Home Featured മൈസൂരുവിൽ ഗതാഗത നിയമലംഘനത്തിന് പിടിമുറുക്കാൻ ട്രാഫിക് പോലീസ്

മൈസൂരുവിൽ ഗതാഗത നിയമലംഘനത്തിന് പിടിമുറുക്കാൻ ട്രാഫിക് പോലീസ്

മൈസൂരു : വിനോദസഞ്ചാരകേന്ദ്രമായ മൈസൂരുവിൽ ഗതാഗത നിയമലംഘനത്തിന് പിടിമുറുക്കാൻ ട്രാഫിക് പോലീസ്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ അടുത്തിരിക്കെയാണ് കർശന നടപടിയുമായി ട്രാഫിക് പോലീസ് രംഗത്തെത്തിയത്. കേരളമടക്കം അന്യസംസ്ഥാനങ്ങളിൽനിന്ന് പുതുവത്സരമാഘോഷിക്കാൻ മൈസൂരുവിലേക്ക് സഞ്ചാരികൾ ഏറെയെത്തുന്ന സാഹചര്യത്തിലണ് പഴുതടച്ച സുരക്ഷയൊരുക്കാൻ പോലീസ് കൂടുതൽ നടപടി സ്വീകരിക്കുന്നത്.

മൈസൂരുവിൽ ഗതാഗതനിയമലംഘനം വർധിക്കുന്ന സാഹചര്യത്തിലാണിത്. 2022-ൽ മൈസൂരു നഗരത്തിൽമാത്രം 2,90,971 ട്രാഫിക് നിയമലംഘനക്കേസുകളാണ് ചുമത്തിയത്. 2023-ൽ ഇത് 3,65,657 കേസുകളായി. 2024-ൽ നവംബർ 30 വരെ ഇത് 3,99,770 ആയി കൂടി. കൂടാതെ, നഗരത്തിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് വിവിധ കേസുകളിലായി ചുമത്തിയ പിഴയിനത്തിൽ 240 കോടിയാണ് ലഭിക്കാനുള്ളതെന്ന് സിറ്റി പോലീസ് കമ്മിഷണർ സീമ ലട്‌കർ അറിയിച്ചു. ഇത്തരം പിഴക്കുടിശ്ശികയീടാക്കാൻ ട്രാഫിക് പോലീസ് ഉടൻ നിയമലംഘകരുടെ വീടുകളിൽ നേരിട്ടെത്തും. കുടിശ്ശിക പൂർണമായും തിരിച്ചുപിടിക്കുന്നതുവരെ ഈ ഡ്രൈവ് തുടരുമെന്ന് കമ്മിഷണർ അറിയിച്ചു.

പത്തിലധികം നിയമലംഘനക്കേസുകളുള്ളവരുടെ വീടുകളിലാണ് പിഴയീടാക്കാൻ പോലീസ് ആദ്യമെത്തുക. ചിലവാഹനങ്ങൾക്ക് 15 മുതൽ 20 വരെ നിയമലംഘനക്കേസുകളുണ്ടെന്ന് കമ്മിഷണർ അറിയിച്ചു.ക്രിസ്മസ് അവധിക്കാലത്ത് ഗൃഹസന്ദർശനത്തോടൊപ്പം റോഡ് പരിശോധനയും കൂടുതൽ നടത്തും. നിയമംലംഘിച്ച് ഓടുന്ന ഏതെങ്കിലും വാഹനം ശ്രദ്ധയിൽപ്പെട്ടാൽ, ആ വാഹനത്തിന്റെ തീർപ്പാക്കാത്ത എല്ലാ പിഴകളും തത്സമയം ഈടാക്കും. ഒരു എ.എസ്.ഐ.യും രണ്ട് കോൺസ്റ്റബിൾമാരുമടങ്ങുന്ന സംഘമാണ് വീടുകളിലെത്തുക. പിഴയീടാക്കുന്നതോടൊപ്പം കുറ്റവാളികളുമായും അവരുടെ കുടുംബങ്ങളുമായും ഇടപഴകുകയും ബോധവത്കരണം നടത്തുകയും ചെയ്യുമെന്ന് കമ്മിഷണർ അറിയിച്ചു.

നിരീക്ഷണം കർശനമാക്കും

ക്രിസ്മസ്, പുതുവത്സരദിനം അടുത്തെത്തിയ സാഹചര്യത്തിൽ നഗരത്തിൽ നിയമലംഘനം തടയാൻ പോലീസ് നിരീക്ഷണം കർശനമാക്കി. ഇതരസംസ്ഥാനത്തുനിന്നടക്കം കൂടുതൽ സഞ്ചാരികൾ നഗരത്തിലെത്തുന്നതിന്റെ ഭാഗമായാണിത്. ഇതിനകം മൈസൂരുവിലുടനീളം എ.ഐ. ക്യാമറകളും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എ.എൻ.പി.ആർ.) ക്യാമറകളും കൂടുതൽ സ്ഥാപിച്ചു. ഇത് കുറ്റകൃത്യങ്ങൾ പിടികൂടുന്നതിന് പോലീസിനെ സഹായിക്കും. മൈസൂരുവിലെ റോഡുകളിലും ജങ്ഷനുകളിലും സർക്കിളുകളിലും പ്രധാന കവലകളിലുമായി 413 ക്യാമറകളാണുള്ളത്. അവയിൽ 55 എണ്ണം എ.ഐ. ക്യാമറകളാണ്, 58 സി.സി.ടി.വി. ക്യാമറകൾ, 50 എ.എൻ.പി.ആർ. ക്യാമറകൾ, 250 നിരീക്ഷണ ക്യാമറകൾ എന്നിവയാണ് പുതുതായി സ്ഥാപിച്ചവ.

ഹെൽമെറ്റില്ലാത്ത യാത്ര സാധാരണമാകുന്നു

:നഗരത്തിൽ ഹെൽമെറ്റില്ലാതെ യാത്രചെയ്യുന്നത് സാധാരണ കാഴ്‌ചയാണെന്ന് കമ്മിഷണർ അറിയിച്ചു. 2022-ൽ ഹെൽമെറ്റ് ധരിക്കാത്തതിന് 5,08,514 പിഴ ചുമത്തിയപ്പോൾ 2023-ൽ ഇത് 6,48,285 ആയി. 2024-ൽ ഇത് 8,86,691 കേസുകളായി ഉയർന്നു. അതുപോലെ സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് പിഴയീടാക്കുന്നവരുടെ എണ്ണവും കൂടി. 2022-ൽ 4219 ഉം 2023-ൽ 6786 ഉം ആളുടെപേരിൽ കേസെടുത്തു. 2024 ആയപ്പോഴേക്കും 5,06,436 പേർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിടിയിലായി.

മൂന്നാഴ്ച രണ്ട് നേരം പുരട്ടിയിട്ടും വെളുത്തില്ല; വ്യാജ അവകാശവാദം; ഫെയർനസ് ക്രീം കമ്പനിക്ക് 15 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: വ്യാജ അവകാശവാദവുമായി ബന്ധപ്പെട്ട് ഫെയർനസ് ക്രീമിന് 15 ലക്ഷം രൂപ പിഴ വിധിച്ച് ഡൽഹിയിലെ ജില്ലാ ഉപഭോക്തൃ ഫോറം. ഇമാമി ലിമിറ്റഡിനാണ് പിഴ ചുമത്തിയത്. ഫെയർ ആൻഡ് ഹാൻഡ്‌സം ക്രീമുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി.2013ൽ പത്രത്തിലെ പരസ്യം കണ്ടാണ് 79 രൂപ നൽകി ക്രീം വാങ്ങിയതെന്ന് പരാതിൽ പറയുന്നു. പരസ്യത്തിൽ പറയുന്ന അതേപടി മൂന്നാഴ്ച ഉപയോ​ഗിച്ചിട്ടും ചർമ്മത്തിന്റെ നിറത്തിലും ആരോ​ഗ്യത്തിലും യാതൊരും മാറ്റവും വന്നില്ല. പേക്കജിലും ലേ​ബലിലും മുഖസൗന്ദര്യം വർദ്ധിപ്പാക്കാൻ ദിവസവും രണ്ട് തവണ പുരട്ടണമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ അതുപോലെ ചെയ്തിട്ടും ​ഗുണമുണ്ടായില്ലെന്നും പരാതിക്കാൻ ചൂണ്ടിക്കാട്ടി.

നിർദ്ദേശിച്ച പ്രകാരം ക്രീം ഉപയോ​ഗിച്ചെന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്നും അതിനാൽ ക്രീമിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും കമ്പനി വാദിച്ചു. ക്രീമിന്റെ ശരിയായ ഉപയോഗം, പോഷകാഹാരം, വ്യായാമം, ആരോഗ്യകരമായ ശീലങ്ങൾ, തുടങ്ങി നിരവധി ഘടകങ്ങൾ കൂടിച്ചേർന്നാലെ സൗന്ദര്യം വർദ്ധിക്കൂവെന്നും ഇമാമി ലിമിറ്റഡ് ഫോറത്തിന് മുൻപാകെ പറഞ്ഞു. ഇത് നിരാകരിച്ച ഫോറം പാക്കേജിംഗിലും ലേബലിംഗിലും അത്തരം വ്യവസ്ഥകൾ പരാമർശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.  എന്നാൽ 2013 ലെ പരാതി ആയതിനാൽ പത്രങ്ങളിൽ തിരുത്തൽ പരസ്യം ആവശ്യമില്ലെന്നും ഫോറം വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group