
ബെംഗളൂരു: സംസ്ഥാനത്ത് രണ്ട് പേർക്ക് കൊറോണ വൈറസിന്റെ ഒമിക്റോൺ വകഭേദം ബാധിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന്, രോഗികളിൽ ഒരാളുടെ അഞ്ച് കോൺടാക്റ്റുകൾ പോസിറ്റീവ് പരീക്ഷിക്കുകയും അവരുടെ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി അയക്കുകയും ചെയ്തെന്നു ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) മേധാവി ഗൗരവ് ഗുപ്ത ഡിസംബർ 2 വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ കേസാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. വിദേശത്തുനിന്ന് കർണാടകയിൽ എത്തിയ 66ഉം 46ഉം വയസ്സുള്ള രണ്ടു പുരുഷന്മാരിലാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു. വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഇവരെ ഉടൻ തന്നെ ഐസലേഷനിൽ ആക്കിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്ന് സർക്കാർ അറിയിച്ചു.
