Home Uncategorized ടൂവീലറുകൾക്ക് ടോൾ ചുമത്തുമെന്നത് വ്യാജവാർത്ത: ഗഡ്കരി വിശദീകരിച്ചു

ടൂവീലറുകൾക്ക് ടോൾ ചുമത്തുമെന്നത് വ്യാജവാർത്ത: ഗഡ്കരി വിശദീകരിച്ചു

by admin

ന്യൂഡൽഹി: രാജ്യത്തെ ടൂവീലർ വാഹനങ്ങൾക്ക് ടോൾ ടാക്‌സ് (ഉപയോക്തൃ ഫീസ്) ചുമത്താനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നതെന്ന വാർത്തകളെ എൻ.എച്ച്.എ.ഐ. (National Highways Authority of India) തള്ളി.ഇന്ന്പ്രസിദ്ധീകരിച്ച ഔദ്യോഗിക കുറിപ്പിലൂടെ എൻഎച്ച്എഐ വ്യക്തമാക്കി:”: ചില മാധ്യമങ്ങൾ സർക്കാർ ടൂവീലറുകൾക്ക് ഉപയോക്തൃ ഫീസ് ചുമത്താനാണ് പദ്ധതിയിടുന്നതെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എൻഎച്ച്എഐ ഇതിനോട് പ്രതികരിച്ചുടൂവീലറുകൾക്ക് ടോൾ ചുമത്താനുള്ള യാതൊരു പദ്ധതി സർക്കാരിനില്ല. റോഡ് ട്രാൻസ്പോർട്ട് & ഹൈവേസ് മന്ത്രി നിതിൻ ഗഡ്കരിയും എൻഎച്ച്എഐയുടെ വിശദീകരണത്തെ പിന്താങ്ങിയാണ് പ്രതികരിച്ചത്. “മാധ്യമങ്ങൾ വസ്തുതയില്ലാത്തതും ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കരുത്” എന്ന് ഗഡ്കരി വിമർശിച്ചു.ഈ വാർത്ത വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലും വലിയ തോതിൽ ആശങ്കയുണ്ടായിരുന്നുവെങ്കിലും എൻ.എച്ച്.എ.ഐയുടെ വിശദീകരണം പൊതു ജനങ്ങൾക്ക് ആശ്വാസമായി.

എന്നെ ബലാത്സംഗം ചെയ്യുന്നത് ആ രണ്ട് പേരും നോക്കി നിന്നു, കാല് പിടിച്ച്‌ കേണിട്ടും വിട്ടില്ല

ബലാത്സംഗത്തിനിരയായ വിദ്യാർത്ഥി നല്‍കിയ പരാതിയിലെ വിവരങ്ങള്‍ പുറത്ത്. പ്രതി തന്നെ പീഡിപ്പിക്കുന്നത് മറ്റ് രണ്ട് പ്രതികളും നോക്കി നിന്നുവെന്നും കാല് പിടിച്ച്‌ കരഞ്ഞിട്ടും തന്നെ വിടാൻ അവർ കൂട്ടാക്കിയില്ലെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പ്രതികളെ ജെ, എം, പി എന്നിങ്ങനെയാണ് പരാതിയില്‍ പരാമർശിച്ചിരിക്കുന്നത്.’

വൈകീട്ട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാർത്ഥി വിഭാഗത്തിന്റെ യോഗത്തിന് ശേഷം 7.30 ഓടെയാണ് പ്രതികള്‍ തന്നെ പീഡിപ്പിച്ചത്. ഗാർഡ് റൂമില്‍ ലോക്ക് ചെയ്യുകയായിരുന്നു. ഞാൻ ശക്തമായി എതിർത്തു, എന്നെ വിടാൻ കരഞ്ഞ് അപേക്ഷിച്ചു, എന്നെ വിടാൻ ഞാൻ അയാളുടെ കാല് പിടിച്ച്‌ കരഞ്ഞു. ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ അവൻ നിർബന്ധിച്ചു. എനിക്കത് ചെയ്യാൻ കഴിയില്ല, എനിക്കൊരു കാമുകൻ ഉണ്ടെന്ന് പറഞ്ഞു. ആ സമയത്ത് എനിക്ക് പാനിക്ക് അറ്റാക്ക് സംഭവിച്ചു.

ശ്വാസം കിട്ടാതായി, ഒരു ഇൻഹേലറിനായി ഞാൻ അപേക്ഷിച്ചു.ഇതോടെ ജെ എമ്മിനോടും പിയോടും അകത്ത് വരാൻ ആവശ്യപ്പെട്ടു. ഞാൻ അവരോടും സഹായം അഭ്യർത്ഥിച്ചു. എനിക്കൊരു ഇൻഹേലർ എത്തിച്ച്‌ നല്‍കുമോയെന്ന് അഭ്യർത്ഥിച്ചു. എം എനിക്ക് അത് എത്തിച്ചു നല്‍കി, അതിന് ശേഷമാണ് എനിക്ക് ആശ്വാസമായത്’, പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. പെണ്‍കുട്ടി പ്രതികളുടെ കൈയ്യില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.

എന്നാല്‍ തന്നെ വീണ്ടും പ്രതികള്‍ പിടികൂടുകയും ഉപദ്രവിക്കുകയും ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. ‘ഓടി രക്ഷപ്പെടാൻ നോകിയപ്പോള്‍ ജെ എന്നെ പിടികൂടി, എന്നെ വിവസ്ത്രയാക്കി, ബലാത്സംഗം ചെയ്തു. ഞാൻ തിരിച്ച്‌ ശക്തമായി പ്രതികരിച്ചപ്പോള്‍ എന്നെ ബ്ലാക്ക്മെയില്‍ ചെയ്തു. പ്രധാന ഗേറ്റ് അടഞ്ഞിരിക്കുകയായിരുന്നു. ഗാർഡ് നിസാഹയനായിരുന്നു. അദ്ദേഹം സഹായിച്ചില്ല.ജെ എന്നെ ബലമായി ബലാത്സംഗം ചെയ്തു, എമ്മും പിയും ഇതെല്ലാം കണ്ട് നോക്കി നിന്നു,ഈ സമയത്തും അവർ തന്നെ ഹോക്കി കൊണ്ട് തലക്കടിച്ചു, 10.30യോടെയാണ് അവർ തന്നെ പോകാൻ അനുവദിച്ചത്.

അധികൃതരെ അറിയികരുതെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ എനിക്ക് നീതി കിട്ടണമെന്ന് ഇന്ന് ഞാൻ തീരുമാനിച്ചു. ഒരു നിയമ വിദ്യാർത്ഥി എന്ന നിലയില്‍ ഞാൻ ഇപ്പോള്‍ ഒരു ഇപയാണ്, എനിക്ക് എത്രയും പെട്ടെന്ന് നീതി ലഭിക്കണം’, അവർ പരാതിയില്‍ പറഞ്ഞു.കൊല്‍ക്കത്തയിലെ കസ്ബ മേഖയില്‍ പ്രവർത്തിക്കുന്ന കോളേജിലാണ് ദാരുണമായ സംഭവം നടന്നത്. മനോജിത് മിശ്ര, സായിബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇതില്‍ രണ്ടുപേര്‍ കോളേജ് വിദ്യാര്‍ഥികളും മൂന്നാമന്‍ കോളേജ് ജീവനക്കാരനുമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ നാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group