Home Featured യശ്വന്ത്പൂര്‍ റയില്‍വേ യാര്‍ഡ് പ്രവൃത്തി; കണ്ണൂര്‍ എക്സ്പ്രസ് വഴിതിരിച്ചുവിടും; നാല് ട്രെയിനുകള്‍ റദ്ദാക്കും

യശ്വന്ത്പൂര്‍ റയില്‍വേ യാര്‍ഡ് പ്രവൃത്തി; കണ്ണൂര്‍ എക്സ്പ്രസ് വഴിതിരിച്ചുവിടും; നാല് ട്രെയിനുകള്‍ റദ്ദാക്കും

by admin

ബംഗളൂരു: യശ്വന്ത്പൂർ റെയില്‍വേ യാർഡില്‍ നടക്കുന്ന ജോലികളുടെ ഭാഗമായി ഏപ്രില്‍ മൂന്ന് മുതല്‍ 11 വരെ നാല് ട്രെയിനുകള്‍ റദ്ദാക്കും.

ഏപ്രില്‍ മൂന്ന്: യശ്വന്ത്പൂർ-പണ്ഡർപൂർ എക്സ്പ്രസ് (ട്രെയിൻ നമ്ബർ. 16541), ഏപ്രില്‍ നാല്: യശ്വന്ത്പൂർ-ഡോ എം.ജി.ആർ ചെന്നൈ സെൻട്രല്‍ എക്സ്പ്രസ് (ട്രെയിൻ നമ്ബർ. 12291), യശ്വന്ത്പൂർ-പുതുച്ചേരി എക്സ്പ്രസ് (ട്രെയിൻ നമ്ബർ. 16573), പാണ്ഡർപൂർ-യശ്വന്ത്പൂർ നം.2, ഡോ.15 സെൻട്രല്‍-യശ്വന്ത്പൂർ എക്സ്പ്രസ് (ട്രെയിൻ നമ്ബർ. 12292), പുതുച്ചേരി-യശ്വന്ത്പൂർ എക്സ്പ്രസ് (ട്രെയിൻ നമ്ബർ. 16574), യശ്വന്ത്പൂർ-ബീദാർ എക്സ്പ്രസ് (ട്രെയിൻ നമ്ബർ. 16578)ഏപ്രില്‍ ആറ്: ബിദാർ-യശ്വന്ത്പൂർ എക്സ്പ്രസ് (ട്രെയിൻ നമ്ബർ. 16577) നമ്ബർ 16541), ഏപ്രില്‍ 11: പണ്ഡർപൂർ-യശ്വന്ത്പൂർ എക്സ്പ്രസ് (ട്രെയിൻ നമ്ബർ. 16542) എന്നിവയാണ് റദ്ദാക്കുന്ന ട്രെയിനുകള്‍.

ഏപ്രില്‍ ഒന്ന് മുതല്‍ 10 വരെ കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് (ട്രെയിൻ നമ്ബർ 16511) വഴിതിരിച്ചുവിടും. രാത്രി എട്ടിന് കെ.എസ്.ആറിന് പകരം എസ്.എം.വി.ടി ബംഗളൂരുവില്‍നിന്ന് പുറപ്പെടും. എസ്.എം.വി.ടി ബെംഗളൂരു, ബനസ്വാഡി, ഹെബ്ബാള്‍, ചിക്ബനാവർ വഴി ട്രെയിൻ ബദല്‍ റൂട്ട് സ്വീകരിക്കും.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇനി സെക്കന്‍ഡിനുള്ളില്‍ അറിയാം; എഐ ആപ്പുമായി 14കാരന്‍

ഹൃദയാഘാതം അടക്കം ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇനി സെക്കൻഡുകള്‍ക്കുള്ളില്‍ കണ്ടുപിടിക്കാം. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ സ്വദേശിയും അമേരിക്കയില്‍ താമസക്കാരനുമായ 14 വയസ്സുകാരനാണ് രോഗനിര്‍ണയത്തില്‍ പുതിയ വഴിത്തിരിവാകുന്ന കണ്ടുപിടുത്തത്തിന് പിന്നില്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ ‘സിര്‍കാഡിയവി’ എന്ന ആപ്ലിക്കേഷനാണ്, സിദ്ധാര്‍ത്ഥ് നന്ദ്യാല എന്ന എന്‍ആര്‍ഐ വിദ്യാര്‍ത്ഥിയുടെ സവിശേഷ സംഭാവന.’സിര്‍കാഡിയവി’ എന്ന ആപ്ലിക്കേഷന്‍ വഴി ഹൃദയസംബന്ധമായ രോഗങ്ങള്‍ വെറും ഏഴു സെക്കൻഡുകള്‍ക്കുള്ളില്‍ കണ്ടെത്താനാകും. ഗുണ്ടൂര്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ രോഗികളില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച്‌ സിദ്ധാര്‍ത്ഥ് ആപ്പ് ഉപയോഗിച്ച്‌ പരീക്ഷണം നടത്തിയിരുന്നു. കണ്ടുപിടുത്തത്തെക്കുറിച്ച്‌ അറിഞ്ഞ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സിദ്ധാര്‍ത്ഥിനെ സെക്രട്ടേറിയറ്റിലേക്ക് ക്ഷണിക്കുകയും, അഭിനന്ദിക്കുകയും ചെയ്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനം എന്നിവയില്‍ കണ്ടുപിടുത്തങ്ങള്‍ തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സിദ്ധാര്‍ത്ഥിന് ഉറപ്പു നല്‍കി. സിദ്ധാര്‍ത്ഥ്, പിതാവ് മഹേഷ് എന്നിവര്‍ മുഖ്യമന്ത്രി നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ആരോഗ്യമന്ത്രി സത്യകുമാര്‍ യാദവ് എന്നിവരും പങ്കെടുത്തു.

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നത് ഈ 14 വയസ്സുകാരന്‍ എളുപ്പമാക്കി! ഡള്ളാസില്‍ നിന്നുള്ള ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഐ സര്‍ട്ടിഫൈഡ് പ്രൊഫഷണലായ സിദ്ധാര്‍ത്ഥ് നന്ദ്യാലയെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്, ഒറാക്കിള്‍, ARM എന്നിവയില്‍ നിന്ന് സിദ്ധാര്‍ത്ഥ് സര്‍ട്ടിഫിക്കേഷനുകള്‍ നേടിയിട്ടുണ്ട്. സിദ്ധാര്‍ത്ഥിന്റെ ആപ്പായ സര്‍ക്കാഡിയന്‍ എഐ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താന്‍ കഴിയുന്ന മെഡിക്കല്‍ രംഗത്തെ ഒരു മുന്നേറ്റമാണ്. ചന്ദ്രബാബു നായിഡു സമൂഹമാധ്യമത്തില്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group