
ബെംഗളൂരു: എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ജൂലൈ 19, 22 തീയതികളിൽ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, കെ.കെ.ആർ.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി എന്നി സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചതായി ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി പറഞ്ഞു. പരീക്ഷ എഴുതുന്നതിന്റെ ഹാൾ ടിക്കറ്റ് കണ്ടക്ടറെ കാണിച്ചാൽ സൗജന്യ യാത്ര അനുവദിക്കും. താമസസ്ഥലത്തു നിന്നും പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രയാണ് സർക്കാർ ബസുകളിൽ സൗജന്യമാക്കിയത്.
8,76, 581 വിദ്യാർഥികളാണ് ഇത്തവണ രണ്ട് ദിവസങ്ങളിലായി പരീക്ഷ എഴുതുന്നത്. രാവിലെ 10.30 മുതൽ 1.30 വരെയാണ് പരീക്ഷ സമയം. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ പരീക്ഷ സെന്ററുകളാണ് ഇത്തവണ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം 48,000 കേന്ദ്രങ്ങളായിരുന്നു അനുവദിച്ചത്. ഇത്തവണ 73,066 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും പരീക്ഷകൾ നടക്കുക. ഇതിനായി ആരോഗ്വ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Onamtraditions.com ന്റെ ഭാഗമാകാം. അത്തരം ഉത്പന്നങ്ങള്‍ക്ക് അനന്ത സാധ്യതയുള്ള ഒരു വിപണിയാണ് Onamtraditions.com ലൂടെ ലഭിക്കുക. ഉപഭോക്താക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഇടയിലുള്ള ഒരു സൈബര്‍ പാലമാണ് Onamtraditions.com. ഒറ്റ ക്ലിക്കിൽ ലോകത്തെവിടെയും ഉത്പന്നങ്ങള്‍ എത്തിക്കാൻ സംവിധാനവും ഒരുക്കിയിട്ടുണ്ട് 👇Onamtraditions.com Facebook : https://www.facebook.com/onamtraditions