ബെംഗളൂരു:കർണാടകത്തിലൂടെ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌പ്രസുകൾക്ക് ഒരേ ദിവസം മൂന്നിടങ്ങളിൽ കല്ലേറ്. ഞായറാഴ്ചയാണ് കെ.എസ്.ആർ. ബെംഗളൂരു- ധാർവാഡ്, മൈസൂരു- എംജി.ആർ. സെൻട്രൽ, ധാർവാഡ്- കെ.എസ്.ആർ. ബെംഗളൂരു എന്നീ വന്ദേഭാരത് എക്സ്‌പ്രസുകൾക്കുനേരേ കല്ലേറുണ്ടായത്. വണ്ടികളുടെ ചില്ലുപൊട്ടിയെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി.ഞായറാഴ്ച രാവിലെ 6.15-ഓടെയാണ് ബെംഗളൂരു- ധാർവാഡ് വന്ദേഭാരതിനുനേരേ ചിക്കബാനവാര റെയിൽവേ സ്റ്റേഷനുസമീപത്തുവെച്ച് കല്ലേറുണ്ടായത്.
സി.6 കോച്ചിന്റെ ചില്ലുപൊട്ടി. ഇതേ വണ്ടി ധാർവാഡിൽനിന്ന് തിരികെ ബെംഗളൂരുവിലേക്ക് വരുന്നതിനിടെ ഹവേരി, ഹരിഹർ റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽവെച്ചും കല്ലേറുണ്ടായി. സി.5 കോച്ചിന്റെ ചില്ല് തകർന്നു.മൈസൂരു-ചെന്നൈ സെൻട്രൽ വന്ദേഭാരതിനുനേരേ വൈകീട്ട് 4.30-ഓടെ കുപ്പം റെയിൽവേ സ്റ്റേഷൻ പിന്നിട്ടയുടനെയാണ് കല്ലേറുണ്ടായത്. ചില്ലുപൊട്ടിയതല്ലാതെ മറ്റു കേടുപാടുകളില്ലാത്തതിനാൽ വണ്ടി യാത്രതുടർന്നു.ഇതുവരെ വന്ദേഭാരത് എക്സ്‌പ്രസിനുനേരേ കല്ലെറിഞ്ഞ സംഭവങ്ങളിൽ ബെംഗളൂരു റെയിൽവേ ഡിവിഷനുകീഴിൽ മാത്രം 45 പേർ പിടിയിലായി. ഇതിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരാണ്.
പതിനാലു തവണ ‘പ്രേമലു’ തീയറ്ററില്‍ കണ്ടു; കൊല്ലംകാരിക്ക് ഗംഭീര സര്‍പ്രൈസ് നല്‍കി നിര്‍മ്മാതാക്കള്‍.!
പ്രേമലു പതിനാല് തവണ തീയറ്ററില്‍ കണ്ട ആരാധികയ്ക്ക് ഭാവന സ്റുഡിയോസിന്‍റെ സമ്മാനം . പ്രേമലു മൂവി പതിനാലു തവണ തീയറ്ററില്‍ കണ്ടു എന്ന് ഭാവന സ്റ്റുഡിയോസ് ഇൻസ്റ്റ ഗ്രാം പേജില്‍ കമന്റ് ചെയ്ത കൊല്ലം സ്വദേശിയായ ആരാധിക ആര്യ ആർ കുമാറിനാണ് ടിക്കറ്റില്ലാതെ തന്നെ എത്ര തവണ വേണമെങ്കിലും തീയറ്ററില്‍ പ്രേമലു കാണുവാനുള്ള സൗകര്യമൊരുക്കി പ്രേമലു ടോപ് ഫാൻ പാസ് ഇഷ്യു ചെയ്തത് .ഭാവന സ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്തുള്ള ആര്യയുടെ വീട്ടിലെത്തിയാണ് ഈ സ്‌പെഷല്‍ സമ്മാനം ആര്യയ്ക്ക് കൈമാറിയത് . “താങ്ക് യു ഭാവന സ്റ്റുഡിയോസ്. ഇനി ഞാൻ പ്രേമലു കണ്ട് കണ്ട് മരിക്കും ” എന്ന്നാണ് പാസ് ലഭിച്ച ശേഷം ആര്യ ഇൻസ്റ്റയില്‍ കുറിച്ചത് .ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം ആദ്യദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി നേടി. കളക്ഷനിലും കുതിച്ചു.
പിന്നാലെ വന്ന ചിത്രങ്ങള്‍ക്കൊപ്പം കിടപിടിച്ച് ഇതുവരെ ആഗോളതലത്തില്‍ നേടിയിരിക്കുന്നത് 75 കോടി അടുപ്പിച്ചാണെന്നാണ് അനൗദ്യോഗിക കണക്ക്. വൈകാതെ തന്നെ പ്രേമലു 100 കോടി തൊടുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസില്‍, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്.അതേ സമയം പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇതിന് പിന്നാലെ ഇപ്പോള്‍ ട്രെയിലറും റിലീസ് ചെയ്തിരിക്കുകയാണ്. കഥാപാത്രങ്ങള്‍ക്ക് ഉതകുന്ന തരത്തിലുള്ള ഡബ്ബിങ്ങുകളാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്.
ഹൈദ്രാബാദ് ബേയ്സ് ചെയ്തുള്ള സിനിമയായത് കൊണ്ട് തന്നെ ഇനി മുതല്‍ ചിത്രം തെലുങ്ക് സംസാരിച്ച് തുടങ്ങുമെന്നാണ് ഏവരും പറയുന്നത്. കേരളത്തില്‍ ചിത്രം തീർത്ത തരംഗം തെലുങ്കിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷയും. മാർച്ച് 8നാണ് റിലീസ്. എസ് എസ് കാര്‍ത്തികേയ ആണ് പ്രേമലു തെലുങ്കില്‍ വിതരണത്തിന് എത്തിക്കുന്നത്.