ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ സുപ്രിംകോടതിയിൽ വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് ഹരജികൾ പരിഗണിക്കുന്നത്. വഖഫ് ഭേദഗതി റദ്ദാക്കണമെന്ന് ഭൂരിഭാഗം ഹരജികളും ആവശ്യപ്പെടുന്നു. ഹരജികൾക്ക് ഒറ്റപ്പേരിടണമെന്നും ഹരജിക്കാർ അഭ്യർഥിച്ചിട്ടുണ്ട്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി ടോള്‍ബൂത്തുകളില്ല, സര്‍പ്രൈസുകളുമായി നിതിൻ ഗഡ്കരിയുടെ പുതിയ ടോള്‍ നയം
രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്തെ ഹൈവേകളിലെ ടോള്‍ അടയ്ക്കുന്ന രീതി മാറാൻ പോകുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി അറിയിച്ചു.അടുത്ത 15 ദിവസത്തിനുള്ളില്‍ കേന്ദ്രം പുതിയ ടോള്‍ നയം അവതരിപ്പിക്കും. മെയ് മുതല്‍ ഈ നയം നടപ്പിലാക്കും എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. എങ്കിലും നിതിൻ ഗഡ്‍കരി ഇതിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.പുതിയ നയം നടപ്പിലാക്കിക്കഴിഞ്ഞാല്‍, ടോളിനെക്കുറിച്ച് പരാതിപ്പെടാൻ ആർക്കും അവസരം ലഭിക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഈ പുതിയ സംവിധാനത്തോടെ, ഫാസ്ടാഗിന്റെ പ്രവർത്തനവും അവസാനിക്കും. പുതിയ സംവിധാനത്തിന് നിലവിലെ ടോള്‍ ബൂത്തുകള്‍ ആവശ്യമില്ലെന്ന് ഗഡ്‍കരി പറഞ്ഞു. പകരം, സാറ്റലൈറ്റ് ട്രാക്കിംഗും വാഹന നമ്ബർ പ്ലേറ്റ് തിരിച്ചറിയലും ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ടോള്‍ പേയ്‌മെന്റുകള്‍ ഓട്ടോമാറ്റിക്കായി പണം കുറയ്ക്കുകയാകും ചെയ്യുക.
അതേസമയം രാജ്യത്ത് റോഡുകളുടെ നിർമ്മാണത്തോടെ ടോള്‍ ബൂത്തുകളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍, ബൂത്തുകള്‍ ഒഴിവാക്കുന്നതിനും ജിപിഎസ് അധിഷ്‍ഠിത ടോളിംഗ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ ഫാസ്ടാഗ് സംവിധാനം മാറ്റിസ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. ടോള്‍ ബൂത്തുകളുടെ നിർമ്മാണം അടിസ്ഥാന സൗകര്യങ്ങളുടെ ചെലവ് വർദ്ധിപ്പിക്കുന്നു. ഇത് ടോള്‍ പിരിവിന്റെ ചെലവും വർദ്ധിപ്പിക്കുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സർക്കാർ പുതിയ ടോളിംഗ് സംവിധാനം ഏർപ്പെടുത്താൻ പോകുന്നു എന്നാണ് റിപ്പോർട്ടുകള്‍. ഈ സംവിധാനത്തില്‍, ജിപിഎസിന്റെ സഹായത്തോടെ, ടോള്‍ തുക ഡ്രൈവറുടെയോ വാഹന ഉടമയുടെയോ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് കുറയ്ക്കും. ജിപിഎസ് വഴി വാഹനം നിരീക്ഷിച്ച ശേഷമായിരിക്കും ഇത്. നിശ്ചയിച്ച മാർജിനും സമയവും അടിസ്ഥാനമാക്കിയാണ് ടോള്‍ തുക കണക്കാക്കുന്നത്.