Home Featured മൈസൂരു ദസറ ഈവർഷം 11 ദിവസം ആഘോഷിക്കും

മൈസൂരു ദസറ ഈവർഷം 11 ദിവസം ആഘോഷിക്കും

by admin

മൈസൂരു : പ്രശസ്‌തമായ മൈസൂരു ദസറ ഈവർഷം ഒരുദിവസം കൂടുതൽ ആഘോഷിക്കും. പരമ്പരാഗതമായി പത്തുദിവസമാണ് മൈസൂരു ദസറ ആഘോഷിക്കുന്നത്. എന്നാൽ, ഇത്തവണ 11 ദിവസത്തേക്ക് ആഘോഷങ്ങൾ നീട്ടിയതായി സംസ്ഥാനസർക്കാരും മൈസൂരു വോഡയാർ രാജകുടുംബവും പ്രഖ്യാപിച്ചു.ഇതനുസരിച്ച് ഈവർഷത്തെ ദസറ ആഘോഷം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ടുവരെ നടക്കും. നവരാത്രിവേളയിൽ വിജയദശമിദിനംവരെ പത്തുദിവസമാണ് ദസറ ആഘോഷം. എന്നാൽ, ഈവർഷം തുടർച്ചയായി രണ്ടുദിവസങ്ങളിൽ (സെപ്റ്റംബർ 26, 27) നവരാത്രിയുടെ അഞ്ചാംദിവസം വരുന്നെന്നാണ് ജ്യോതിഷശാസ്ത്രപ്രകാരമുള്ള കണക്ക്.

അതുകൊണ്ടാണ് ഈവർഷം ആഘോഷം ഒരുദിവസം കൂട്ടിയതെന്നാണ് വോഡയാർ രാജവംശ പ്രതിനിധികളുടെ വിശദീകരണം.ആയിരക്കണക്കിന് മലയാളികളടക്കം മൈസൂരു ദസറയ്ക്കെത്തും. ആഘോഷത്തിന്റെ അവസാനദിവസം മൈസൂരു കൊട്ടാരമടക്കം നഗരംമുഴുവൻ വർണാഭമായ അലങ്കാരങ്ങളാൽ നിറയും. കൂടാതെ, ഘോഷയാത്രകൾ, ഒട്ടേറെ സാംസ്കാരികപരിപാടികൾ, കായികമത്സരങ്ങൾ എന്നിവയും ആഘോഷത്തിന്റെഭാഗമായി നടക്കും.

സ്വര്‍ണമാല വാങ്ങാൻ 1120 രൂപയുമായെത്തി ; വൃദ്ധദമ്ബതിമാരുടെ കരുതലിന് ജ്വല്ലറിയുടമയുടെ കാരുണ്യം

സ്വർണവില വളരെയേറെ ഉയർന്നുവെന്ന വിവരമറിയാതെ 1120 രൂപയുമായി മാല വാങ്ങാനെത്തിയ വൃദ്ധദന്പതികള്‍ക്കു സൗജന്യമായി സ്വർണ നെക്ലേസ് നല്‍കി ജ്വല്ലറിയുടമയുടെ കരുതല്‍.മഹാരാഷ്‌ട്രയിലെ ജല്‍ന ജില്ലയിലെ വിദൂര ഗ്രാമത്തില്‍നിന്നുള്ള 93കാരനാണ് രണ്ടു ദിവസം മുന്പ് ഭാര്യയ്ക്കൊപ്പം ഛത്രപതി സംഭാജിനഗർ (ഔറംഗാബാദ്) നഗരത്തിലെ ഗോപിക ജ്വല്ലറിയില്‍ സ്വർണമാല വാങ്ങാനെത്തിയത്. ഭാര്യയുടെ കൈപിടിച്ചാണു വൃദ്ധൻ ജ്വല്ലറിയിലേക്ക് എത്തിയത്.ഇരുവരുടെയും ആവശ്യം ചോദിച്ചറിഞ്ഞ സെയില്‍സ് മാൻ നെക്ലേസിന്‍റെ ശേഖരം കാണിക്കുകയും അതിലൊന്ന് ദന്പതികള്‍ തെരഞ്ഞെടുക്കുകയും ചെയ്തു.

എത്ര രൂപ കൈവശമുണ്ടെന്നു സെയില്‍സ് മാൻ ചോദിച്ചപ്പോള്‍ കൈവശമുണ്ടായിരുന്ന 1120 രൂപ വൃദ്ധൻ എടുത്തുകാട്ടി. ഇതേയുള്ളോയെന്നു ചിരിച്ചുകൊണ്ടു ചോദിച്ചപ്പോള്‍ വൃദ്ധൻ പോയി തന്‍റെ ബാഗില്‍നിന്ന് കുറേ നാണയങ്ങള്‍ കൊണ്ടുവന്നു. ഇതെല്ലാം സിസിടിവിയിലൂടെ ജ്വല്ലറി ഉടമ വീക്ഷിക്കുന്നുണ്ടായിരുന്നു.വൃദ്ധദന്പതികളുടെ കരുതലിലും ഊഷ്മള ബന്ധത്തിലും ആകൃഷ്‌ടനായ അദ്ദേഹം ഇവർക്കരികില്‍ എത്തുകയും പ്രതീകാത്മകമായി കേവലം 20 രൂപ മാത്രം വാങ്ങി സ്വർണം നല്‍കി വൃദ്ധദന്പതികളെ പറഞ്ഞയയ്ക്കുകയുമായിരുന്നു. ആദ്യമൊന്ന് അന്പരന്ന ദന്പതികള്‍ ജ്വല്ലറിയുടമയുടെ കരുണയില്‍ ഒരുവേള കണ്ണീർ വാർക്കുകയും ചെയ്തു.

വൃദ്ധദന്പതികളുടെ പരസ്പരമുള്ള കരുതലും സ്നേഹവും തന്നെ ആകർഷിച്ചെന്നും ജീവിതസായന്തനത്തിലും നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണു അവർ മുന്നോട്ടുപോകുന്നതെന്നും ജ്വല്ലറിയുടമ പിന്നീട് സമൂഹമാധ്യമത്തില്‍ കുറിച്ചു. മൂത്ത മകൻ നേരത്തേ മരിച്ചു. ഇളയമകൻ മദ്യപാനിയാണ്. ദന്പതികള്‍ തനിച്ചാണു താമസം.എങ്കിലും ഉള്ളതുകൊണ്ട് സംതൃപ്തരായി സന്തോഷകരമായ ദാന്പത്യജീവിതമാണ് ഇരുവരും നയിക്കുന്നതെന്നും ജ്വല്ലറിയുടമ പറഞ്ഞു. വൃദ്ധദന്പതികള്‍ ജ്വല്ലറിയിലേക്ക് എത്തുന്നതും സ്വർണമാല തെരഞ്ഞെടുക്കുന്നതും കൈവശമുണ്ടായിരുന്ന പണം നല്‍കുന്നതുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group