Home Featured റംസാൻ കിറ്റ് വേണോ? ബംഗളുരു നഗരത്തിൽ പുതിയ മോഡൽ തട്ടിപ്പ്

റംസാൻ കിറ്റ് വേണോ? ബംഗളുരു നഗരത്തിൽ പുതിയ മോഡൽ തട്ടിപ്പ്

by admin

ബെംഗളൂരു: ബെംഗളൂരുവിൽ റംസാൻ കിറ്റ് നൽകാമെന്ന്പറഞ്ഞ് ദമ്പതികളെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്തതായി പരാതി. കള്ളൻ അബ്ദുള്ള ഇപ്പോൾ പോലീസ് പിടിയിലാണ്. മാർച്ച് 26ന് റംസാൻ കിറ്റ് വിതരണം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ അബ്ദുള്ളയുടെ വാക്കുകൾ വിശ്വസിച്ച് റാഷിദ് അബ്ദുള്ളയുടെ ബൈക്കിൽ കയറി പോയിരുന്നു. ഹൊസൂർ റോഡിൽ ആനേപാളയ കലുങ്കിന് സമീപം വരുന്നതിനിടെയാണ് അബ്ദുള്ള തൻ്റെ യഥാർത്ഥ മുഖം കാണിച്ചത്.

റാഷിദിനെ കത്തി കാണിച്ച് 5000 രൂപ ആവശ്യപ്പെട്ടു. തുടർന്ന് റാഷിദിനെ അവിടെ ഇറക്കിവിടുകയും ചെയ്തു. തൊട്ട് പിന്നാലെ പിന്നീട് റാഷിദിൻ്റെ ഭാര്യ അഖിലയുടെ അടുത്ത് ചെന്ന അബ്ദുള്ള ഭർത്താവിന് കിറ്റ് കൊടുക്കുന്നുണ്ട് അദ്ദേഹത്തിന് എല്ലാ കൊണ്ടുവരാൻ കഴിയില്ല. നീയും വരൂ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച അഖിലയും അബ്ദുള്ളയ്ക്കൊപ്പം പോയി. ആളൊഴിഞ്ഞ ബൈക്ക് നിർത്തിയ അബ്ദുള്ള, കത്തി കാണിച്ച് അഖിലയെ ഭീഷണിപ്പെടുത്തി 21 ഗ്രാം സ്വർണവും രൂപയും കവർന്നു. പണം തട്ടിയെടുത്ത് ഇയാൾ അവിടെനിന്നും രക്ഷപ്പെട്ടു.

ഈ പശ്ചാത്തലത്തിൽ ദമ്പതികൾ അശോക നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് ഓപ്പറേഷൻ നടത്തി ഇപ്പോൾ ഒളിവിലുള്ള പ്രതി അബ്ദുള്ളയെ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ജയിലിലായിരുന്ന പ്രതി അബ്ദുള്ള പുറത്തിറങ്ങിയ ദിവസമാണ് ഈ കൃത്യം മറ്റൊരു പ്രത്യേകത. നേരത്തെ തിലക് നഗർ പോലീസ് സ്‌റ്റേഷനിൽ സമാനമായ മോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 26ന് ജയിലിൽ നിന്നിറങ്ങിയ ഇയാൾ വീണ്ടും പഴയ സ്വഭാവം തുടർന്നു.

You may also like

error: Content is protected !!
Join Our WhatsApp Group