മൈസൂരുവില്‍ റെയില്‍വേ ട്രാക്കില്‍ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി.എം.എൻ.ജി.ടിക്കും നാഗനഹള്ളി റെയില്‍വേ സ്റ്റേഷനുകള്‍ക്കും ഇടയില്‍ ട്രെയിൻ ഇടിച്ചു മരിച്ചനിലയില്‍ അജ്ഞാത സ്ത്രീയുടെയും ഓടിക്കൊണ്ടിരുന്ന ട്രെയിൻ ഇടിച്ചനിലയില്‍ അജ്ഞാത പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മരിച്ച സ്ത്രീക്ക് 40 നും 45 നും ഇടയില്‍ പ്രായം മതിക്കും. അഞ്ചടി ഉയരം. മൃതദേഹം അഴുകിയ നിലയിലായിരുന്നു,കറുപ്പും വെളുപ്പും പുള്ളികളുള്ള പിങ്ക് നൈറ്റി ധരിച്ചിരുന്നതായി റെയില്‍വേ പൊലീസ് പറഞ്ഞു. രണ്ടാമത്തെ കേസില്‍, ട്രെയിൻ ഇടിച്ചു മരിച്ച അജ്ഞാത പുരുഷന്റെ മൃതദേഹം എം.എം.സി ആൻഡ് ആർ.ഐ മോർച്ചറിയിലേക്ക് മാറ്റി. 50 നും 55 നും ഇടയില്‍ പ്രായം, 5.3 അടി ഉയരം, ഇളം തവിട്ട് നിറം, ഇളം നീല നിറത്തിലുള്ള ഫുള്‍കൈ ഷർട്ടും കറുത്ത പാന്റുമാണ് വേഷം. വിവരം ലഭിക്കുന്നവർ മൈസൂരു റെയില്‍വേ പൊലീസ് സ്റ്റേഷനുമായി 0821-2516579 എന്ന നമ്ബറില്‍ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു
₹1.8 ലക്ഷം കോടിയില്‍ നിന്ന് ഒന്നുമില്ലായ്മയിലേക്ക്, എല്ലാത്തിനും കാരണം ആ തെറ്റ്! തുറന്ന് പറഞ്ഞ് ബൈജു രവീന്ദ്രന്‍
21 രാജ്യങ്ങളിലേക്ക് അതിവേഗം വളരാന്‍ ശ്രമിച്ചപ്പോള്‍ ബിസിനസില്‍ തെറ്റുകള്‍ സംഭവിച്ചെന്ന് ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍.വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. ഒരിക്കല്‍ 22 ബില്യന്‍ ഡോളര്‍ (ഏകദേശം 1.8 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന കമ്ബനി ഇന്ന് സാമ്ബത്തിക പരാധീനതയും നിയമപോരാട്ടങ്ങളും കാരണം വലിയ പ്രതിസന്ധിയിലാണ്.ലഭ്യമായിരുന്ന ഇക്വിറ്റി സാധ്യതകള്‍ ഉപയോഗിക്കാതെ 2021ല്‍ 1.2 ബില്യന്‍ ഡോളറിന്റെ (ഏകദേശം 10,000 കോടി രൂപ) ടേം ലോണ്‍ എടുക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് ബൈജു പറയുന്നു.
എല്ലാറ്റിലേക്കും നയിച്ചത് ആ തെറ്റാണ്. നമ്മുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് മുമ്ബ് 5 ബില്യന്‍ ഡോളറാണ് (ഏകദേശം 42,000 കോടി രൂപ) ഞങ്ങള്‍ സമാഹരിച്ചതെന്നും ബൈജു പറയുന്നു.ഇന്ത്യയില്‍ നിന്നും ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലേക്കും വളരാന്‍ ശ്രമിച്ചപ്പോഴും ബിസിനസില്‍ തെറ്റുവരുത്തി. ഒരു പക്ഷേ ഇത് കുറച്ച് പതിയെ മതിയായിരുന്നു. വളരെ വേഗത്തില്‍ വളരാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഇന്ത്യയില്‍ നിന്നും 21 പുതിയ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
പക്ഷേ 2019-21വരെയുള്ള കൊവിഡ് കാലത്ത് ഞങ്ങള്‍ക്ക് മികച്ച 160 നിക്ഷേപകരുണ്ടായിരുന്നു. എന്നാല്‍ റഷ്യ-യുക്രെയിന്‍ യുദ്ധം അടക്കമുള്ള ചില ഘടകങ്ങള്‍ കാരണം പലരും വാഗ്ദാനം ചെയ്ത നിക്ഷേപത്തില്‍ നിന്നും പിന്മാറി. ഇത് കമ്ബനിയുടെ വളര്‍ച്ചയെ കാര്യമായി ബാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.