Home Featured കേരളത്തിലേക്കുള്ള രണ്ട് പ്രധാന തീവണ്ടികൾക്ക് കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റം

കേരളത്തിലേക്കുള്ള രണ്ട് പ്രധാന തീവണ്ടികൾക്ക് കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റം

by admin

ബെംഗളൂരു: ബെംഗളൂരു നഗരഹൃദയത്തിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ(എസ്ബിസി) നിന്ന് കേരളത്തിലേക്കുള്ള രണ്ട് പ്രധാന തീവണ്ടികൾക്ക് വരുന്ന ഓഗസ്റ്റ് 16 മുതൽ എസ്എംവിടി ടെർമിനലിലേക്ക് സ്ഥലം മാറ്റം. രാവിലെ 6.10-ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസും(ഇൻ്റർ സിറ്റി എക്‌സ്പ്രസ്-12677) രാത്രി എട്ടുമണിക്ക് പുറപ്പെടുന്ന എസ്ബിസി-കണ്ണൂർ എക്സ്സ്പ്രസും(16511)ആണ് സ്റ്റേഷൻ മാറുന്നത്.രണ്ടു വണ്ടികളും (എറണാകുളം-എസ്ബിസി എക്സ്പ്രസ്-12678, കണ്ണൂർ-എസ്ബിസി എക്സ്പ്രസ്-16512) ഓഗസ്റ്റ് 15 മുതൽ എസ്ബിസിയിലേക്ക് യാത്ര അവസാനിപ്പിക്കാൻ എത്തില്ല.

വണ്ടികൾ യാത്ര അവസാനിപ്പിക്കുന്നതും യാത്ര തുടങ്ങുന്നതും എസ്എംവിടി(സർ എം.വിശ്വേശ്വരയ്യ ടെർമിനൽ ബെംഗളൂരു)യിൽനിന്നായിരിക്കും. അടുത്തവർഷം ജനുവരി 16 വരെയാണ് മാറ്റം. റെയിൽവേയുടെ സീറ്റ് റിസർവേഷൻ സൈറ്റിൽ രണ്ടു തീവണ്ടികൾക്കും പുതിയ ക്രമീകരണ പ്രകാരമുള്ള മാറ്റം ഏർപ്പെടുത്തി.കെഎസ്ആർ റെയിൽവേ സ്റ്റേഷൻ യാർഡിലെ പിലൈനുകളുടെ നിർമാണം നടക്കുന്നതിനാലാണ് വണ്ടികളെ എസ്എംവിടിയിലേക്ക് മാറ്റുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നത്.

അതേസമയം, ഈ രണ്ടു വണ്ടികളിലും കേരളത്തിലേക്കുള്ള ഒട്ടേറെ യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഏതാനും സ്റ്റേഷനുകൾ ഇതോടെ ഒഴിവാകും. എറണാകുളം ഇൻ്റർസിറ്റി എക‌്സ്പ്രസ് മടക്കയാത്രയിൽ കന്റോൺമെന്റ് സ്റ്റേഷനിലും കെഎസ്ആറിലും എത്തില്ല. കർമലാരം, ബൈയപ്പനഹള്ളി വഴി വന്ന് എസ്എംവിബിയിൽ യാത്ര അവസാനിപ്പിക്കും. രാത്രി ഒമ്പതിന് ബെംഗളൂരുവിലെത്തുന്ന തീവണ്ടിയാണിത്. എസ്എംവിബിയിൽ ഇറങ്ങിയശേഷം യാത്രക്കാർക്ക് രാത്രിയിൽ നഗരത്തിന്റെ ഹൃദയഭാഗത്തേക്കെത്താൻ പ്രയാസപ്പെടും.

തിരിച്ച് എസ്എംവിബിയിൽനിന്ന് ബൈയപ്പനഹള്ളി, കർമലാരം വഴിയായിരിക്കും കേരളത്തിലേക്കുള്ള മടക്കയാത്ര.കണ്ണൂർ എക്സ്സ് കുനിഗൽ, ചിക്കബാനവാര, യശ്വന്തപുര ജങ്ഷൻ, ഹെബ്ബാൾ, ബാനസവാടി വഴി എസ്എംവിബിയിലെത്തുന്ന രീതിയിൽ വഴിതിരിച്ചുവിടും. ബെംഗളൂരുവിൽനിന്നുള്ള മടക്കയാത്രയും ഈ വഴിയായിരിക്കും. രാത്രി എട്ടിനാണ് ഈ വണ്ടി ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്നത്. കേരളത്തിലേക്കുള്ള രണ്ട് വണ്ടികൾക്കു പുറമെ, മഹാരാഷ്ട്രയിലെ നാംദേഡിലേക്കുള്ള എക്‌സ്പ്രസ് തീവണ്ടിയെയും(16511/16512) എസ്എംവിബിയിലേക്ക് മാറ്റും

ചൂത് കളിച്ച്‌ ഉണ്ടായ കടം വീട്ടാൻ സുഹൃത്തിനൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെടാൻ നിര്‍ബന്ധിച്ച്‌ ഭര്‍ത്താവ്; കേസെടുത്തു

ഭർത്താവിന്റെ സഹായത്തോടെ സുഹൃത്ത് യുവതിയെ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് സംഭവം.ധാറില്‍ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കൻവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഭർത്താവ് താമസിക്കുന്നത്. യുവതി ഇൻഡോർ സ്വദേശിനിയാണ്. തന്റെ ഭർത്താവ് ചൂതാട്ടക്കാരനാണെന്നും ഇതുമൂലം കടം വർദ്ധിച്ചുവെന്നും യുവതി പരാതിപ്പെട്ടതായി കൻവാൻ പൊലീസ് സ്റ്റേഷൻ ഇൻചാർജ് അഭയ് നീമ പറഞ്ഞു.

കടക്കെണിയിലായ ഭർത്താവ് പണം കടം വാങ്ങിയ സുഹൃത്തുമായി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്ന് സ്ത്രീ പരാതിയില്‍ ആരോപിച്ചു. ഒളിവില്‍ പോയ രണ്ടുപേർക്കുമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. “സംഭവം അന്വേഷിച്ചുവരികയാണ്. ഇരയുടെ മൊഴി ഇൻഡോറില്‍ രേഖപ്പെടുത്തുമെന്നാണ് ധാർ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഗീതേഷ് കുമാർ ഗാർഗെയെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group