Home Featured വിവോ മുതല്‍ ഓപ്പോ വരെ സുരക്ഷയ്‌ക്ക് ഭീഷണി; ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം

വിവോ മുതല്‍ ഓപ്പോ വരെ സുരക്ഷയ്‌ക്ക് ഭീഷണി; ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം

by admin

ന്യൂഡല്‍ഹി: സൈനികരും കുടുംബാംഗങ്ങളും പത്ത് ചൈനീസ് കമ്ബനികളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉന്നത പ്രതിരോധ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.

വിവോ, ഇന്‍ഫിനിക്‌സ്, ഷവോമി, ഓപ്പോ, വണ്‍ പ്‌ളസ്, ഓണര്‍, റിയല്‍മി, ഇസഡ് ടി.ഇ, ജിയോനി, അസുസ്, തുടങ്ങിയവ ചൈനീസ് മൊബൈല്‍ ഫോണുകള്‍ സംബന്ധിച്ചാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഉന്നത പ്രതിരോധ ഉദ്യോഗസ്ഥര്‍ ചൈനീസ് മൊബൈല്‍ ഫോണുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നത് നേരത്തെ തന്നെ വിലക്കിയിട്ടുണ്ട. ചൈനീസ് മൊബൈല്‍ഫോണുകളില്‍ ചാര സോഫ്റ്റ് വെയറുകളും വൈറസ് പ്രോഗ്രാമുകളും കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ചാരപ്രവര്‍ത്തനം സജീവമാണെന്ന് വിവിധ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മൈക്രോ-ബ്ലോഗിംഗ് സൈറ്റായ വൈയ്‌ബോ, വീചാറ്റ് മെസഞ്ചര്‍, ഫയല്‍ ട്രാന്‍സ്ഫര്‍ ആപ്പ് ഷെയര്‍ഇറ്റ്, മൊബൈല്‍ വെബ് ബ്രൗസര്‍ യുസി ബ്രൗസര്‍, ഒന്നിലധികം അക്കൗണ്ട് ലോഗര്‍, പാരലല്‍ സ്‌പേസ് എന്നിവയുള്‍പ്പെടെ പലതും രാജ്യത്ത് നിരോധിക്കുകയും ചെയ്തിരുന്നു.

ഭാര്യ ചിക്കന്‍ കറി ഉണ്ടാക്കിയില്ല; തല അടിച്ചുപൊട്ടിച്ച്‌, കൈ തല്ലിയൊടിച്ച്‌ ഭര്‍ത്താവ്

ചന്ദ്രപൂര്‍: ചിക്കന്‍ കറിയുണ്ടാക്കാത്തതില്‍ ദേഷ്യം പൂണ്ട ഭര്‍ത്താവ് ഭാര്യയുടെ തല അടിച്ചുപൊട്ടിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തു. തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ ഹോളിയുടെ അന്നാണ് സംഭവം. മാര്‍ക്കറ്റില്‍ നിന്നും ചിക്കന്‍ വാങ്ങി കൊണ്ടുവന്ന ഭര്‍ത്താവ് ഭാര്യയോട് കറിയുണ്ടാക്കാന്‍ പറഞ്ഞു. എന്നാല്‍ ഭക്ഷണം റെഡിയാണെന്നും ഇപ്പോള്‍ പറ്റില്ലെന്നും വൈകിട്ട് ചിക്കന്‍ കറിയുണ്ടാക്കാമെന്നും യുവതി പറഞ്ഞു. ചിക്കന്‍ പാകം ചെയ്യാന്‍ ഭാര്യ വിസമ്മതിച്ചതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. ദേഷ്യം വന്ന യുവാവ് ഒരു വടിയെടുത്ത് ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. പ്രകോപിതനായ ഭര്‍ത്താവ് വടികൊണ്ട് ഭാര്യയുടെ തലയില്‍ പലതവണ അടിച്ചു. തല പൊട്ടി രക്തമൊലിക്കുകയും ചെയ്തു. ഭര്‍ത്താവിന്‍റെ മര്‍ദനത്തില്‍ യുവതിയുടെ ഒരു കൈയ്ക്കും പൊട്ടലുണ്ട്.യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

നേരത്തെ ഗാസിയാബാദിലും സമാനസംഭവമുണ്ടായിരുന്നു. ആരോഹി മിശ്ര എന്ന യുവതി ഭര്‍ത്താവ് സൗരഭിനോട് പച്ചക്കറി വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞതാണ് പ്രശ്നമാണ്. മദ്യപിച്ചെത്തിയ ഭര്‍ത്താവിന് ഇത് ഇഷ്ടപ്പെട്ടില്ല. രാത്രി 11 മണിയോടെ ഇയാള്‍ ഭാര്യയെ റോഡിലൂടെ ഓടിച്ചിട്ട് മര്‍ദിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group