Home Featured നാഗർഹോളെ കടുവസംരക്ഷണകേന്ദ്രത്തിൽ സഫാരി സമയവും ഫീസ് നിരക്കും പരിഷ്കരിച്ചു

നാഗർഹോളെ കടുവസംരക്ഷണകേന്ദ്രത്തിൽ സഫാരി സമയവും ഫീസ് നിരക്കും പരിഷ്കരിച്ചു

by admin

മൈസൂരു: നാഗർഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ സഫാരി സമയവും ഫീസ് നിരക്കും വനംവകുപ്പ് ജൂൺ ഒന്നുമുതൽ പരിഷ്കരിച്ചു.എച്ച്ഡി കോട്ടെ താലൂക്കിലെ അന്തരസന്തേ റേഞ്ചിനുകീഴിലുള്ള കാക്കനകോട്ട്, ഹുൻസൂർ താലൂക്കിലെ വീരനഹോസഹള്ളി, കുടകിലെ നാനാച്ചി ഗേറ്റ് എന്നീ സഫാരികേന്ദ്രം സന്ദർശിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽനിന്നടക്കം വരുന്ന ഒട്ടേറെപ്പേർക്ക് സമയക്കുറവുമൂലം സഫാരി ആസ്വദിക്കാൻ കഴിയാതെ നിരാശരായി മടങ്ങേണ്ടി വരുന്നു.

അതിനാലാണ് സമയക്രമത്തിൽ മാറ്റംവരുത്താൻ വനംവകുപ്പ് തീരുമാനിച്ചത്.മാറ്റത്തോടെ, പലർക്കും വന്യജീവി സഫാരിക്ക് കൂടുതൽ അവസരം ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു . സഫാരി സെൻ്ററുകളിൽ നിലവിൽ രാവിലെയും വൈകീട്ടുമായി മൂന്നുമണിക്കൂറായിരുന്നു യാത്ര. നേരത്തേ ബസിൽ മുതിർന്നവർക്ക് 865 രൂപയും കുട്ടികൾക്ക് 430 രൂപയും ജീപ്പിൽ യാത്രചെയ്യുന്നവർക്ക് 855 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. ഇതിൽ ബസിലുള്ള യാത്രയ്ക്ക് നിരക്ക് കുറച്ചും ജീപ്പിലുള്ള യാത്രയ്ക്ക് നിരക്ക് കൂട്ടിയുമാണ് പുതിയ പരിഷ്കാരം.

കാക്കനകോട്ട് സഫാരി കേന്ദ്രത്തിൽ പുതിയ സമയക്രമമനുസരിച്ച് രാവിലെ ആറുമുതൽ എട്ടുവരെയും രാവിലെ 8.15 മുതൽ 10.15 വരെയും ഉച്ചയ്ക്ക് 2.15 മുതൽ വൈകീട്ട് 4.15 വരെയും വൈകീട്ട് 4.30 മുതൽ 6.30 വരെയുമായിരിക്കും സഫാരിസമയം. ബസിൽ രണ്ടുമണിക്കൂർ സഫാരിക്ക് മുതിർന്നവർക്ക് 600 രൂപയും കുട്ടികൾക്ക് 300 രൂപയും ആയിരിക്കും നിരക്ക്.ജീപ്പിൽ ഒരാൾക്ക് 1000 രൂപയുമാണ്.വീരനഹോസഹള്ളിയിലെ സഫാരി സമയം രാവിലെ 6.15 മുതൽ 9.45 വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ 6.30 വരെയുമാണ്.

മുതിർന്നവർക്ക് 600 രൂപയും കുട്ടികൾക്ക് 300 രൂപയും ജീപ്പിന് 1000 രൂപയുമാണ് നിരക്ക്. കുടക് ജില്ലയിലെ നാനാച്ചി ഗേറ്റിലെ സഫാരി രാവിലെ ആറുമുതൽ എട്ടുവരെയും 8.15 മുതൽ 10.15 വരെയും ഉച്ചകഴിഞ്ഞ് 2.15 മുതൽ 4.15 വരെയും വൈകീട്ട് 4.30 മുതൽ 6.30 വരെയും ആയിരിക്കും.മുതിർന്നവർക്ക് 600 രൂപയും കുട്ടികൾക്ക് 300 രൂപയും ജീപ്പിന് 1000 രൂപയുമാണ് നിരക്ക്.

കൊയമ്ബത്തൂരില്‍ നിന്നും കേരളം കാണാനെത്തിയ സഹോദരങ്ങളെ കടലില്‍ കാണാതായി; യെമൻ പൗരന്മാര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

എറണാകുളം വൈപ്പിൻ വളപ്പ് ബീച്ചില്‍ കാണാതായ യെമന്‍ പൗരന്മാരെ കണ്ടെത്താനായില്ല. കുളിക്കാനിറങ്ങിയ യെമന്‍ പൗരന്മാരായ രണ്ടുപേരെയാണ് കാണാതായത്.22 വയസ്സുള്ള ജിബ്രാൻ ഖലീല്‍, 21 വയസ്സുള്ള അബ്ദുല്‍ സലാംമവാദ് എന്നിവരെയാണ് കാണാതായത്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. ഇരുവരും സഹോദരങ്ങളാണ്. ഒമ്ബത് പേരടങ്ങുന്ന യെമന്‍ വിദ്യാര്‍ഥികള്‍ കൊയമ്ബത്തൂരില്‍ നിന്നും കേരളം കാണാനെത്തിയതായിരുന്നു.

കൊയമ്ബത്തൂർ രത്നം കോളേജിലെ വിദ്യാർത്ഥികളാണ് ഇവര്‍.മെയ് 2 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വിദ്യാര്‍ഥികള്‍ സ്ഥലത്തെത്തിയത്. പ്രക്ഷുബ്ധമായ കാലാവസ്ഥയായതിനാല്‍ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. എന്നാല്‍, ഭാഷാപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാകാം ഇവര്‍ക്ക് കാര്യം മനസ്സിലായില്ലെന്ന് അവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട ഒരാള്‍ കോയമ്ബത്തൂരിലെ കോഴ്സ് പൂർത്തിയാക്കി നാട്ടില്‍ മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.

മറ്റുള്ള കുട്ടികളെ സമീപത്തുള്ള ഹോട്ടലിലേക്ക് മാറ്റി. കാണാതായവർക്കായി കോസ്റ്റ്ഗാര്‍ഡും നാവികസേനയും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തുന്നുണ്ട്. പ്രദേശത്ത് മുമ്ബും നിരവധി ആളുകളെ കടലില്‍ കാണാതായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അടിയന്തരമായി ഈ പ്രദേശത്ത് കോസ്റ്റ് ഗാർഡിനെ നിയമിക്കണമെന്നാണ് ആവശ്യം

You may also like

error: Content is protected !!
Join Our WhatsApp Group