Home covid19 സര്‍ക്കാരിന്റെ ഓണക്കിറ്റ് വാങ്ങാനിറങ്ങുന്നവര്‍ സൂക്ഷിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകും: സാധാരണക്കാരെ പിഴിഞ്ഞ് പൊലീസ്

സര്‍ക്കാരിന്റെ ഓണക്കിറ്റ് വാങ്ങാനിറങ്ങുന്നവര്‍ സൂക്ഷിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകും: സാധാരണക്കാരെ പിഴിഞ്ഞ് പൊലീസ്

by admin

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതലാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. ഓണക്കിറ്റ് വാങ്ങാനായി വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കോവിഡുമായി ബന്ധപ്പെട്ട നിബന്ധനകളെല്ലാം പാലിച്ചും കരുതല്‍ നല്‍കിയും വേണം പുറത്തിറങ്ങാന്‍. ഓണക്കിറ്റ് വാങ്ങാനിറങ്ങിയതാണെന്നൊന്നും പൊലീസിനോട് പറഞ്ഞിട്ട് കാര്യമുണ്ടാകില്ല. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം പൊലീസ് കേസെടുത്ത് പെറ്റി അടിയ്ക്കുന്നത് വര്‍ധിക്കുന്ന ഈ സമയത്ത് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ പോകുന്നത് നിങ്ങളുടെ പോക്കറ്റിലെ മണിയായിരിക്കും

എന്തിനും ഏതിനും പിഴ ഈടാക്കുന്നത് ക്വാട്ട തികയ്ക്കാനാണെന്ന ആരോപണവും ഉയരുന്നുണ്ട്.

ഒരു ദിവസം നിശ്ചിത തുക സര്‍ക്കാരിലേക്ക് അയയ്ക്കണമെന്ന നിര്‍ദേശം പൊലീസ് ഉന്നത ഉദ്യോ​ഗസ്ഥര്‍ ജില്ലകള്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്കും നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് ചെറിയ കാരണങ്ങള്‍ പോലും പറഞ്ഞ് പൊലീസ് സാധാരണക്കാരില്‍ നിന്നും പിഴ ഈടാക്കുന്നതെന്നും വിമര്‍ശനം ഉയരുന്നു. കോവിഡ് പ്രതിസന്ധികള്‍ മൂലം സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടുന്നവരാണ് പോലീസിന്റെ ഈ കര്‍ശന പരിശോധന മൂലം കഷ്ടത അനുഭവിക്കുന്നത്.

മാസ്ക് വച്ച്‌ പശുവിന് പുല്ലരിയാന്‍ പോയ‌ ആളിനുള്‍പ്പെടെ പൊലീസ് പെറ്റി അടിച്ചത് ഇതിന്റെ ഭാഗമാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം. വര്‍ക്കലയില്‍ നിന്ന് മീന്‍ വില്‍പനക്ക് പാരിപ്പള്ളിയിലെത്തിയ മല്‍സ്യത്തൊഴിലാളി സ്ത്രീയുടെ മീന്‍ പൊലീസ് വലിച്ചെറിഞ്ഞതും പകര്‍ച്ചവ്യാധി നിയമം പാലിക്കുന്നില്ലെന്ന കുറ്റം ചുമത്തിയായിരുന്നു. സാമൂഹിക അകലം പാലിക്കുന്നില്ലെന്നാരോപിച്ചായിരുന്നു ബാങ്കിന് മുന്നില്‍ കയ് നിന്നയാള്‍ക്കും പൊലീസ് പിഴ ഈടാക്കിയത്.

ഖജനാവ് കാലിയാകാതെ നോക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കമാണിത്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഈ നിര്‍ദേശം താഴെത്തട്ടിലേക്ക് നല്‍കിയിട്ടുള്ളത്. നിദേശം ലഭിച്ചതോടെ തൊട്ടതിനും പിടിച്ചതിനും ഒക്കെ പിഴ ഈടാക്കുന്ന പോലീസ്. ഹെല്‍മറ്റ് വയ്ക്കാതെ പോകുന്നവനും ഇപ്പോള്‍ പകര്‍ച്ചവ്യാധി നിയന്ത്രണം ലംഘിച്ചെന്നാണ് പൊലീസ് ആരോപിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടയോ വിധിക്കാം.

കടകള്‍ക്കു മുന്നില്‍ സാമൂഹിക അകലം പാലിച്ചുനില്‍ക്കുന്നവര്‍ക്കെതിരേയും ആവശ്യമായി പൊലീസ് കേസുകള്‍ എടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിന്റെ ഭാഗമായി കിറ്റ് വാങ്ങുന്നതിനായി പുറത്തിറങ്ങുകയും ക്യൂ നില്‍ക്കുക്കുകയും ചെയ്യുമ്ബോള്‍ പകര്‍ച്ചവ്യാധി നിയന്ത്രണം ലംഘിച്ചെന്നെങ്ങാനും ആരോപിച്ച്‌ പോലീസ് കേസെടുക്കുമോ എന്നാണു ജനങ്ങളുടെ സംശയം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group