ഭിക്ഷാടകരില്‍ പലരും ലക്ഷപ്രഭുക്കളോ കോടീശ്വരന്മാരോ ആണെന്നാണ് അടുത്ത കാലത്തായി ഇതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പല വാർത്തകളും വെളിപ്പെടുത്തുന്നത്.സമാനമായ മറ്റൊരു വാർത്ത ഇന്‍ഡോറില്‍ നിന്നും പുറത്ത് വന്നു. ഇൻഡോർ നഗരത്തെ യാചകരില്‍ നിന്ന് മുക്തമാക്കാനുള്ള പ്രാദേശിക ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കൊടുവിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. വളരെക്കാലമായി തിരക്കേറിയ ഒരു ഭക്ഷണ മാർക്കറ്റില്‍ ഒരു മരപ്പലകയില്‍ യാചിച്ചുകൊണ്ടിരുന്നയാള്‍ കോടീശ്വരനാണെന്ന് അറിഞ്ഞത് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും അമ്പരപ്പിച്ചു.ശമ്പളത്തോടെ കാർ ഡ്രൈവർമംഗിലാല്. സറഫ പ്രദേശത്ത് വർഷങ്ങളായി യാചിച്ചുവന്നിരുന്ന ശാരീരിക വെല്ലുവിളികള്‍ നേരിടുന്നയാളാണ്. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ഇയാള്‍ക്ക് ഭഗത് സിംഗ് നഗറില്‍ ഒരു വലിയ മൂന്ന് നില കെട്ടിടവും ശിവ്നഗറിലെ മറ്റൊരു വിശാലമായ വീടും ഉള്‍പ്പെടെ മൂന്ന് വീടുകള്‍ സ്വന്തമായുണ്ടെന്ന് കണ്ടെത്തി. കൂടാതെ, വാടകയ്ക്ക് ഓടിക്കുന്ന രണ്ട് ഓട്ടോറിക്ഷകളും കൂടാതെ 12,000 രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമച്ച ഒരു ഡ്രൈവറും കാറും സ്വന്തമായി ഉണ്ടെന്നും കണ്ടെത്തി.
ഭിക്ഷാടനത്തിലൂടെ മംഗിലാല്‍ ദിവസേന ആയിരക്കണക്കിന് രൂപ സമ്പാദിച്ചിരുന്നതായും സറഫ മാർക്കറ്റിലെ കടയുടമകള്‍ക്ക് ഇയാള്‍ ദിവസ, ആഴ്ച അടിസ്ഥാനത്തില്‍ പലിശയ്ക്ക് പണം കടം കൊടുത്തിരുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി. ഭിക്ഷാടനത്തിലൂടെ കോടീശ്വരനായെങ്കിലും സർക്കാർ വൈകല്യ ആനുകൂല്യങ്ങള്‍ക്കായി റെഡ് ക്രോസ് സൊസൈറ്റിയില്‍ നിന്ന് നല്കുന്ന 10×20 അടി വിസ്തീർണ്ണമുള്ള ഒരു 1 BHK വീടും ഇയാള്‍ക്ക് ലഭിച്ചു. മംഗിലാലിന്റെ കുടുംബാംഗങ്ങളും ഭിക്ഷാടനത്തില്‍ ഏർപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രാഥമിക കണക്കുകള്‍ പ്രകാരം, ഭിക്ഷാടനം, വീട്ടുവാടക, പണമിടപാട് എന്നിവയില്‍ നിന്നും ഇയാള്‍ക്ക് ലഭിക്കുന്ന വാർഷിക വരുമാനം 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാണെന്ന് കരുതുന്നു.വിവരം നല്കിയാല് പാരിതോഷികംഇന്ഡോർ നഗരത്തിലെ യാചക രഹിത പദ്ധതിക്ക് കീഴില്‍, യാചനയും ദാനം നല്‍കുന്നതും ശിക്ഷാർഹമായ കുറ്റങ്ങളാണെന്ന് ജില്ലാ കളക്ടർ ശിവം വർമ്മ പറഞ്ഞു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മംഗിലാലിന്റെ കേസ് വിശദമായ അന്വേഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ആളുകളെ കുറിച്ച് വിവരം നല്‍കുന്നവർക്ക് 1,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.