Home പ്രധാന വാർത്തകൾ ഫ്ലാറ്റ് ഒഴിപ്പിക്കാൻ ക്വട്ടേഷൻ നല്‍കി ബലാത്സംഗം; ആറ് പേര്‍ പൊലിസ് പിടിയില്‍, ഒളിവിലുള്ള മുഖ്യപ്രതിക്കായി തിരച്ചില്‍

ഫ്ലാറ്റ് ഒഴിപ്പിക്കാൻ ക്വട്ടേഷൻ നല്‍കി ബലാത്സംഗം; ആറ് പേര്‍ പൊലിസ് പിടിയില്‍, ഒളിവിലുള്ള മുഖ്യപ്രതിക്കായി തിരച്ചില്‍

by admin

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ കൊല്‍ക്കത്ത സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ആറ് പേർ പൊലിസ് പിടിയില്‍.

ഒന്നാം പ്രതി മിഥുൻ ഒഴികെയുള്ളവരാണ് പിടിയിലായത്. മിഥുനെ കണ്ടെത്താനായില്ല തിരച്ചിലിലാണ് പൊലിസ്. ഫ്ലാറ്റ് ഒഴിപ്പിക്കാൻ നല്‍കിയ ക്വട്ടേഷന് എത്തിയവരാണ് കഴിഞ്ഞ ദിവസം യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. 27കാരിയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലിസ് അറിയിച്ചു.കൂട്ട ബലാത്സംഗത്തിന് ശേഷം യുവതിയില്‍ നിന്ന് കവർന്ന ഫോണും 25000 രൂപയും പ്രതികളില്‍ നിന്ന് കണ്ടെത്തി. ഇരുപത്തിരണ്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള 7 പേരാണ് കൃത്യം നടത്തിയത്. ഇതില്‍ ഒന്നാം പ്രതി മിഥുൻ ഒഴികെയുള്ള 6 പേരും പൊലിസിന്റെ പിടിയിലായി. മൂന്ന് പേരാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഇതില്‍ ഒരാളാണ് മിഥുൻ. ചൊവ്വാഴ്ച രാത്രി യുവതി താമസിക്കുന്ന വീട്ടില്‍ എത്തിയാണ് അതിക്രമം നടന്നത്. പൊലിസാണെന്നും ഇവിടെ വേശ്യാലയം പ്രവർത്തിക്കുന്നതായി അറിഞ്ഞ് വന്നതാണെന്നും പറഞ്ഞെത്തിയവർ വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും ക്രൂരമായി മർദിച്ചു. യുവതിയുടെ മകനും അടിയേറ്റു.വീട്ടില്‍ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം യുവതിയെ ഭീഷണിപ്പെടുത്തുകയും പണവും ആഭരണങ്ങളും ആവശ്യപ്പെടുകയുമായിരുന്നു. യുവതി എതിർപ്പ് പ്രകടിപ്പിച്ചതോടെ സംഘത്തിലെ മൂന്നുപേർ ചേർന്ന് യുവതിയെ ആക്രമിച്ചു. മൂന്നംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്യുമ്ബോള്‍ മറ്റുള്ളവർ പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു.സംഭവത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. പിന്നാലെ യുവതി പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ മദനായ്ക്കനഹള്ളി പൊലിസ്, അതിക്രമത്തിന് കാവല്‍ നിന്ന രണ്ടുപേരെ ആദ്യം കസ്റ്റഡിയിലെടുത്തു. പിന്നാലെ മറ്റുള്ളവരെയും പിടികൂടുകയായിരുന്നു.അതേസമയം, സംഭവത്തിന് പിന്നില്‍ അയല്‍ക്കാരി നല്‍കിയ ക്വട്ടേഷനാണോയെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന യുവതിയെ തേടി കസ്റ്റമേഴ്സ് എത്തുന്നത് ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് അലോസരമുണ്ടാക്കിയിരുന്നു. യുവതിയെ ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് അയല്‍വാസിയായ അധ്യാപിക ഫ്ലാറ്റ് ഉടമയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അധ്യാപിക വിദ്യാർഥിയുടെ സഹായത്തോടെ യുവതിയെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കാൻ ഏർപ്പാടാക്കിയ ഗുണ്ടകളാണ് ക്രൂരമായ അതിക്രമം നടത്തിയതെന്നാണ് പൊലിസ് സംശയിക്കുന്നത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലിസ് അന്വേഷണം തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group