ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷദിനത്തിൽ ബെംഗളൂരു മെട്രോയിൽ യാത്രചെയ്തത് 9,66,732 പേർ. സാധാരണയിൽനിന്ന് മൂന്നിരട്ടിയാണിത്.ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കും വിധാൻസൗധയുടെ മുൻപിലേക്കുമുള്ള യാത്രക്കാരുടെ തിരക്കായിരുന്നു മെട്രോയിൽ. തിരക്ക് നിയന്ത്രണാതീതമായതോടെ സ്റ്റേഡിയത്തിനുമുൻപിലെ കബ്ബൺ പാർക്ക്, വിധാൻസൗധ, എംജി റോഡ്, സർ എം. വിശ്വേശ്വരയ്യ എന്നീ സ്റ്റേഷനുകൾ അടച്ചിടേണ്ടിവന്നു.
ഇതിനുമുൻപ് കൂടുതൽ യാത്രക്കാർ മെട്രോയിൽ കയറിയത് ഈവർഷത്തെ പെസഹവ്യാഴദിനമായ ഏപ്രിൽ 17-നായിരുന്നു. അന്ന് മെട്രോയെ ആശ്രയിച്ചത് 9,08,153 പേരായിരുന്നു.ബുധനാഴ്ച ലൈൻ ഒന്നിൽ 4,78,334 യാത്രക്കാരും രണ്ടിൽ 2,84,674 യാത്രക്കാരും കെമ്പഗൗഡയിലെ (കെജിഡബ്ല്യുഎ) ഇന്റർചേഞ്ചിൽ 2,03,724 യാത്രക്കാരുമുണ്ടായിരുന്നു
അഞ്ച് രൂപക്ക് ഇന്ത്യയില്‍ ലഭിക്കുന്ന പാര്‍ലെജി ബിസ്കറ്റ് വില്‍ക്കുന്നത് 2350 രൂപക്ക്, ക്ഷാമത്തിലും വിലക്കയറ്റത്തിലും പൊള്ളി ഗാസ
ഇന്ത്യയില്‍ വെറും അഞ്ച് രൂപക്ക് ലഭിക്കുന്ന പാർലെ-ജി ബിസ്ക്കറ്റുകള്‍ 500 മടങ്ങ് വിലക്കാണ് യുദ്ധക്കെടുതി മൂലം ക്ഷാമമനുഭവിക്കുന്ന ഗാസയില്‍ വില്‍ക്കുന്നതെന്ന് റിപ്പോർട്ട്.എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പാർലെ ജി ബിസ്ക്കറ്റുകള്‍ 24 യൂറോയില്‍ (2,342 രൂപ) കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നുണ്ടെന്ന് സോഷ്യല്‍മീഡിയയിലും അവകാശമുയർന്നു. 1.5 യൂറോയില്‍ നിന്നാണ് ബിസ്ക്കറ്റ് വില ഒറ്റയടിക്ക് 24 യൂറോയിലേക്ക് കുതിച്ചത്. ഇസ്രായേലിന്റെ സൈനിക നീക്കത്തിനും ശേഷം, ഗാസയിലേക്കുള്ള ഭക്ഷണ ലഭ്യത ക്രമാനുഗതമായി വെട്ടിക്കുറച്ചിരുന്നു.
ഈ വർഷം മാർച്ച് 2 നും മെയ് 19 നും ഇടയില്‍, ഗാസ പൂർണമായ ഉപരോധത്തെ നേരിട്ടു.പരിമിതമായ എണ്ണം ട്രക്കുകള്‍ മാത്രമേ കടന്നുപോകാൻ ഇസ്രായേല്‍ അനുവദിച്ചുള്ളൂ. ഹമാസ് സഹായം പിടിച്ചെടുക്കുകയും ആയുധങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ ട്രക്കുകള്‍ തടഞ്ഞത്. ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (GHF) വികസിപ്പിച്ചെടുത്ത സെക്യുർ ഡിസ്ട്രിബ്യൂഷൻ സൈറ്റ് 1 (SDS1) മോഡല്‍ മാത്രമേ വിതരണം നടത്താവൂവെന്നും ഇസ്രായേല്‍ പറഞ്ഞിരുന്നു.
ബിസ്കറ്റിന് മാത്രമല്ല, ഗാസയില്‍ എല്ലാ ഭക്ഷണസാധനങ്ങള്‍ക്കും ഉയർന്ന വിലയാണ് ഈടാക്കുന്നത്. സഹായമായി എത്തുന്ന ഭക്ഷ്യവസ്തുക്കള്‍ ഉയർന്ന വിലക്ക് കരിഞ്ചന്തയില്‍ വില്‍ക്കുന്നതായും ആരോപണമുയർന്നു. ഒരു കിലോ പഞ്ചസാര: 4,914 രൂപ, ഒരു ലിറ്റർ പാചക എണ്ണ: 4,177 രൂപ, ഒരു കിലോ ഉരുളക്കിഴങ്ങ്: 1,965 രൂപ, ഒരു കിലോ ഉള്ളി: 4,423 രൂപ,ഒരു കാപ്പി കപ്പ്: 1,800 രൂപ എന്നിങ്ങനെയാണ് വിലയെന്നും സോഷ്യല്‍മീഡിയയില്‍ പറയുന്നു. എൻഡിടിവി ശേഖരിച്ച ഒരു പട്ടികയില്‍ അടിസ്ഥാന സാധനങ്ങളും പലചരക്ക് സാധനങ്ങളും അമിത വിലയ്ക്ക് വില്‍ക്കുന്നതായി കാണിക്കുന്നു. പ്രാദേശിക കറൻസിയായ പുതിയ ഇസ്രായേലി ഷെക്കലിലാണ് വിലകള്‍ പരാമർശിച്ചിരിക്കുന്നത്. ഒരു ഇസ്രായേലി ഷെക്കലിന് 24.57 ഇന്ത്യൻ രൂപയാണ് മൂല്യം