ഇന്ത്യയുടെ ‘ടെക് തലസ്ഥാനമായ ബാംഗ്ലൂരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്(drone). ഇതോടെ നഗരം വെള്ളത്തിനടിയിലായി.ഈ സാഹചര്യത്തില്‍ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നായ സെറോദ നിക്ഷേപകനായ ദിലീപ് കുമാർ എന്ന എക്സ് ഉപയോക്താവാണ് നഗരത്തിന്റെ തകർന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു ആശയം പങ്കുവച്ചത്.
കാൻസർ കണ്ടെത്താനുള്ള എ.ഐ, ബിരിയാണിക്ക് ഡ്രോണ്‍ ഡെലിവറി, നിങ്ങളുടെ വളർത്തുമൃഗത്തിന്റെ ധ്യാന സെഷൻ ഷെഡ്യൂള്‍ ചെയ്യുന്നതിനുള്ള ആപ്പുകള്‍ എന്നിവ ഞങ്ങളുടെ കൈവശമുണ്ട്. പക്ഷേ, മാന്യമായ ഒരു ഡ്രെയിനേജ് സംവിധാനം എങ്ങനെ നിർമ്മിക്കണമെന്ന് ഒരു പിടിയുമില്ല. രാജ്യത്തിന്റെ സാങ്കേതിക തലസ്ഥാനമാണിത്. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്, ആരാണ് ഉത്തരവാദികള്‍- സത്യം പറഞ്ഞാല്‍ എനിക്കറിയില്ല. ഒരുപക്ഷേ നമ്മള് യൂണികോണുകള്‍ നിർമ്മിക്കുന്ന തിരക്കിലായിരുന്നതിനാല്‍ റോഡുകള്‍ നദികളായി മാറുന്നത് കാണാൻ കഴിയുമായിരുന്നില്ല.
ഒരു കാര്യം ഉറപ്പാണ്, ESOP-കള്‍, വില്ലകള്‍, സ്റ്റാർട്ടപ്പ് എക്സിറ്റുകള്‍ എന്നിവ ഈ കുഴപ്പത്തിലൂടെ നമുക്ക് ഒരു കുറുക്കുവഴി വാങ്ങിത്തരില്ല. എല്ലാവരും “ഇന്ത്യയെ മാറ്റാൻ” ആഗ്രഹിക്കുന്നു. പക്ഷേ ചിലപ്പോള്‍ ഞാൻ ചിന്തിക്കുന്നു, നമ്മള് ശരിയായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നുണ്ടോ? എന്തായാലും, ഗതാഗതത്തില്‍ കുടുങ്ങിയ മറ്റൊരാളുടെ ചിന്തകള്‍ മാത്രം.” – ദിലീപ് പറഞ്ഞു.ഇത് സംബന്ധിച്ച പോസ്റ്റില്‍ അദ്ദേഹം നഗരത്തിലെ വെള്ളക്കെട്ട് കാണിക്കുന്ന ഒരു ദൃശ്യവും പങ്കുവച്ചിട്ടുണ്ട്. എക്സിലെ അദ്ദേഹത്തിന്റെ അക്കൗണ്ടായ “@kmr_dilip” ആണ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.
മകള്‍ പീഡനത്തിനിരയായത് അറിഞ്ഞില്ല, ഭര്‍ത്താവ് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതായി വിവരം ലഭിച്ചു; അമ്മയുടെ മൊഴി പുറത്ത്
ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞുകൊന്ന നാല് വയസുകാരി അതിക്രൂര പീഡനത്തിനിരയായത് അറിഞ്ഞില്ലെന്ന് അമ്മയുടെ മൊഴി.ഭർത്താവിന്റെ വീട്ടുകാർ കുട്ടിയില്‍ അമിതമായി താത്പര്യം കാണിച്ചത് തന്നെ അസ്വസ്ഥതപ്പെടുത്തിയെന്ന് യുവതി പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.ഭർത്താവിന്റെ വീട്ടുകാർ കുട്ടിയില്‍ നിന്ന് പോലും തന്നെ അകറ്റുന്നതായി തോന്നി. ഭർത്താവ് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതായി തനിക്ക് വിവരം കിട്ടിയിരുന്നു. തന്നെ ഒഴിവാക്കിയാല്‍ കുട്ടി എങ്ങനെ ജീവിക്കുമെന്ന ആശങ്കയുണ്ടാക്കി. രണ്ടാനമ്മയുടെ കീഴില്‍ തന്റെ കുഞ്ഞ് ജീവിക്കുന്നത് ദുഃസ്വപ്നം കണ്ടെന്നും കുഞ്ഞിന്റെ ഭാവിയില്‍ ആശങ്കയുണ്ടായതിനാലാണ് കൊലപ്പെടുത്തിയതെന്നും യുവതി മൊഴി നല്‍കിയെന്നാണ് വിവരം.
പിതാവിന്റെ ഉറ്റബന്ധുവാണ് നാലരവയസുകാരിയെ പീഡനത്തിനിരയാക്കിയത്. ഒന്നരവർഷമായി പീഡനം തുടർന്നിരുന്നുവെന്നാണ് വിവരം. അറസ്റ്റിലായ 35 വയസുള്ള ഉറ്റബന്ധുവിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. കുട്ടിയെ പലവട്ടം പീഡിപ്പിച്ചതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.കുട്ടി മരിക്കുന്നതിനു തലേന്നാളും പീഡനത്തിന് ഇരയായി. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവും ആന്തരിക രക്തസ്രാവവുമുണ്ടെന്ന് പോസ്റ്റുമോർട്ടം ചെയ്ത കളമശേരി മെഡിക്കല്‍ കോളേജിലെ ഫോറൻസിക് സർജൻ പൊലീസിനെ അറിയിച്ചിരുന്നു.
പിന്നാലെ ഇയാളടക്കം പിതാവിന്റെ ഉറ്റബന്ധുക്കളായ മൂന്നുപേരെ ചോദ്യം ചെയ്തതിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതോടെ ലൈംഗിക വൈകൃതം ഉള്ളയാളാണെന്ന് വ്യക്തമായി.കുട്ടി മരിക്കുന്നതിന്റെ തലേദിവസം വീട്ടില്‍ ആരൊക്കെ ഉണ്ടായിരുന്നെന്ന് അന്വേഷിച്ചു. കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മുത്തച്ഛനൊപ്പമായിരുന്നു പിതാവ്. കുട്ടി അന്ന് ഉറങ്ങിയത് ഇയാള്‍ക്കൊപ്പമാണ്. തുടർന്ന് കസ്റ്റഡിയെടുത്ത് നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.