കാസര്‍കോട്: അത്യാസന്ന നിലയിലുള്ള കോവിഡ് രോഗികളടക്കമുള്ളവര്‍ക്ക് വിതരണം ചെയ്യേണ്ട ഓക്സിജന്‍ തടസപ്പെടുത്തി ദക്ഷിണ കന്നഡ ഡെപ്യൂടി കമീഷണറുടെ ഉത്തരവ്. കേരളത്തിലേക്ക് ഓക്സിജന്‍ വിതരണം തടഞ്ഞ് കൊണ്ട് ഡെപ്യൂടി കമീഷണര്‍ ശനിയാഴ്ചയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

മംഗളുറു ബൈകമ്ബാടി മലബാര്‍ ഓക്സിജന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നുമാണ് കാസര്‍കോട്ടേക്കടക്കം ഓക്സിജന്‍ എത്തിച്ചിരുന്നത്. ദിവസം 35 സിലിന്‍ഡെര്‍ ഓക്സിജന്‍ വരെ കാസര്‍കോട്ടെ ആശുപത്രികള്‍ക്ക് വിതരണം ചെയ്തു വരുന്നുണ്ടെന്ന് വിതരണക്കാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ല, മാപ്പും പറഞ്ഞില്ലെന്ന് തേജസ്വി; ഉപദേശിച്ച് വെട്ടിലായി തരൂര്‍
ശനിയാഴ്ച രാവിലെ ഓക്സിജന്‍ എടുക്കാന്‍ ചെന്നപ്പോഴാണ് ഉദ്യോഗസ്ഥര്‍ ഡെപ്യൂടി കമീഷണറുടെ ഉത്തരവ് പ്രകാരം ഓക്സിജന്‍ വിതരണം നിര്‍ത്തിവെച്ചതായി അറിയിച്ചത്. അടിയന്തിര സാഹചര്യം അറിയിച്ചതിനാല്‍ വെറും നാലു സിലിന്‍ഡെര്‍ ഓക്സിജനുമായി ഒരു വണ്ടി മടങ്ങി. തീരുമാനത്തില്‍ ഇളവ് പ്രതീക്ഷിച്ച് ഇപ്പോഴും രണ്ട് വാഹനങ്ങള്‍ ഓക്സിജന്‍ നിര്‍മാണ കമ്ബനിയുടെ പുറത്ത് കാത്ത് നില്‍ക്കുകയാണ്.
ഓക്സിജന്‍ ഉല്പാദനത്തില് തടസമൊന്നും ഇല്ലെങ്കിലും മംഗളൂറിലെയും പരിസരങ്ങളിലേയും ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം ഇല്ലാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയെന്ന് പറഞ്ഞാണ് കേരളത്തിലേക്കുള്ള ഓക്സിജന്‍ വിതരണം തടഞ്ഞിരിക്കുന്നത്
ബിബിഎംപി കൊവിഡ് വാര് റൂം കിടക്ക കുംഭകോണം വഴിത്തിരിവില്‍, മുസ് ലിം ജീവനക്കാര്‍ക്കെതിരേ വ്യാജ ആരോപണമുന്നയിച്ച ബിജെപി എംഎല്‍എയ്ക്ക് പങ്ക്
കാസര്‍ക്കോട്ടെ അടക്കം വടക്കന്‍ മലബാറിലെ പല ആശുപത്രികളും ഓക്സിജനായി മംഗളൂറിനെയാണ് ആശ്രയിക്കുന്നത്. ഓക്സിജന്‍ വിതരണം തടസപെടുന്നത് ആശുപത്രികളെയും ബാധിക്കും. സ്വകാര്യ ആശുപത്രികളില്‍ ഓക്സിജന്റെ സ്റ്റോക് തീര്‍ന്ന അവസ്ഥയിലാണ്. ഈയടുത്ത ദിവസങ്ങളില്‍ ചില ആശുപത്രികളില്‍ ഓക്സിജന്‍ തീര്‍ന്നപ്പോള്‍ കാസര്‍കോട്ടെ തന്നെ മറ്റ് ആശുപത്രികളില്‍ നിന്നാണ് എത്തിച്ചത്. രോഗികളുടെ എണ്ണം കൂടിയാല്‍ സ്ഥിതി വഷളാകാനാണ് സാധ്യത.
കഴിഞ്ഞയാഴ്ച അഞ്ച് ദിവസം വരെ മംഗളൂറില്‍ ഓക്സിജന്‍ വിതരണം തടസപെട്ടിരുന്നു. ആ സമയത്ത് കേരളത്തിലെ പാലക്കാട് നിന്നാണ് ഓക്സിജന്‍ എത്തിച്ചത്. 800 ജംബോ സിലിന്‍ഡെറുകള്‍ പാലക്കാട് നിന്ന് എത്തിയതായി ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂടി കമീഷണര്‍ തന്നെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അടിയന്തര ഘട്ടങ്ങളില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാവാത്തത് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഇനി വരുന്നത് കുട്ടികളെ കൊല്ലുന്ന കോവിഡ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തു മാതാപിതാക്കൾ ശ്രദ്ധിക്കുക
കേരള സര്കാരോ കാസര്‍കോട് കലക്ടറോ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കാസര്‍കോട്ട് ഓക്സിജന്‍ ക്ഷാമം രൂക്ഷമാകാനിടയുണ്ട്.
- കർണാടകയിൽ മെയ് 10 മുതൽ 24 വരെ സമ്പൂർണ ലോക്ക്ഡൗൺ
- കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 48781 പേർക്ക്, ബെംഗളൂരുവിൽ 21376 പേർക്ക് കൂടി രോഗം : ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ ദിവസം;
- കേരളത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
- കണ്ണൂർ ചാല ബൈപാസിൽ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു; ആളുകളെ ഒഴിപ്പിക്കുന്നു
- കോവിഡ് രോഗികള്‍ക്ക് ആശുപത്രികളില്‍ കിടക്ക ബുക്ക് ചെയ്തു പണം തട്ടുന്ന സംഘം ബംഗളൂരുവില്‍ അറസ്റ്റില്‍
- ചികിത്സയിലുള്ളത് മൂന്നുലക്ഷത്തിൽപ്പരം രോഗികൾ; ഭീതിയുടെ മുൾമുനയിൽ ബെംഗളൂരു
- ബംഗളൂരുവില്‍ പരിശോധിക്കുന്ന രണ്ടിലൊരാൾക്കു കോവിഡ് പോസിറ്റീവ് ; നിലവിലെ ശതമാനം ആശങ്കപ്പെടുത്തുന്നത്
- അന്തർ സംസ്ഥാന യാത്രക്കാർക്ക് ആർ ടി പി സി ആർ നിര്‍ബന്ധമാവുന്നത് രോഗ ലക്ഷണമുണ്ടെങ്കിൽ മാത്രം ;പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി
- “കൊവിഡ് വ്യാപകമാവുന്നതിനിടെ ആശുപത്രി കിടക്കകള്‍ പണം വാങ്ങി വിതരണം”-ബെംഗളൂരു എംപി തേജസ്വി സൂര്യ; 2 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍