ബെംഗളൂരു : കർണാടകത്തിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ചൊവ്വാഴ്ച രണ്ട് വർഷം പൂർത്തിയാക്കും. രണ്ടാം വാർഷികാഘോഷം വിജയപുര ജില്ലയിലെ ഹൊസപേട്ടിൽ നടക്കും. സമ്മേളനത്തിൽ 1,11,111 പേർക്ക് ഭൂമിയുടെ രേഖകൾ കൈമാറും. സമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനംചെയ്യും.നാടോടി ജീവിതം നയിച്ചുവന്നവരുൾപ്പെടെയുള്ള ഗ്രാമീണ കർഷകർക്കാണ് ഭൂമിയുടെ കൈവശാവകാശരേഖ നൽകുന്നത്.
നേരത്തെ രാഹുൽ ഗാന്ധി ഇവിടം സന്ദർശിച്ചപ്പോൾ ഗ്രാമീണകർഷകർക്ക് നൽകിയ വാഗ്ദാനമായിരുന്നു ഭൂമിയുടെ രേഖകൾ കൈമാറുമെന്നത്. സാധനാ സമാവേശ എന്ന പേരിൽ നടത്തുന്ന സമ്മേളനത്തിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.
തലയില്‍ മുടിവെച്ചുപിടിപ്പിച്ചു, പിന്നാലെ അസഹ്യമായ വേദന, അണുബാധയേറ്റ യുവാവ് ദുരിതത്തില്‍
തലയില്‍ കൃത്രിമമായി മുടിവെച്ചു പിടിപ്പിക്കുന്ന ചികിത്സയ്ക്ക് വിധേയനായ യുവാവ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയില്‍ ചികിത്സയില്‍.എളമക്കര കീർത്തിനഗറില്‍ താമസിക്കുന്ന ചെറായി ചെറുപറമ്ബില്‍ സനില്‍ (49) ആണ് അണുബാധയെ തുടർന്ന് ദുരിതത്തിലായത്. ഇതിനകം ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് വിധേയനായ സനില്‍ പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.പനമ്ബിള്ളിനഗറില്‍ പ്രവർത്തിക്കുന്ന ഒരു ക്ലിനിക്കില്‍ ഫെബ്രുവരി 26, 27 തീയതികളിലാണ് മുടി വെച്ചുപിടിപ്പിക്കല്‍ നടത്തിയത്.
മാർച്ച് ആദ്യം വേദനയും ചൊറിച്ചിലും തുടങ്ങി. വൈകാതെ അസഹനീയ തലവേദനയായി. തുടർന്ന് സ്ഥാപന അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും വേദന സംഹാരി ഗുളികകള്‍ കഴിക്കാനായിരുന്നു നിർദേശം.സ്ഥിതി ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ മുടിവെച്ചുപിടിപ്പിച്ച ഭാഗത്ത് ഗുരുതരമായ അണുബാധ കണ്ടെത്തി. അപ്പോഴേക്കും തലയിലെ തൊലി ഏറെയും നഷ്ടമായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കുകയായിരുന്നു.
ഇപ്പോള്‍ തലയിലെ പഴുപ്പ് വലിച്ചെടുക്കുന്നതിന് പ്രത്യേക ഉപകരണം ഘടിപ്പിച്ചിരിക്കുകയാണ്. ഇനിയും ശസ്ത്രക്രിയകള്‍ വേണ്ടിവരും.അര ലക്ഷത്തോളം രൂപയാണ് മുടി വെച്ചുപിടിപ്പിക്കുന്നതിനായി സ്ഥാപനം ഈടാക്കിയത്. തുടർന്നുണ്ടായ അസ്വസ്ഥതകള്‍ക്കുള്ള ചികിത്സയ്ക്ക് ഇതുവരെ 10 ലക്ഷം രൂപയോളം ചെലവിട്ടു കഴിഞ്ഞു. സ്ഥാപനത്തിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സനിലിന്റെ കുടുംബം വ്യക്തമാക്കി.