Home Featured ബാംഗ്ലൂര്‍’ എന്നത് എന്തിനാണ് ‘ബെംഗളൂരു’ ആക്കിയത് ? ; പേരുമാറ്റത്തിന്റെ ആ നിര്‍ണായക കാരണം അറിയാം

ബാംഗ്ലൂര്‍’ എന്നത് എന്തിനാണ് ‘ബെംഗളൂരു’ ആക്കിയത് ? ; പേരുമാറ്റത്തിന്റെ ആ നിര്‍ണായക കാരണം അറിയാം

by admin

വിജയനഗര സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന കെംപഗൗഡ ഒന്നാമനാണ് ബെംഗളൂരുവിന്റെ ശില്‍പ്പിയായി അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടില്‍ അദ്ദേഹം ഈ നഗരം രൂപകല്‍പ്പന ചെയ്തു. ഇവിടെ കോട്ടയും മാര്‍ക്കറ്റുകളും, ജനവാസ കേന്ദ്രങ്ങളും ജല വിനിയോഗ സംവിധാനങ്ങളും ഒരുക്കി. പ്രദേശത്തിന് ബെംഗളൂരുവെന്ന പേരും നല്‍കി.അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ് ബെംഗളൂരുവിന്റെ വളര്‍ച്ചയില്‍ സുപ്രധാനമായത്. അദ്ദേഹം ഈ കേന്ദ്രത്തെ സുപ്രധാന വ്യാപാര കേന്ദ്രമാക്കി. പതിനാറാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യം തകരുമ്പോഴേക്കും ബെംഗളൂരു പക്ഷേ താരതമ്യേന ഏറെ വളരുകയും പലവിധ സൗകര്യങ്ങളുള്ള ഇടമായി വികസിക്കുകയും ചെയ്തിരുന്നു.

ബെംഗളൂരു എന്ന പേരിന്റെ ഉത്ഭവം : കന്നടയില്‍ കാവല്‍ക്കാരുടെ നഗരം എന്നര്‍ഥം വരുന്ന ബംഗാള്‍വല്‍-ഊരു എന്നതാണ് ബെംഗളൂരു എന്നും ബാംഗ്ലൂര്‍ എന്നുമെല്ലാമായതെന്നാണ് ഒരു തിയറി. എന്നാല്‍, ഹൊയ്‌സാല ഭരണാധികാരി വീര ബല്ലാലയുടെ കാലത്ത് നഗരത്തില്‍ വേവിച്ച പയര്‍ വിളമ്പിയിരുന്നുവെന്നും അതിനുശേഷം അതിനെ ബെന്‍ഡ-കാല്‍-ഊരു (വേവിച്ച പയറുകളുടെ നാട്) എന്ന് വിളിക്കാന്‍ തുടങ്ങി എന്നും രണ്ടാമതൊരു തിയറി കൂടിയുണ്ട്.

മികച്ച കാലാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയുമാണ് ബ്രിട്ടീഷുകാരെ ബെംഗളൂരുവിലേക്ക് ആകര്‍ഷിച്ചത്. അവര്‍ ഇവിടെ കേന്ദ്രീകരിക്കുകയും പുതിയ റെയില്‍വേ സ്റ്റേഷനുകള്‍, സ്‌കൂളുകള്‍, ഭരണനിര്‍വ്വഹണ കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിച്ച് ആധുനികവത്കരിക്കുകയും ചെയ്തു.അത്തരത്തില്‍ അവര്‍ നഗരത്തെ ഒരു ആധുനിക കന്റോണ്‍മെന്റ് പട്ടണമാക്കി മാറ്റി. അതേസമയം ‘ബെംഗളൂരു’ എന്ന് ഉച്ചരിക്കാന്‍ അവര്‍ ബുദ്ധിമുട്ടിയിരുന്നു. അങ്ങനെ അവര്‍ ബാംഗ്ലൂര്‍ എന്ന് പേരുമാറ്റി. തുടര്‍ന്ന് നഗരത്തിന്റെ ഔദ്യോഗിക നാമമായി അതിനെ അംഗീകരിച്ചു. അങ്ങനെ 150 വര്‍ഷത്തിലേറെയായി ആ പേര് അതേപടി തുടര്‍ന്നു.

ബാംഗ്ലൂരില്‍ നിന്ന് തിരിച്ച് ബെംഗളൂരുവിലേക്ക് : 2014ല്‍ കര്‍ണാടക സര്‍ക്കാര്‍ നഗരത്തിന്റെ പേര് ‘ബെംഗളൂരു’ എന്ന് പുനഃസ്ഥാപിച്ചു. സംസ്ഥാനത്തെ പല നഗരങ്ങളുടെയും കന്നട പേരുകള്‍ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു ഇത്. നഗരങ്ങളുടെ ചരിത്രവും പൈതൃകവും കന്നട ഭാഷയുമായി ബന്ധിപ്പിക്കപ്പെട്ട് എക്കാലവും ഓര്‍മ്മിക്കപ്പെടണമെന്ന നിര്‍ബന്ധ ബുദ്ധിയും ഇതിനുണ്ടായിരുന്നു. യുആര്‍ അനന്തമൂര്‍ത്തി ഉള്‍പ്പടെ സാംസ്‌കാരിക നായകര്‍ ഈ ആവശ്യം ഉയര്‍ത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group