Home Uncategorized ബംഗളൂരു : ചരക്കുവാഹനം കിണറ്റിൽവീണ് രണ്ടുപേ ർ മരിച്ചു

ബംഗളൂരു : ചരക്കുവാഹനം കിണറ്റിൽവീണ് രണ്ടുപേ ർ മരിച്ചു

by admin

ബംഗളൂരു: ബുധനാഴ്‌ച രാത്രി ബിദറിലെ ഘോഡെ പള്ളിക്ക് സമീപം റോഡരികിലെ തുറന്ന കിണറ്റിൽ വീണ് രണ്ടുപേർ മരിച്ച സംഭവത്തിന് പിന്നാലെ അ പകട വാർത്തയറിഞ്ഞ് വീട്ടമ്മയും മരിച്ചു.ബിദർ ഘോഡെപള്ളിയിലെ ലക്ഷ്മികാന്ത് എന്ന കാന്തരാകു (45), രവി (18) എന്നിവരാണ് അപകട ത്തിൽ മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരു തരമാണ്.ലക്ഷ്മികാന്തിൻ്റെ മരണവാർത്ത കേട്ട് അമ്മ ശാരദ ബായിക്ക് (86) ഹൃദയാഘാതം സംഭവിക്കുകയായി രുന്നു. അമിത വേഗതയാണ് വാഹനം കിണറ്റിലേ ക്ക് മറിയാൻ ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗാന്ധിഗഞ്ച് പൊലീസ് കേസ് ര ജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

നിര്‍ബന്ധിച്ചു ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയാക്കി; ശേഷം പുരുഷസുഹൃത്ത് ബലാത്സംഗം ചെയ്തു’

ലിംഗ മാറ്റത്തിലൂടെ സ്ത്രീയായി മാറിയ മധ്യപ്രദേശിലെ ഒരാള്‍ തന്റെ പുരുഷ സുഹൃത്ത് തന്നെ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി രംഗത്ത്.ഇയാള്‍ തന്നെയാണ് തന്നെ ലിംഗമാറ്റ ഓപ്പറേഷന്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചത്. താനുമായി ബലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സുഹൃത്ത് ‘ബ്ലാക്ക് മാജിക്ക്’ ഉപയോഗിച്ചതായും ഇര ആരോപിക്കുന്നു. എ.എന്‍.ഐയോട് സംസാരിക്കവെ അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (എഡിസിപി) മല്‍കീത് സിംഗ് പറഞ്ഞു.

താന്‍ നര്‍മ്മദാപുരം സ്വദേശിയായ ഒരാളുമായി കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി സൗഹൃദത്തിലായിരുന്നുവെന്നും അവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും അയാള്‍ തന്നോട് ‘ബ്ലാക്ക് മാജിക്’ ചെയ്യാറുണ്ടായിരുന്നുവെന്നും ഇര പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി, അതിനായി ഒരു സ്ത്രീയാകാന്‍ ലിംഗമാറ്റ നടപടിക്രമത്തിന് വിധേയനാകാന്‍ സമ്മര്‍ദ്ദം ചെലുത്തി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇന്‍ഡോറിലെ ഒരു ക്ലിനിക്കില്‍ ഇരയ്ക്ക് ശസ്ത്രക്രിയ നടത്തിയത്.’

നര്‍മ്മദാപുരത്തെ തന്റെ വസതിയില്‍ തന്നെ 10 ദിവസത്തോളം പൂട്ടിയിട്ടെന്നും ബലമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും ഇര അവകാശപ്പെടുന്നു. ലിംഗമാറ്റത്തിന് ശേഷം താന്‍ ഇപ്പോള്‍ ഒരു സ്ത്രീയാണെന്നും ഇപ്പോഴും ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയില്‍ ചെയ്യപ്പെടുകയും ചെയ്യുന്നുവെന്ന് പരാതിയുണ്ട്. ബലാത്സംഗം, കൊള്ളയടിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഭാരതീയ ന്യായ് സഹിതയുടെ (ബിഎന്‍എസ്) ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group