ചെങ്കോട്ട ചാവേർ സ്ഫോടനം നടത്തിയ ഉമർ നബിയുടെ ഒരു മൊബൈല്‍ഫോണ്‍ അന്വേഷണസംഘം കണ്ടെത്തി. ആകെ രണ്ട് മൊബൈല്‍ഫോണ്‍ ഇയാളുടെ പേരിലുണ്ടെന്നാണ് നിഗമനം.കശ്മീർ താഴ്വരയിലെ ഒരു നദിയില്‍ നിന്നാണ് മൊബൈല്‍ഫോണ്‍ വീണ്ടെടുത്തത്.കഴിഞ്ഞമാസം അവസാനം ഉമർ നബി വീട്ടിലെത്തിയിരുന്നു. ചെങ്കോട്ട സ്ഫോടനത്തിന് ദിവസങ്ങള്‍ക്ക് മുൻപുള്ള ഈ സന്ദർശനത്തില്‍ ഉമർ നബി മൊബൈല്‍ഫോണ്‍ സഹോദരന് നല്കി.സ്ഫോടനത്തിനുശേഷം ഉമറിന്റെ സഹോദരങ്ങളായ സഹൂർ ഇല്ലാഹി, ആഷിഖ് ഹുസൈൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇല്ലാഹിയാണു മൊബൈല്‍ ഉപേക്ഷിച്ച നദിയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടയാണു വിവരങ്ങള്‍ വീണ്ടെടുത്തത്. ഈ മൊബൈല്‍ഫോണിലെ വിഡിയോയാണ് ഇന്നലെ പുറത്തുവന്നത്. അതിനിടെ, ED അറസ്റ്റ് ചെയ്ത അല്‍ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ധിക്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.