്ടിലെ ആവശ്യങ്ങള്‍ക്കായി ഏകദേശം ഒരു ലക്ഷം രൂപയോളം ചിലവഴിച്ചെന്നും ബാക്കിയുള്ള തുക വിവിധ ക്ഷേത്രങ്ങളില്‍ കാണിക്കയായി നിക്ഷേപിച്ചെന്നും രാജേഷ് മൊഴി നല്‍കി.
ക്ഷേത്രങ്ങളില്‍ നല്‍കിയ പണം തിരികെ എടുക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ബെംഗളൂരു പോലീസ്. അതേസമയം, രാജേഷില്‍ നിന്ന് എത്ര രൂപ കണ്ടെടുക്കാൻ കഴിഞ്ഞെന്നുള്ള വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. ഇത്രയും വലിയ തുക മോഷണം നടത്തി അത് ക്ഷേത്രങ്ങളില്‍ കാണിക്കയായി നല്‍കാനുള്ള ഡ്രൈവറുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഈ സംഭവം ബെംഗളൂരുവില്‍ വലിയ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.