ബെംഗളൂരു: പുതിയ തരം ജെല്ലി കഞ്ചാവ് നഗരത്തിലേക്ക്എത്തി. മെഡിക്കൽ, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആണ് ജെല്ലി ചോക്ലേറ്റ് കഞ്ചാവിൽ കലർത്തി വിൽക്കുന്നതെന്നാണ് നിഗമനം. ബട്ടരായണപുര പോലീസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ജെല്ലി കഞ്ചാവ് സംഘത്തെ അറസ്റ്റ് ചെയ്തു. മുഹമ്മദ് സാഹിദ്, ഇസ്മായിൽ അദ്നാൻ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിയെ പോലീസ് തിരയുന്നകയാണ്.
ബട്ടരായണപുര ഇൻസ്പെക്ടർ കെ. ജീവന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന 1440 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. റെയ്ഡിനിടെ, വാറ്റിയെടുത്ത കഞ്ചാവ് ജ്യൂസ് ജെല്ലി ചോക്ലേറ്റിൽ കലർത്തുന്നതായി കണ്ടെത്തി.ഹെബ്ബാലിലെ വിശ്വനാഥ് നാഗേനഹള്ളിയിലാണ് പ്രതി താമസിച്ചിരുന്നത്. മംഗലാപുരത്തു നിന്നുള്ള ഒരു സുഹൃത്ത് വഴിയാണ് അവർ ബിസിനസ്സ് നടത്തിയിരുന്നത്. പ്രതികൾ ഈ ജെല്ലി കഞ്ചാവ് എവിടെ നിന്നാണ് തയ്യാറാക്കുന്നതെന്നf കണ്ടെത്താൻ പോലീസ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു പായ്ക്ക് ജെല്ലി മരിജുവാനയ്ക്ക് ഏകദേശം 6,000 രൂപ വിലവരും.ഈ ജെല്ലി ചോക്ലേറ്റുകളിൽ മരിജുവാനയുടെ വാറ്റിയെടുത്ത നീര് കലർത്തും. ഒരു പായ്ക്ക് ജെല്ലി മരിജുവാനയ്ക്ക്് ഏകദേശം 6,000 രൂപ വിലവരും. വായിൽ വെച്ചാൽ ജെല്ലി അലിയും.ഈ ജെല്ലിക്ക് കഞ്ചാവ് ഇലയേക്കാളും ഹാഷിഷിനേക്കാളും ഉയർന്ന കിക്ക് ഉണ്ടെന്ന് പറയപ്പെടുന്നു. ഇത് പോക്കറ്റിൽ സൂക്ഷിച്ചാലും ആരും സംശയിക്കില്ല. പോലീസ് അന്വേഷിച്ചാലും, വിൽപ്പനക്കാരൻ ആരാണെന്നും ഉപഭോക്താവ് ആരാണെന്നും ആദ്യ ദൃഷ്ടിയിൽ അവർക്ക് കണ്ടെത്താനും കഴിയില്ലന്ന് പോലീസ് പറയുന്നു.
ഉന്നതിയില്‍ കുടുങ്ങിയ ആര്യാടന് ഷൗക്കത്തിനെയും സംഘത്തെയും തിരികെയെത്തിച്ചു
നിലമ്ബൂര്‍ വാണിയമ്ബുഴ ഉന്നതിയില്‍ കുടുങ്ങിയ നിയുക്ത എംഎല്‍എ ആര്യാടന് ഷൗക്കത്തും സംഘവും തിരിച്ചെത്തി. ഡിങ്കി ബോട്ടിന്റെ എന്ജിന് തകരാറിനെ തുടര്‍ന്നാണ് ആര്യാടന് ഷൗക്കത്തും സംഘവും രണ്ടു മണിക്കൂറോളം കുടുങ്ങിയത്.രണ്ടുമണിക്കൂറോളം കാട്ടില്‍ കുടങ്ങിയ ഇവരെ ജില്ലാ കളക്ടറുടെ ഇടപെടലില്‍ മലപ്പുറത്ത് നിന്നും ദേശീയ ദുരന്തനിവാരണ സേന ബോട്ടെത്തിച്ചാണ് കരയിലെത്തിച്ചത്.കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വാണിയമ്ബുഴ ഉന്നതിയിലെത്തിച്ച് മടങ്ങവേയാണ് ആര്യാടന് ഷൗക്കത്തും സംഘവും കാട്ടില്‍ കുടുങ്ങിയത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ഡിങ്കി ബോട്ട് തകരാറിലായതിനെ തുടര്‍ന്നാണ് കാട്ടില്‍ കുടുങ്ങിയത്. രണ്ടുമണിക്കൂറോളമാണ് ഷൗക്കത്തും സംഘവും കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടാണ് മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്ബുഴ ഉന്നതിയിലെ ബില്ലി (56) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൃതദേഹം ഡിങ്കി ബോട്ടില്‍ ചാലിയാറിനക്കരെ വാണിയമ്ബുഴ ഉന്നതിയിലെത്തിച്ചത്. ഡിങ്കി ബോട്ടില്‍ മടങ്ങുന്നതിനിടെ ചാലിയാര്‍ പുഴയുടെ മധ്യത്തിലെത്തിയതോടെ എന്ജിന് തകരാറിലാവുകയായിരുന്നു.
സാഹസപ്പെട്ടാണ് ഫയര്‍ ഫോഴ്സ് സംഘം ബോട്ട് മറുതീരത്ത് അടുപ്പിച്ചത്.നാളെ സത്യപ്രതിജ്ഞ നടക്കുന്നതിനാല്‍ ഷൗക്കത്ത് ഇന്ന് രാത്രിയാണ് തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തിരുന്നത്. രാത്രി 9.30-നുള്ള രാജ്യറാണി എക്സ്പ്രസിനാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പായി മാര്‍ത്തോമ കോളേജിലും ചുങ്കത്തറ മാര്‍ത്തോമ സ്കൂളിലും കൊണ്ടോട്ടിയില്‍ യുഡിഎഫ് സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍ കാട്ടില്‍ കുടുങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഈ പരിപാടികള്‍ മാറ്റിവെച്ചു.