ബംഗളൂരു: കനത്ത ചൂടില്‍ ഉരുകിയ ബംഗളൂരുവിന് ആശ്വാസമായി മഴ. അഞ്ച് മാസത്തെ നീണ്ട ഇടവേളക്കുശേഷമാണ് മഴ. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളിയാഴ്ച ഉച്ചക്കുശേഷം മഴ ലഭിച്ചു.
വിധാൻ സൗധ, മെജസ്റ്റിക്, കെ.ആർ മാർക്കറ്റ്, എം.ജി റോഡ്, യശ്വന്ത്പുർ, ഗോവർധൻ തിയറ്റർ, ജാലഹള്ളി, നാഗർഭാവി, വിജയനഗർ, വിവേക് നഗർ, സദാശിവനഗർ, മല്ലേശ്വരം, വൈറ്റ്ഫീല്‍ഡ്, ജയനഗർ, കേംബ്രിഡ്ജ് ലേഔട്ട്, ജെ.പി നഗർ, വസന്തപുര, ചാമരാജ്പേട്ട്, വൈറ്റ്ഫീല്‍ഡ് തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്. ചിലയിടങ്ങളില്‍ മരച്ചില്ലകള്‍ പൊട്ടിവീണ് നാശനഷ്ടങ്ങളുണ്ടായി. മഴ പെയ്തതോടെ ഇരുചക്രവാഹനങ്ങള്‍ റോഡില്‍ തെന്നി വീഴുന്നത് വർധിച്ചിട്ടുണ്ട്.