ഇന്നലെ പദ്മ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയവരില്‍ പ്രായവും പ്രവര്‍ത്തനവും കൊണ്ട് അത്ഭുതപ്പെടുത്തിയ ഒരാള്‍ ഉണ്ടായിരുന്നു. മംഗളൂരുവില്‍ ഓറഞ്ച് വില്‍പ്പന നടത്തി സ്കൂള്‍ നിര്‍മിച്ച ഹരേക്കള ഹജബ്ബയായിരുന്നു അത്. 150 രൂപ മാത്രം ദിവസ വരുമാനമുണ്ടായിരുന്ന ഹജബ്ബ സ്കൂള്‍ പണിയാന്‍ തീരുമാനിച്ചതിന് പിന്നില്‍ ഒരു കഥകൂടിയുണ്ട്. അതിലേക്ക് മംഗളൂരുവില്‍ ബസിറങ്ങിയ സായിപ്പിന്റെ ‘ ഹൗ മച്ച്’ എന്ന ഒറ്റ ചോദ്യത്തിനു മുന്നില്‍ ഓറഞ്ച് കച്ചവടക്കാരന് ഹജബ്ബ പരുങ്ങി. എത്രയോവട്ടം അനുഭവിച്ച അതേ നിസഹായത. ഒരു കിലോ ഓറഞ്ചിന്റെ വില ഇംഗ്ലീഷില്‍ പറയാന്‍ കഴിയുന്നില്ല. വിദ്യാഭ്യാസമില്ലാതെ പോയല്ലോ എന്ന വാശിക്കൊടുവില്‍ അദ്ദേഹം ചെയ്തത് അത്ഭുതം. ഒരു സ്കൂള്‍ തന്നെ സ്ഥാപിക്കാന്‍ സര്‍ക്കാരിന് സ്ഥലം വാങ്ങിക്കൊടുത്തു.
*ബെംഗളൂരുവിലും, കർണാടകയിലെ മറ്റ് പ്രദേശങ്ങളിലും ഇന്നും നാളെയുമായി ഐഎംഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു*
നഗരത്തിന്റെ തിരക്കേറിയ കവലകളില്‍ വള്ളികോട്ടയില് ഓറഞ്ച് വിറ്റുനടന്ന ഹരേക്കള ഹജബ്ബ കര്‍ണാടക സര്‍വകലാശാലകളില്‍ പഠന വിഷയമാണ്. 1999 ജൂണ്‍ ആറിനു ന്യൂ പദപ്പിലെ മദ്രസയില്‍ ഒറ്റമുറി സ്കൂള്‍ തുടങ്ങി. അംഗീകാരം കിട്ടണമെങ്കില്‍ സ്വന്തമായി സ്ഥലം വേണമെന്നായി സര്‍ക്കാര്‍. അങ്ങനെ 2001ല്‍ 51,000 രൂപ മുടക്കി 40 സെന്റ് വാങ്ങി. ഒരു വലിയ കുന്നിന്‍പ്രദേശമായിരുന്നു അത്. നിലം നിരപ്പാക്കാന്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ സഹായിച്ചു. ആദ്യം സംശയിച്ചവരും പിന്നീട് കൂടെ നിന്നു. ഒടുവില്‍ ആ സ്വപ്നം യാഥാര്‍ഥ്യമായി.
*പ്രണാമമർപ്പിക്കാൻ പ്രതിദിനം 30,000 പേർ; പുനീതിന് പത്മശ്രീ നൽകണമെന്ന് ആവിശ്യം*
തെരുവിലെ ഓറഞ്ച് വില്‍പ്പനക്കാരനില്‍ നിന്ന് ഹൈസ്കൂള്‍ സ്ഥാപകനായി മാറിയ അത്ഭുതത്തിന് രാജ്യം ഇന്നലെ പദ്മശ്രീ പുരസ്കാരം നല്കി ആദരിച്ചു. പദ്മശ്രീയുടെ നിറവിലാണെങ്കിലും ഹജബ്ബക്ക് ഇന്നും സാധാരണക്കാരന്റെ വേഷം. ശാരീരിക അവശകള്‍ മൂലം ഓറഞ്ച് വില്‍പ്പനയില്‍ നിന്നും ഇപ്പോള്‍ വിട്ടുനില്‍ക്കുകയാണ്. പത്താം ക്ലാസ് വരെയുള്ള 175 വിദ്യാര്‍ഥികള്‍ ഹജബ്ബയുടെ സ്കൂളില്‍ ഭാവി സ്വപ്നം കണ്ട് വിദ്യാഭ്യാസം നേടുകയാണ്. പ്രീ യൂണിവേഴ്സിറ്റി സ്കൂളായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഹജബ്ബ.