Home Featured ബെംഗളൂരു :പിവിസി പൈപ്പ് കൊണ്ടടിച്ച്‌ പ്രിൻസിപ്പല്‍..! സ്‌കൂള്‍ ഉടമ നോക്കി നിന്നു, മകനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് അമ്മയുടെ പരാതി

ബെംഗളൂരു :പിവിസി പൈപ്പ് കൊണ്ടടിച്ച്‌ പ്രിൻസിപ്പല്‍..! സ്‌കൂള്‍ ഉടമ നോക്കി നിന്നു, മകനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് അമ്മയുടെ പരാതി

by admin

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കേള്‍ക്കാൻ ഇഷ്ടപ്പെടാത്ത ഒരു ഞെട്ടിക്കുന്ന സംഭവമാണ് ബെംഗളൂരുവില്‍ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സുങ്കടകട്ടെയിലെ ഒരു സ്വകാര്യ സ്കൂളില്‍ വെച്ച്‌ ഒമ്ബത് വയസ്സുകാരനായ തൻ്റെ മകനെ സ്കൂള്‍ പ്രിൻസിപ്പല്‍ പിവിസി പൈപ്പ് ഉപയോഗിച്ച്‌ ക്രൂരമായി മർദ്ദിച്ചെന്നാണ് അമ്മയുടെ പരാതി. മർദ്ദനമേറ്റ് കുട്ടിക്ക് പരിക്കേല്‍ക്കുകയും രക്തം വന്നിരുന്നു എന്നുമാണ് റിപ്പോർട്ട്. ഇതിലും ഞെട്ടിക്കുന്ന വസ്തുത, ഈ ക്രൂരകൃത്യം നടക്കുമ്ബോള്‍ സ്കൂള്‍ ഉടമ ഇടപെടാതെ നോക്കിനിന്നു എന്നതാണ്.

ഈ വിഷയത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഹൊയ്‌സലനഗർ നിവാസിയായ ദിവ്യ ശങ്കർ (30) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പൈപ്പ്‌ലൈൻ റോഡിലെ സെന്റ് മേരീസ് പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ നയൻ ഗൗഡ സി.എസിനാണ് മർദ്ദനമേറ്റത്.ഒക്ടോബർ 14 ന് വൈകുന്നേരം 4 നും 5 നും ഇടയിലാണ് സ്കൂള്‍ പരിസരത്ത് വെച്ച്‌ സംഭവം നടന്നത്.

സ്കൂള്‍ പ്രിൻസിപ്പല്‍ രാകേഷ് കുമാറാണ് പ്ലാസ്റ്റിക് പിവിസി പൈപ്പ് ഉപയോഗിച്ച്‌ മകനെ ആക്രമിച്ചതെന്ന് ദിവ്യ ആരോപിച്ചു. പേടിച്ചരണ്ട കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍, ചന്ദ്രിക എന്ന അധ്യാപിക കുട്ടിയെ ബലം പ്രയോഗിച്ച്‌ പിടിച്ചുനിർത്തി. ഇതോടെ പ്രിൻസിപ്പലിന് മർദ്ദനം തുടരാൻ സാധിച്ചു. മർദ്ദനം നടക്കുമ്ബോള്‍ സ്കൂള്‍ ഉടമ വിജയകുമാർ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇടപെട്ടില്ലെന്നും, പകരം ആക്രമണം നോക്കി നിന്നുവെന്നും പരാതിയില്‍ പറയുന്നു.സംഭവത്തെക്കുറിച്ച്‌ സ്കൂള്‍ അധികൃതരെ ചോദ്യം ചെയ്തപ്പോള്‍ അമ്മയ്ക്ക് നേരിടേണ്ടി വന്നത് ഭീഷണിയാണ്.

സ്കൂള്‍ അധികൃതരെ നേരിട്ടപ്പോള്‍, “അധികം ചോദ്യങ്ങള്‍ ചോദിക്കരുതെന്ന്” തനിക്ക് മുന്നറിയിപ്പ് നല്‍കിയതായി ദിവ്യ അവകാശപ്പെട്ടു. പുറത്തു പറഞ്ഞാല്‍ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. മകന്റെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് എടുത്ത് സ്കൂള്‍ വിടാൻ മാനേജ്മെൻ്റ് തന്നോട് പറഞ്ഞതായും അമ്മ പറയുന്നു. തൻ്റെ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്നും പ്രിൻസിപ്പലിനും അധ്യാപികയ്ക്കും സ്കൂള്‍ ഉടമയ്ക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group