ബംഗളൂരു: ബംഗളൂരു നഗരത്തിലൽ ബുധനാഴ്ചയുണ്ടായ കനത്ത ഗതാഗത കുരുക്കിൽ ജനം വലഞ്ഞു. പഠനം കഴിഞ്ഞ് വിദ്യാര്ഥികൾ രാത്രി എട്ട് മണിയോടെ വീട്ടിലെത്തേണ്ട ഗതികേടും ഉണ്ടായി രണ്ട് മണിക്കൂറിൽ ഒരു കിലോമീറ്ററാണ് വണ്ടികൾക്ക് നീങ്ങാൻ കഴിഞ്ഞത്. 5 മണിക്കൂറോളം ഔട്ടർ റിംഗ് റോഡിൽ യാത്രക്കാര് കുരുങ്ങി കിടന്നു. കർണാടക ജല സംരക്ഷണ സമിതിയുടെ ബന്ദ് പ്രഖ്യാപിച്ചതോടെയാണ് നഗരം വൻ ഗതാഗത തടസത്തിലേക്കെത്തിയത്. കാവേരി നദി തർക്കവുമായി ബന്ധപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചത്.
കുരുക്കിൽപ്പെട്ടവർ തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴി വിവരങ്ങൾ മറ്റുള്ളവർക്കായി പങ്കുവെച്ചു. നിങ്ങള് 9 മണിക്ക് മുമ്ബായി ഓഫീസില് നിന്നും ഇറങ്ങരുതെന്നും അല്ലെങ്കില് ഒആർആർ റോഡ് ഉപയോഗിക്കരുതെന്നും ട്വീറ്റ് ചെയ്തു.
1.5 കിലോമീറ്റർ സമം മൂന്ന് മണിക്കൂർ , ഭയാനകം- ഒരാൾ കുറിച്ചു. 1 കിലോമീറ്റർ മറികടക്കാൻ രണ്ട് മണിക്കൂർ വേണ്ടിവരികയാണെന്ന് മറ്റൊരാളും പറഞ്ഞു. വലിയ പ്രതിഷേധമാണ് ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് ജനങ്ങളില് നിന്നും ഉയരുന്നത് .
കഴിഞ്ഞ മൂന്നു മണിക്കൂറിനുള്ളില്‍ കടന്നത് ആകെ 5 കിമി മാത്രമാണെന്നും ഒരു കിമി കടക്കാൻ 2 മണിക്കൂര്‍ വരെ എടുത്തുവെന്നുമായിരുന്നു മറ്റൊരാള്‍ കുറിച്ചത്. തിരക്ക് കാരണം വൈകീട്ട് സ്കൂള്‍ വിട്ട് കുട്ടികള്‍ എത്തിയത് രാത്രി എട്ട് മണിയോടെ മാത്രമായിരുന്നുവെന്നും മറ്റൊരാള്‍ പോസ്റ്റ് ചെയ്തു.
ട്രാഫിക് ബ്ലോക്ക് കാരണം കാല്‍നടക്കാര്‍ക്ക് പോലും നടക്കാൻ പറ്റാതായെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. ‘ബ്ലോക്ക് കാരണം ഇരുചക്രവാഹനങ്ങള്‍ ഫൂട്ട്പാത്തിലൂടെ കയറാൻ തുടങ്ങി. ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക?’, വീഡിയോ പങ്കുവെച്ച് ഒരാള്‍ ചോദിച്ചു.
അതിനിടയില്‍ ഔട്ടര്‍ റിംഗ് റോഡ് ഏരിയയില്‍ നടക്കേണ്ടിയിരുന്ന പ്രശസ്ത കൊമേഡിയന്‍ ട്രെവര്‍ നോഹയുടെ ഷോ റദ്ദാക്കി. ട്രാഫിക് ബ്ലോക്ക് കാരണം അദ്ദേഹത്തിന് പരിപാടി നടന്ന സ്ഥലത്തേക്ക് എത്താൻ സാധിച്ചിരുന്നില്ല.
അതേസമയം പരിപാടിയില്‍ പങ്കെടുക്കാനായി ആളുകള്‍ കൂട്ടത്തോടെ എത്തിയതും വാഹനങ്ങളുടെ നിര നീണ്ടുപോകാൻ കാരണമായി. ഏകദേശം 3 മൂന്ന് മണിക്കൂറോളം എടുത്താണ് പലരും എത്തിയത്. സാധാരണയായി 1.5 മുതല്‍ 2 ലക്ഷം വരെ വാഹവങ്ങളാണ് വരേണ്ടിയിരുന്നത്. ഇതിന്റെ ഇരട്ടിയാണ് ബുധനാഴ്ച ഉണ്ടായ തിരക്ക്. വൈകിട്ട് 7:30 ഓടെ 3.59 ലക്ഷം വാഹനങ്ങള്‍ ഇവിടെ എത്തിയതായി ഐബിഐ ട്രാഫിക് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം കനത്ത മഴയും ഗണേശ വിഗ്രഹ നിമഞ്ജന ചടങ്ങുകളുമെല്ലാം കുരുക്കിന് കാരണമാ