ബെംഗളൂരു: അനധികൃതമായി പാർക്കു ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നതിനാൽ പിടിച്ചെടുക്കുന്ന രീതിക്ക് മാറ്റം വരുത്തുമെന്ന് സർക്കാർ. വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനിടെ തർക്കവും അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തതോടെയാണ് ഇത് പുന:പരിശോധിക്കാൻ തിരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി സംസ്ഥാന ഡി.ജി.പി, ബെംഗളൂരു സിറ്റി പോലീസ് കമീഷണർ, ട്രാഫിഖ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
വാഹനങ്ങൾ പിടിച്ചെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നതിന് സ്വകാര്യ കരാറുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരെ സംബന്ധിച്ച് ഏറെ പരാതികൾ ഉയർന്നതിനാൽ ഇതൊഴിവാക്കി ട്രാഫിക് പോലീസുകാരെ നേരിട്ട് എൽപിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് സർക്കാറിന്റെ പരിഗണനയിലുള്ളത്.
Also Read : – വ്യാജനെ തടയാൻ നടപടികളുമായി നന്ദിനി ഉത്പന്നങ്ങൾ ;ഇനി പുതിയ പാക്കിങ്
ബെംഗളുരു വ്യാജ ഉൽപന്ന ങ്ങൾ പെരുകിയതോടെ പാക്കിങ് സംവിധാനം മാറ്റാനൊരുങ്ങി കർ ണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). വ്യാജ നെയ്യ് ഉൽ പാദിപ്പിച്ച് കെഎംഎഫിന്റെ നന്ദിനി ബാൻഡിൽ വിൽപനക്കെത്തിച്ചത് 2 മാസം മുൻപ് പിടിക്കു ടിയിരുന്നു. ഇതോടെയാണ് കൂടുതൽ സുരക്ഷാ ക്രമീകരണത്തോ ടെ പാക്കിങ് നവീകരിക്കാനുള്ള കെഎംഎഫിന്റെ നീക്കം. നില വിൽ പ്ലാസ്റ്റിക് പൗച്ചുകളിലാണ് നെയ്യ് വിൽപന നടത്തുന്നത്. ഇത് പൂർണമായി ഒഴിവാക്കി പ്ലാസ്റ്റിക്ക് കുപ്പിയിൽ സീൽ ചെയ്ത് പുറത്തിറക്കാനാണ് ബോർഡ് യോഗത്തിൽ ധാരണയായത്.
Also Read : – നമ്മ മെട്രോയിൽ എല്ലാ സീറ്റിലും യാത്രക്കാരാകാം
ബെംഗളൂരു കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതിനെ തുടർന്ന് ഇന്നലെ മുതൽ ബെംഗളൂരുവിലെ സ്കൂളുകളിൽ 19 വരെയുള്ള റഗുലർ ക്ലാസുകളും അടഞ്ഞു കിടന്ന കോളജ് ക്ലാസുകളും പുനരാരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവിടങ്ങളിൽ റഗുലർ ക്ലാസുകൾ ആരംഭി ച്ചത്. രാത്രി 10 മുതൽ രാവിലെ 5 വരെ ഏർപ്പെടുത്തിയിരുന്ന രാത്രി കർഫ്യൂവും നീക്കി. പബ്ബുകൾ, ബാറുകൾ, റസ്റ്ററന്റുകൾ, ഹോട്ടലുകൾ തുടങ്ങിയവ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങി. നമ്മ മെട്രോ ഉൾപ്പെടെയുള്ള പൊതുഗ താഗത സംവിധാനങ്ങളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ചു തുടങ്ങി