ഉലകനായകൻ കമല്‍ ഹാസൻ ചിത്രമായ തഗ്ഗ് ലൈഫിന്റെ കർണാടകയിലെ റിലീസ് പ്രതിസന്ധിയില്‍ തന്നെ തുടരുന്നു. സിനിമയുടെ റിലീസിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു.ഇതേ തുടർന്ന് സിനിമയുടെ റിലീസിന് സുരക്ഷ ആവശ്യപ്പെട്ട് കർണാടക തിയേറ്റേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ പരാതി കേള്‍ക്കാൻ പോലും സുപ്രീം കോടതി തയ്യാറായില്ല. ആർട്ടിക്കിള്‍ 32 പ്രകാരമാണ് അസോസിയേഷൻ പരാതി നല്‍കിയത്.
നേരത്തെ ഇതേ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ എതിർപ്പുമായി വന്ന സംഘടനകളുമായി രമ്യതിയിലെത്താനാണ് ഹൈക്കോടതി നിർദ്ദേശിച്ചതെന്നാണ് പരാതിക്കാർ പറയുന്നത്.തുടർന്നാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതിയെ സമീപിക്കാനാണ് പരാതി കേട്ട ജസ്റ്റിസ് പികെ മിശ്ര ആവശ്യപ്പെട്ടത്. കന്നഡ ഭാഷയെക്കുറിച്ച് കമല്‍ ഹാസൻ നടത്തിയ പരാമർശമാണ് വിവാദത്തിന് തുടക്കം.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കർണാടകയില്‍ തഗ്ഗ് ലൈഫിന്റെ റിലീസ് മാറ്റിവെക്കുന്നതായി കമല്‍ ഹാസൻ അറിയിച്ചിരുന്നു.പിന്നീട് പ്രതിഷേധക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി സിനിമയുടെ റിലീസ് നിരോധിക്കാൻ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സും തീരുമാനിച്ചു. ഇതോടെ സിനിമയുടെ നിർമ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും തീരുമാനം ആയിരുന്നില്ല. മണിരത്നം ആണ് സംവിധാനം. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസും മദ്രാസ് ടാക്കീസും ചേർന്നാണ് സിനിമയുടെ നിർമ്മാണം