സ്റ്റേഷനില്‍ നിർത്തിയ മെട്രോ ട്രെയിൻ ഡോർ തുറക്കാതെ യാത്ര തുടർന്നതിനെ തുടർന്ന് ലോക്കോ പൈലറ്റിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ.ബംഗളുരു മെട്രോയുടെ ഗ്രീൻ ലൈനില്‍ രാത്രി 11.15ഓടെയായിരുന്നു സംഭവം. കെംപഗൗഡ സ്റ്റേഷനില്‍ നിന്ന് സില്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോവുകയായിരുന്ന ട്രെയിൻ വജറഹള്ളി സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു പ്രശ്നങ്ങള്‍.സ്റ്റേഷനില്‍ ട്രെയിൻ നിന്നെങ്കിലും ഡോറുകളൊന്നും തുറന്നില്ല. ഇറങ്ങാൻ തയ്യാറായി ആകത്തും ട്രെയിനില്‍ കയാറെത്തിയവർ പുറത്തും കാത്തുനിന്നു.
ഏതാനും സെക്കൻഡുകള്‍ ട്രെയിൻ സ്റ്റോപ്പില്‍ നിർത്തിയ ശേഷം ഡോറുകള്‍ തുറക്കാതെ തന്നെ യാത്ര തുടർന്നു. ഇതാടെ യാത്രക്കാർ ലോക്കോ പൈലറ്റ് ക്യാബിന് പിന്നിലുള്ള ലേഡീസ് കോച്ചിലേക്ക് ചെന്ന് ക്യാബിന്റെ ഡോറില്‍ ഇടിക്കാൻ തുടങ്ങി.എന്താണ് സംഭവമെന്ന് മനസിലാവാതെ ലോക്കോ പൈലറ്റ് പെട്ടെന്ന് എമർജസി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തി. വജറഹള്ളിക്കും തലഗട്ടപ്പുരയ്ക്കും ഇടയ്ക്കുള്ള ട്രാക്കില്‍ ട്രെയിൻ നിന്നു. ലോക്കോ പൈലറ്റ് ക്യാബിൻ ഡോർ തുറന്നതും യാത്രക്കാർ ബഹളം വെയ്ക്കാൻ തുടങ്ങി. തങ്ങളെ ഇറങ്ങാൻ അനുവദിക്കാത്തത് എന്തുകൊണ്ടെന്ന് അറിയണമെന്നായിരുന്നു ആവശ്യം.
വാദപ്രതിവാദം രൂക്ഷമായപ്പോള്‍ എന്താണ് പറ്റിയതെന്ന് തനിക്ക് അറിയില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ആളുകള്‍ ബഹളം വെച്ചപ്പോള്‍ എമർജൻസി ബ്രേക്ക് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരോട് കോച്ചുകളിലേക്ക് മടങ്ങാനായിരുന്നു നിർദേശം. തുടർന്ന് ട്രെയിൻ യാത്ര തുടർന്ന് തൊട്ടടുത്ത സ്റ്റേഷനിലെത്തിച്ചു. അവിടെ ഇറങ്ങിയതും യാത്രക്കാർ ട്രെയിനിന്റെ മുന്നിലേക്ക് ചെന്ന് ബഹളം വെയ്ക്കാൻ തുടങ്ങി. തങ്ങളെ തിരിച്ചെത്തിക്കാൻ പകരം സംവിധാനം വേണമെന്നായി ആവശ്യം.
ലോക്കോ പൈലറ്റ് വയർലെസ് സെറ്റിലൂടെ സ്റ്റേഷൻ കണ്‍ട്രോളറുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മുൻസ്റ്റേഷനില്‍ ഇറങ്ങേണ്ടിയിരുന്ന എല്ലാവരോടും വിപരീത ദിശയിലുള്ള അടുത്ത ട്രെയിനില്‍ കയറാൻ നിർദേശം നല്‍കി. സംഭവം സ്ഥിരീകരിച്ച ബംഗളുരു മെട്രോ റെയില്‍ പിആർഒ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് അറിയിച്ചു. ട്രെയിൻ നിർത്തിയെങ്കിലും ഡോറുകള്‍ തുറന്നില്ല. സാങ്കേതിക തകരാറാണോ അതോ ഉദ്യോഗസ്ഥരുടെ പിഴവാണോ എന്ന് പരിശോധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയി; ഗൂഗിള്‍ മാപ്പ് നോക്കി പോയ കാര്‍ വണ്ണാത്തിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു
കണ്ണൂർ പയ്യന്നൂരില്‍ കാർ ഒഴുക്കില്‍പ്പെട്ടു. ഗൂഗിള്‍ മാപ്പ് നോക്കി പോയ കാർ പയ്യന്നൂർ കാനായി വണ്ണാത്തിപ്പുഴയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി. എന്നാല്‍ ശക്തമായ കുത്തൊഴുക്കുണ്ടായിരുന്നതിനാല്‍ വാഹനം പുഴയിലൂടെ ഒഴുകിപ്പോയി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.കാറിലുണ്ടായിരുന്ന തൃക്കരിപ്പൂർ ഉടുമ്ബുംതല സ്വദേശികളായ ഹുസൈൻ, മുഹമ്മദ് കുഞ്ഞി, ഹാരിസ് എന്നിവരെയാണ് നാട്ടുകാർ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തിയത്.
അതേസമയം കാർ യാത്രാക്കാർ കാനായി തോട്ടംകടവ് കഴിഞ്ഞ് മുക്കൂട് പാലം കടക്കുമ്ബോള്‍ തന്നെ അത് വഴി പോകരുതെന്നും ശക്തമായ കുത്തൊഴുക്കുണ്ടെന്നും നാട്ടുകാർ പറഞ്ഞിരിന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.എന്നാല്‍ കാർ യാത്രക്കാർ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയതാനെത്തുടർന്ന് കാർ അപടകത്തില്‍പ്പെടുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും നാട്ടുകാർ രക്ഷിച്ചു. എന്നാല്‍ കാർ ഒഴുകിപ്പോയി. പാലത്തിനു മുകളിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് മനസിലാക്കാതെ വണ്ടിയിറക്കിയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം കനത്ത മഴയെത്തുടർന്ന് പുഴയില്‍ ഒഴുക്ക് ശക്തമായിരിക്കുകയാണ്.