Home കർണാടക ബെംഗളൂരുവില്‍ നിന്ന് ഒറ്റ ദിവസത്തെ യാത്രയ്ക്ക് 2270 രൂപ; തിരുപ്പതി ദര്‍ശനം, രാത്രി 8 മണിക്ക് പുറപ്പെടും

ബെംഗളൂരുവില്‍ നിന്ന് ഒറ്റ ദിവസത്തെ യാത്രയ്ക്ക് 2270 രൂപ; തിരുപ്പതി ദര്‍ശനം, രാത്രി 8 മണിക്ക് പുറപ്പെടും

by admin

ബെംഗളൂരു: കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (കെഎസ്‌ടിഡിസി) പുതിയ ബെംഗളൂരു-തിരുമല-മംഗാപൂർ ഒരു ദിവസത്തെ ടൂർ പാക്കേജ് പ്രഖ്യാപിച്ചു.വെങ്കിടേശ്വര ഭക്തരെ ലക്ഷ്യമിട്ടുള്ള ഈ ഒറ്റ ദിവസത്തെ ആത്മീയ യാത്ര ബംഗളൂരുവില്‍ നിന്ന് നേരിട്ട് ആരംഭിക്കുന്നു. മന്ത്രാലയ, മൈസൂർ-ഊട്ടി-കൊടൈക്കനാല്‍ തുടങ്ങിയ റൂട്ടുകള്‍ക്കൊപ്പം പ്രഖ്യാപിച്ച ഈ പാക്കേജ് ഭക്തർക്ക് ഏറെ സന്തോഷം നല്‍കും. സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഉച്ചയ്ക്ക് ശേഷവും കൂടി, ആഭരണം ഇനി സ്വപ്‌നം മാത്രം, പവന്‍ വിലഎയർ കണ്ടീഷൻ ചെയ്ത ബസുകളില്‍ ഒരു ദിവസത്തെ ആത്മീയ യാത്രയാണ് ഈ പാക്കേജ് വാഗ്ദാനം ചെയ്യുന്നത്. ഡീലക്സ് എസി ബസുകളോ വോള്‍വോ എസി ബസുകളോ യാത്രക്കാർക്ക് തിരഞ്ഞെടുക്കാം. തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ദർശനവും മംഗാപൂർ സന്ദർശനവും ഈ പാക്കേജില്‍ ഉള്‍പ്പെടുന്നു.യാത്ര വൈകുന്നേരം 8 മണിക്ക് ബംഗളൂരുവിലെ യശ്വന്ത്പുർ ബിഎംടിസി ബസ് സ്റ്റാൻഡിലെ കെഎസ്‌ടിഡിസി ബുക്കിംഗ് കൗണ്ടറില്‍ നിന്ന് ആരംഭിക്കുന്നു. പിറ്റേന്ന് പുലർച്ചെ 2 മണിയോടെ ബസ് തിരുപ്പതിയിലെത്തും. രാവിലെ 4:30 വരെ ഫ്രഷാകാൻ യാത്രക്കാർക്ക് സമയം ലഭിക്കും. പ്രാതലിന് ശേഷം ഭക്തർക്ക് തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ദർശനത്തിന് സൗകര്യമൊരുക്കും. ഗള്‍ഫില്‍ എന്തു നടന്നാലും അടി ഖത്തറിന്; 1996ലെ ആ നീക്കം പാരയായോ? ഉദൈദ് മഹാലോകംതിരുമല ദർശനത്തിന് ശേഷം ശ്രീ പദ്മാവതി ക്ഷേത്രം സന്ദർശിക്കും. ഈ ക്ഷേത്ര ദർശനങ്ങള്‍ കഴിഞ്ഞ് യാത്രക്കാരെ ബംഗളൂരുവിലേക്ക് തിരികെ എത്തിക്കുന്നതോടെ ഒരു ദിവസത്തെ തീർത്ഥാടനം പൂർത്തിയാകും. ഡീലക്സ് എസി ബസിന് ഒരാള്‍ക്ക് 2270 രൂപയും വോള്‍വോ എസി ബസിന് 2300 രൂപയുമാണ് പാക്കേജ് നിരക്ക്. ബുക്കിംഗ് സമയത്ത് ഇഷ്ടമുള്ള ബസ് തിരഞ്ഞെടുക്കാവുന്നതാണ്.

ബെംഗളൂരു-മൈസൂരു ഇടനാഴി പദ്ധതിബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ ഇടനാഴി പദ്ധതി പുനഃപരിശോധിച്ച്‌ പുതിയൊരു രൂപരേഖ പരിഗണിക്കാൻ കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നല്‍കി. മൂന്ന് പതിറ്റാണ്ടിലേറെയായിട്ടും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിലോ ടൗണ്‍ഷിപ്പുകള്‍ നിർമ്മിക്കുന്നതിലോ ഈ പദ്ധതി പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. ബെംഗളൂരുവിനെ ഗതാഗതക്കുരുക്കില്‍ നിന്ന് മോചിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയുടെ ഭൂരിഭാഗം ജോലികളും നടപ്പാക്കപ്പെടാതെ കിടക്കുകയാണ്.ജസ്റ്റിസ് ഡികെ സിംഗും ജസ്റ്റിസ് വെങ്കിടേഷ് നായിക് ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ആസൂത്രണം ചെയ്ത 111 കിലോമീറ്റർ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയില്‍ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസ് (നൈസ്) വെറും ഒരു കിലോമീറ്റർ മാത്രമാണ് നിർമ്മിച്ചതെന്ന് കോടതി നിരീക്ഷിച്ചു. കമ്പനി 47 കിലോമീറ്റർ അനുബന്ധ റോഡുകള്‍ നിർമ്മിച്ച്‌ ടോള്‍ പിരിക്കുന്നുണ്ടെങ്കിലും, പ്രധാന എക്സ്പ്രസ് വേയുടെയും ടൗണ്‍ഷിപ്പ് വികസനത്തിന്റെയും കാര്യത്തില്‍ പുരോഗതി ഉണ്ടായിട്ടില്ല. കഴിഞ്ഞ 30 വർഷത്തിനിടെ ഒരു ടൗണ്‍ഷിപ്പ് പോലും വികസിപ്പിക്കപ്പെട്ടിട്ടില്ല. ഇസ്രായേലിനെ താങ്ങുന്നത് അമേരിക്ക മാത്രമല്ല, ഈ മുസ്ലിം രാജ്യങ്ങളും; കോടികളുടെ ഇടപാട്1995 ഓഗസ്റ്റില്‍ തയ്യാറാക്കിയ ഇൻഫ്രാസ്ട്രക്ചർ ഇടനാഴി പദ്ധതിയുടെ സാങ്കേതിക റിപ്പോർട്ട് (പി.ടി.ആർ.) ബെംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ സംയോജിത അടിസ്ഥാന സൗകര്യ ഇടനാഴിയും ധനകാര്യ പദ്ധതിയും നിർദ്ദേശിച്ചിരുന്നു. ബെംഗളൂരുവിന്റെ ജനസംഖ്യ നിലവില്‍ 1.4 കോടിയിലെത്തിയിട്ടും, ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഉപഗ്രഹ ടൗണ്‍ഷിപ്പുകള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട ഈ അടിസ്ഥാന സൗകര്യ ഇടനാഴി പദ്ധതി പല കാരണങ്ങളാല്‍ പരാജയപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group