യുവതിയെച്ചൊല്ലിയുള്ള വാക്കുതർക്കം കലാശിച്ചത് കൂട്ടത്തല്ലില്‍. മദ്യലഹരിയിലായിരുന്ന ആളുകള്‍ തമ്മില്‍ ഒരു യുവതിയെ ചൊല്ലി തർക്കമുണ്ടാകുകയും ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.രണ്ട് സംഘമായി തിരിഞ്ഞാണ് ആളുകള്‍ തമ്മില്‍ തല്ലിയത്. ഇരുസംഘവും പരസ്പരം കല്ലുകള്‍ വാരിയെറിയും അസഭ്യം പറയുകയും ചെയ്തു. ആക്രമത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ നിലവില്‍ അറസ്റ്റിലായിട്ടുണ്ട്. യുവതി മറ്റൊരു പുരുഷനുമായി പോയതിലുള്ള വൈരാഗ്യമാണ് കൂട്ടത്തല്ലിന് വഴിയൊരുക്കിയത്. സമാനമായ നിരവധി സംഭവങ്ങള്‍ ബെംഗളൂരു നഗരത്തിലുണ്ടാകുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോറമംഗല സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷമുണ്ടായ സ്ഥലത്തെറൂം പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു; ബൈക്ക് യാത്രികൻ അറസ്റ്റില്‍
ആലപ്പുഴയില്‍ യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ബൈക്ക് യാത്രികൻ. മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം ജംഗ്ഷനിലാണ് സംഭവം.സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യാൻ എത്തിയ യുവാവിനെ ബൈക്ക് യാത്രക്കാരനായ പ്രതി ബൈജു വലിച്ചിഴക്കുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്.മദ്യപിച്ചെത്തിയ പ്രതി ബൈജു സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ വന്നവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയോട് ബൈജു മോശമായി പെരുമാറിയതോടെ ജീവനക്കാരനായ യുവാവ് ചോദ്യം ചെയ്യാന്‍ പുറത്തിറങ്ങി.ഇതോടെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്.പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാരാണ് സാഹസികമായി പ്രതിയെ പിടിച്ചുനിര്‍ത്തി പൊലീസിന് കൈമാറിയത്