ബംഗളൂരു: ചിക്കമഗളൂരു എൻ.ആർ പുര താലൂക്കിലെ ഹരാവരി ഗ്രാമത്തില്‍ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വിറ്റ സംഭവത്തില്‍ ദമ്ബതികളെയും റിട്ട.നഴ്‌സിനെയും അറസ്റ്റ് ചെയ്തു. രക്ഷപ്പെടുത്തിയ കുഞ്ഞിനെ എൻ.ആർ പുര പൊലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി.എൻ.ആർ പുര സ്വദേശികളായ രത്‌ന (45), ഭർത്താവ് സദാനന്ദ എന്നിവർ കുഞ്ഞിനെ കാർക്കള സ്വദേശി രാഘവേന്ദ്രക്ക് വില്‍ക്കുകയായിരുന്നു. കൊപ്പ താലൂക്ക് ആശുപത്രിയില്‍ നഴ്‌സായി വിരമിച്ച കുസുമയുടെ സഹോദരനാണ് ഇയാള്‍.
കുസുമയാണ് ഇടനിലക്കാരിയായി പ്രവർത്തിച്ചത്. രത്‌നക്കും സദാനന്ദനും മൂന്ന് കുട്ടികളുണ്ട്, അവരില്‍ രണ്ട് കുട്ടികളെ വിറ്റതായും സംശയിക്കുന്നുണ്ട്. എൻ.ആർ പുര പൊലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.
സത്യം വിജയിക്കും’; മുൻ മാനേജര്‍ വിപിനെതിരെ ഡി.ജി.പിക്കും എ.ഡി.ജി.പിക്കും പരാതി നല്‍കി ഉണ്ണി മുകുന്ദൻ
നടൻ മർദിച്ചെന്ന പരാതിക്ക് പിന്നാലെ, മുൻ മാനേജർ വിപിൻ കുമാറിനെതിരെ ഉണ്ണി മുകുന്ദൻ പരാതി നല്‍കി. നീതി തേടി സംസ്ഥാന പൊലീസ് മേധാവിക്കും എ.ഡി.ജി.പിക്കും പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന്‍ ഫേസ്ബുക് കുറിപ്പില്‍ വ്യക്തമാക്കി.എന്നാല്‍ ഏതുവിഷയത്തിലാണ് താന്‍ പരാതി നല്‍കിയതെന്നോ ആര്‍ക്കെതിരെയാണെന്നോ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല.നേരത്തേ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് കാണിച്ച് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ടൊവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസിറ്റിവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്‌തു മർദിച്ചെന്നാണ് ആരോപണം.
ഉണ്ണി മുകുന്ദൻ താമസിക്കുന്ന ഡി.എല്‍.എഫ് ഫ്ലാറ്റില്‍ 26ന് ഉച്ചക്ക് മർദനമേറ്റെന്നാണ് മൊഴി. മുഖത്തും തലയിലും നെഞ്ചിലും മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയതായും വിപിൻ പൊലീസിനോട് പറഞ്ഞു.എന്നാല്‍ തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വ്യാജ പരാതി എന്നും തന്നെക്കുറിച്ച് മറ്റു താരങ്ങളോട് അപവാദപ്രചാരണം നടത്തിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. ആരോപണങ്ങള്‍ തന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തെന്നും വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങള്‍ക്കുമായാണ് വിപിൻ പരാതി നല്‍കിയിരിക്കുന്നതെന്നും ഉണ്ണി പറഞ്ഞിരുന്നു.