ബെംഗളൂരു ∙ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച, സംസ്ഥാനത്തെ 5 റെയിൽവേ സ്റ്റേഷനുകൾ യാത്രക്കാർക്കായി തുറന്നുകൊടുത്തു.വിഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉദ്ഘാടനം ചെയ്ത 103 അമൃത് ഭാരത് സ്റ്റേഷനുകളുടെ ഭാഗമാണിത്.ധാർവാഡ്, ബെളഗാവിയിലെ ഗോഖക്ക് റോഡ്, ബാഗൽകോട്ട്, കൊപ്പാളിലെ മുനിറാബാദ്, ഗദഗ് എന്നീ സ്റ്റേഷനുകളാണ് അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തി നവീകരിച്ചത്.
പ്രദേശത്തെ സാമൂഹിക–സാമ്പത്തിക പ്രവർത്തനങ്ങളുടെ ഹബ്ബായി ഈ സ്റ്റേഷനുകൾ മാറും.ദക്ഷിണ പശ്ചിമ റെയിൽവേ ഹുബ്ബള്ളി ഡിവിഷന്റെ മേൽനോട്ടത്തിലായിരുന്നു സംസ്ഥാനത്തെ സ്റ്റേഷനുകളുടെ നവീകരണം. 23.24 കോടി രൂപ ചെലവിട്ടാണ് ഗദഗ് സ്റ്റേഷൻ നവീകരിച്ചത്. ധാർവാഡ് സ്റ്റേഷൻ (17.1 കോടി), ബാഗൽകോട്ട് സ്റ്റേഷൻ (16.06 കോടി), മുനിറാബാദ് സ്റ്റേഷൻ (18.40 കോടി), ഗോഖക്ക് റോഡ് സ്റ്റേഷൻ (16.98 കോടി) എന്നിങ്ങനെ ചെലവായി.
പ്രത്യേകതകൾ :
∙ പ്രാദേശിക വാസ്തുവിദ്യയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടുള്ള രൂപകൽപന
∙ ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ.
∙ മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന റിട്ടയറിങ് റൂം∙ പ്രത്യേക എൻട്രി, എക്സിറ്റ് ഗേറ്റുകൾ
∙ മികച്ച പാർക്കിങ് സൗകര്യം∙ എക്സിക്യൂട്ടീവ് ലോഞ്ച്∙ ലിഫ്റ്റ്, എസ്കലേറ്ററുകൾ
ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, കടലാക്രമണത്തിനും സാധ്യത; കേരളത്തില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു, കനത്ത ജാഗ്രത
സംസ്ഥാനത്ത് റെഡ് അലർച്ച് അടക്കം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രിയും മുന്നറിയിപ്പ് നല്കി. മഴ കനക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി.കോഴിക്കോട്, കണ്ണൂര്‍, കാസർകോട്, ഇടുക്കി ജില്ലകളില്‍ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി.
കണ്ണൂരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മൂന്നുദിവസം പ്രവേശനമില്ല. കാസർഗോഡും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണമുണ്ട്.ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.ഇടുക്കിയില്‍ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി, ട്രക്കിംഗ് എന്നിവ നിരോധിച്ചു. വയനാട്ടില്‍ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
മലയോര മേഖലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക്മാറണമെന്ന് അധികൃതർ നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകാമെന്നതിനാല്‍, ക്യാമ്ബുകളിലേക്ക്മാറാൻ തയാറായി ഇരിക്കണം.ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. നദികള്‍ മുറിച്ചുകടക്കുക, നദികളില്‍ കുളിക്കുക, മീൻപിടിക്കുക തുടങ്ങിയവ പൂർണമായും ഒഴിവാക്കണം.
അനാവശ്യ യാത്രകള്‍, പ്രത്യേകിച്ച് വെള്ളച്ചാട്ടങ്ങളിലേക്കും മലയോര മേഖലകളിലേക്കുമുള്ള വിനോദ സഞ്ചാരം നിർത്തിവയ്ക്കണം. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിലും അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത വേണം. തീരപ്രദേശങ്ങളില്‍ കടലാക്രമണ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കുകയും അപകട മേഖലകളില്‍ താമസിക്കുന്നവർ മാറിത്താമസിക്കുകയും വേണം.കാലവർഷം അടുത്ത മണിക്കൂറുകളില്‍ കേരള തീരം തൊടുമെന്നാണ് കാലാവസ്താ പ്രവചനം.
കാലവർഷത്തിന്റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളില്‍ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്