Home Featured ബെംഗളൂരു: പാതിരാത്രിയില്‍ വിജനമായ കെട്ടിടത്തില്‍ രണ്ടു യുവതികളും രണ്ട് പുരുഷന്മാരും എത്തിയത് റീല്‍സ് എടുക്കാനെന്ന് മൊഴി; ഫോണില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുമില്ല; നന്ദിനിയുടെ മരണത്തിലെ ദുരൂഹത

ബെംഗളൂരു: പാതിരാത്രിയില്‍ വിജനമായ കെട്ടിടത്തില്‍ രണ്ടു യുവതികളും രണ്ട് പുരുഷന്മാരും എത്തിയത് റീല്‍സ് എടുക്കാനെന്ന് മൊഴി; ഫോണില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുമില്ല; നന്ദിനിയുടെ മരണത്തിലെ ദുരൂഹത

by admin

ബെംഗളൂരു: പണി പൂർത്തിയാകാതെ കിടക്കുന്ന കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്നും വീണ് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത അകലുന്നില്ല.ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ നന്ദിനി (21)യുടെ മരണത്തിലാണ് ദുരൂഹത വർധിക്കുന്നത്. ബെംഗളുരുവിലെ പരപ്പന അഗ്രഹാരയ്ക്ക് സമീപം റായസന്ദ്രയിലുള്ള പണിമുടങ്ങി കിടക്കുന്ന കെട്ടിടത്തില്‍ നിന്നും വീണാണ് യുവതി മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. നന്ദിനിക്കൊപ്പം രണ്ട് പുരുഷന്മാരും ഒരു യുവതിയും കെട്ടിടത്തിലുണ്ടായിരുന്നു. റീല്‍സ് എടുക്കുന്നതിനായാണ് കെട്ടിടത്തില്‍ എത്തിയതെന്നാണ് ഇവരുടെ മൊഴി.

എന്നാല്‍, ഫോണില്‍ വീഡിയോ റെക്കോർഡ് ചെയ്തിരുന്നില്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതോടെ അപകടം നടക്കുമ്ബോള്‍ നന്ദിനിക്കൊപ്പമുണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.ബെംഗളൂരു പരപ്പന അഗ്രഹാര സ്റ്റേഷൻ പരിധിയിലാണ് സംഭവം. സുഹ‍‍ൃത്തുക്കള്‍ക്കൊപ്പം പാർട്ടി ആഘോഷത്തിനായാണ് രായസാന്ദ്രയില്‍ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് നന്ദിനിയും സുഹൃത്തുക്കളും എത്തിയതെന്നാണ് റിപ്പോർട്ട്. റീല്‍സ് എടുക്കുന്നതിനായാണ് നന്ദിനി മുകളിലേക്ക് കയറിയതെന്നും പൊലീസ് പറയുന്നു.

10 വർഷമായി നിർമാണം മുടങ്ങിക്കിടക്കുന്ന കെട്ടിടത്തില്‍ സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. നന്ദിനിക്കൊപ്പം ഒരു വനിതാ സുഹൃത്തും രണ്ട് ആണ്‍സുഹൃത്തുക്കളും ഉണ്ടായിരുന്നു. റീല്‍സ് എടുക്കുന്നതിനിടെ നന്ദിനി കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി. ലിഫ്റ്റ് ഡക്ടറ്റിലേക്കാണ് യുവതി വീണത്. സംഭവത്തെ കുറിച്ച്‌ പരപ്പന അഗ്രഹാര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവതി അബദ്ധത്തില്‍ വീണു എന്നാണ് നിഗമനമെങ്കിലും അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.സൗത്ത് ബംഗളുരുവില്‍ പോയിങ് ഗസ്റ്റായി താമസിച്ച്‌ വരികയായിരുന്ന നന്ദിനി സൂപ്പർ മാർക്കറ്റില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയാണ്. സംഭവം നടന്ന ദിവസം രാത്രി ജോലി സമയം കഴിഞ്ഞ് സുഹൃത്തായ മറ്റൊരു യുവതിക്കും രണ്ട് യുവാക്കള്‍ക്കുമൊപ്പം നന്ദിനി പുറത്തുപോയി. രാത്രി എട്ട് മണിയോടെയാണ് ഇവർ നിർമാണം പാതിവഴിയില്‍ നിർത്തിയ ഈ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് അടുത്തെത്തിയത്.

ചില തർക്കങ്ങള്‍ കാരണം പത്ത് വർഷത്തോളമായി നിർമാണ പ്രവർത്തനങ്ങള്‍ നിർത്തിവെച്ചതായിരുന്നു ഇവിടെ. സെക്യൂരിറ്റി ഗാർഡ് ഇല്ലാതിരുന്നതിനാല്‍ ഇവർ അപ്പാർട്മെന്റിന് ഉള്ളിലേക്ക് കടന്നു. നാല് പേരും അവിടെ നിന്ന് പതിനാലാം നിലയിലേക്കാണ് കയറിച്ചെന്നത്. അവിടെ വെച്ച്‌ സോഷ്യല്‍ മീഡിയയില്‍ അപ്‍ലോഡ് ചെയ്യാൻ റീല്‍സ് ചിത്രീകരിക്കാൻ തുടങ്ങി.എന്നാല്‍ റീല്‍സ് എടുത്തുകൊണ്ടിരിക്കുന്നതിനിടയില്‍ ലിഫ്റ്റ് ഡക്റ്റിനടുത്തേക്ക് പോയ നന്ദിനി അബദ്ധത്തില്‍ കാല്‍ വഴുതി അകത്തേക്ക് വീണു എന്നാണ് സുഹൃത്തുക്കളുടെ മൊഴി. അപകടമുണ്ടപ്പോള്‍ തന്നെ ഇവർക്കൊപ്പമുണ്ടായിരുന്ന യുവാക്കള്‍ അവിടെ നിന്നും ഓടി രക്ഷപെട്ടിരുന്നു.

നന്ദിനിക്കൊപ്പം ഉണ്ടായിരുന്ന യുവതിയാണ് വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. ഉടൻ തന്നെ പൊലീസ് പട്രോളിങ് സംഘം ആദ്യം സ്ഥലത്തെത്തി. പിന്നാലെ പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ അവിടെ നിന്നുള്ള പൊലീസ് സംഘവും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. യുവതിയെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശ്രീനിവാസന്റെ തിരക്കഥകള്‍ തീയിട്ടുകളയണം’; ന്യൂജെന്‍ സംവിധായകന് ശ്രീനിവാസന്‍ നല്‍കിയ മറുപടി

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം പിറന്നത് എവര്‍ഗ്രീന്‍ സിനിമകളാണ്.ഇപ്പോഴിതാ ശ്രീനിവാസനെക്കുറിച്ച്‌ സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. ശ്രീനിവാസന്‍ എന്ന എഴുത്തുകാരന്‍ വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്.സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസനെക്കുറിച്ച്‌ സത്യന്‍ അന്തിക്കാട് സംസാരിക്കുന്നത്.

ഒരിക്കല്‍ ശ്രീനിവാസന്റെ തിരക്കഥകള്‍ കത്തിച്ചു കളയണം എന്നൊരു യുവ സംവിധായകന്‍ പറഞ്ഞുവെന്നും അതിന് ശ്രീനിവാസന്‍ നല്‍കിയ മറുപടി എന്തായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നുണ്ട്.ഒരിക്കല്‍ ഒരു ന്യൂജനറേഷന്‍ ഫിലിം മേക്കര്‍ ശ്രീനിവാസന്റെ തിരക്കഥകള്‍ തീയിട്ടുകളയണം എന്നൊരു പ്രസ്താവന നടത്തി. ശ്രീനി തിരിച്ചൊന്നും പറയാതെയായപ്പോള്‍ തുടരെത്തുടരെ ശ്രീനിവാസന്റെ സിനിമകളെ അധിക്ഷേപിച്ചു. ഒടുവില്‍ ഒരൊറ്റ വാചകം മാത്രം ശ്രീനി പറഞ്ഞു, ‘ജനിക്കുമ്ബോള്‍ കിട്ടാത്തത് വലിക്കുമ്ബോള്‍ കിട്ടില്ല’. പിന്നീട് ഇന്നുവരെ എതിര്‍കക്ഷിയുടെ ശബ്ദം കേട്ടിട്ടില്ല” എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

നടനായതു കൊണ്ട് ശ്രീനിവാസന്‍ എന്ന എഴുത്തുകാരന്‍ വേണ്ടവിധത്തില്‍ പരിഗണിക്കപ്പെട്ടില്ല എന്നെനിക്ക് തോന്നിയിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. വ്യത്യസ്തമായ തിരക്കഥകളാണ് ശ്രീനിവാസന്‍ എഴുതിയിട്ടുള്ളത്. പുറമെ ചിരിക്കുമ്ബോഴും അകം വിങ്ങുന്ന കഥകള്‍. സാധാരണക്കാരന്റെ മനസിനെ ഇതുപോലെ തൊട്ടറിയുന്ന എഴുത്തുകാര്‍ മലയാളസിനിമയില്‍ അധികമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വരും തലമുറ അത് തിരിച്ചറിയും. എനിക്കുറപ്പുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group