ബെംഗളൂരു : യാത്രക്കാരുടെ സുരക്ഷയെ കരുതിനടപ്പാക്കിയ പാനിക് ബട്ടൺ സംവിധാനം കളിപ്പാട്ടമാക്കി പൊതുജനങ്ങൾ. ബെംഗളൂരു നഗരത്തിലെ യാത്രക്കാർ വെറും കൗതുകത്തിന്റെപേരിൽ വാഹനങ്ങളിലെ പാനിക് ബട്ടൺ അമർത്തുന്നത് പതിവാക്കിയിരിക്കുകയാണ്. പ്രതിദിനം 500 വ്യാജ കോളുകളാണ് ഗതാഗതവകുപ്പിന്റെ കൺട്രോൾ സെന്ററിൽ എത്തുന്നത്. വെറുതേ പാനിക് ബട്ടനിൽ അമർത്തുമ്പോൾ കൺട്രോൾ സെന്ററിൽ കോൾ എത്തും.
എന്നാൽ, പിന്നീട് കൂടുതൽ വിവരം തിരക്കുമ്പോഴാണ് ആരെങ്കിലും കളിയായി ചെയ്തതാണെന്ന് വ്യക്തമാകുന്നത്. വിദ്യാർഥികളാണ് ഇത്തരം നേരംപോക്ക് കാട്ടുന്നതെന്ന് ഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു. യാത്രയ്ക്കിടെ സുരക്ഷാപ്രശ്നം നേരിട്ടാൽ അടിയന്തരമായി അറിയിക്കാനാണ് ടാക്‌സി തുടങ്ങിയ വാഹനങ്ങളിൽ പാനിക് ബട്ടൺ നിർബന്ധമാക്കിയത്. സംസ്ഥാനത്ത് ഇതുവരെ പൂർണമായും നടപ്പാക്കിയിട്ടില്ല. പാനിക് ബട്ടൺ സംവിധാനമുള്ള വാഹനങ്ങളിൽ ജനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നാണ് കണ്ടെത്തിരിക്കുന്നത്.
എന്നെ ഒരു സ്ത്രീ ലൈംഗികമായി ഉപയോഗിച്ചിരുന്നു, അന്ന് പറഞ്ഞതിനെ കുറിച്ച് വിശദീകരിച്ച് സുധീര്‍
വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച നടനാണ് സുധീർ സുകുമാരൻ. കൊച്ചിരാജാവിലെ വില്ലനായും ഡ്രാക്കുള സിനിമയിലെ ഡ്രാക്കുളയായും സുധീർ ജനമനസ് കീഴടക്കിയിട്ടുണ്ട്.ക്യാൻസറിനെ അതിജീവിച്ച ഒരാള്‍ കൂടിയാണ് സുധീർ.2021ലാണ് സുധീറിന് മലാശയ ക്യാൻസർ സ്ഥിരീകരിച്ചത്. മലയാളത്തിന് പുറമേ തമിഴ് അടക്കമുള്ള അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിിച്ചിട്ടുണ്ട്.
ഒടുവില്‍ റിലീസ് ചെയ്ത ഒമർ ലുലുവിന്റെ ബാഡ് ബോയ്‌സിലും വ്യത്യസ്ത വേഷത്തില്‍ സുധീർ എത്തിയിരുന്നു.സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. അടുത്തിടെ പ്ലംബിംഗ് ജോലികള്‍ ചെയ്യുന്ന നടന്റെ വീഡിയോ വൈറലായിരുന്നു. സിനിമയില്‍ വരും മുമ്ബ് എല്ലാ തൊഴിലും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഓരോന്നായി ചെയ്തു നോക്കുന്നു. ഇതില്‍ നിന്ന് കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്’- എന്ന അടിക്കുറിപ്പും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ തന്റെ അനുഭവങ്ങളെ കുറിച്ച് മനസ് തിുറക്കുകയാണ് താരം ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍.
ചില സന്ദർഭങ്ങളില്‍ പറഞ്ഞ കാര്യങ്ങളുടെ പേരില്‍ പരിഹാസത്തിന് വിധേയനായിട്ടുണ്ടെന്ന് താരം പറയുന്നു. അതിനെ അതിജീവിച്ചതിനെ കുറിച്ചും താരം മനസ് തുറന്നു. .ഇതേതാ ഊള എന്ന് ചോദിക്കുമ്ബോള്‍ ഞാൻ മോനേ സുധീർ എന്ന് ഞാൻ മറുപടി കൊടുക്കും. തെറി പറയുന്നവനും ഞാൻ നല്ല കമന്റ് മാത്രമേ കൊടുക്കാറുള്ളൂ. അത് അവന്റെ സംസ്‌കാരം, ഇത് എന്റെ സംസ്‌കാരം. മെസേജുകളും ഒരുപാട് വരുന്നുണ്ട്. എല്ലാത്തിനും മറുപടി കൊടുക്കാൻ പലപ്പോഴും പറ്റാറില്ല. എങ്കിലും പരമാവധി ഞാൻ ശ്രമിക്കാറുണ്ട്.ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യം വിവാദമായതിനെ കുറിച്ചും സുധീർ വിശദമാക്കി.
ഹേമ കമ്മിറ്റി വന്നപ്പോള്‍ അതിനെപ്പറ്റി ഒരു ചോദ്യം ചോദിച്ചു തുടങ്ങിയതാണ്. സിനിമ ഉള്ള കാലം തൊട്ടേ ഇതൊക്കെ ഉള്ളതാണ് എന്നാണ് ഞാൻ പറഞ്ഞത്. അതില്‍ എന്നെ ഒരുപാട് കാലം ഒരു സ്ത്രീ ഉപയോഗിച്ചു, മാനസികമായും സെക്ഷ്വലിയും എന്ന് ഞാൻ പറഞ്ഞിരുന്നു. അതില്‍ കീപ്പ് എന്ന ഒരു വാക്ക് കൂടി ഞാൻ പറഞ്ഞിരുന്നു, അത് പക്ഷേ വേറൊരു അർത്ഥത്തിലാണ് ഞാൻ പറഞ്ഞത്. ഒരു സ്ത്രീയെന്നാണ് ഞാൻ പറഞ്ഞത് അവർ നടിയെന്നാക്കി. പക്ഷേ വൈഫിനെ ഇരുത്തികൊണ്ട് അത് പറഞ്ഞെന്ന് പറഞ്ഞുകൊണ്ട് ചാനലായ ചാനലുകള്‍ എല്ലാം എടുത്തിട്ട് ഇവനൊരു ഊളയാണ് എന്നൊക്കെയാണ് പറഞ്ഞത്. അത് ശരിക്കും വളരെ പൊസസീവ്‌നെസ് എന്ന കാര്യത്തെ കുറിച്ചായിരുന്നു ഞാൻ പറഞ്ഞതെന്നും സുധീർ വ്യക്തമാക്കി.