മൈസൂരു : ബംഗളൂരു-മൈസൂരു 10 വരി അതിവേഗപാതയ്ക്ക് പേരിടുന്നത് സംബന്ധിച്ച തർക്കത്തിൽ നിലപാട് വ്യക്തമാക്കി മൈസൂരു രാജകുടുംബം. പാതയ്ക്ക് സർക്കാർ നിർദേശിക്കുന്ന പേര് അംഗീകരിക്കുമെന്ന് മൈസൂരു രാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ പറഞ്ഞു.
മൈസൂരു എ.പി. പ്രതാപസിംഹ പാതയ്ക്ക് പേരിടണമെന്ന നിർദേശവുമായി രംഗത്തുവന്നതോടെയാണ് തർക്കം ഉടലെടുത്തത്. കാവേരി അതിവേഗപാത എന്ന പേരാണ് പ്രതാപസിംഹ നിർദേശിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് പ്രതാപസിംഹ നിവേദനവും നൽകിയിരുന്നു. എന്നാൽ, മൈസൂരു രാജാവായിരുന്ന നൽവാടി കൃഷ്ണരാജ വോഡയാറിന്റെ പേര് നൽകണമെന്ന് മുതിർന്ന ബി.ജെ.പി. നേതാവും മുൻമുഖ്യമന്ത്രിയുമായ എസ്.എം. കൃഷ്ണ ആവശ്യപ്പെട്ടു. വിഷയത്തിൽ നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്കും കത്തയക്കുകയും ചെയ്തു. കൂടാതെ മാണ്ഡ്യ എം.പി. സുമലത, ഉന്നതവിദ്യാഭ്യാസമന്ത്രി സി.എൻ. അശ്വത് നാരായൺ, കോൺഗ്രസ് ഗുഡ്, മധു ജി. മൗഡ എന്നിവരും സമാന പേര് നൽകണമെന്ന് ആവശ്യപ്പെട്ടു.
സർക്കാരാണ് അതിവേഗപാത നിർമിക്കുന്നതെന്നും അതിനാൽ സർക്കാർ നിശ്ചയിക്കുന്ന പേര് താൻ അംഗീകരിക്കുമെന്നും യദുവീർ പറഞ്ഞു. സർക്കാർ ഉചിതമായ പേര് കണ്ടെത്തുമെന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കാവേരി അതിവേഗപാത എന്ന പേര് നിർദ്ദേശിച്ചതിന് പ്രതാപസിംഹയെ വിമർശിച്ച് ചരിത്രകാരൻ പി.വി. നഞ്ചരാജ് അര് രംഗത്തുവന്നു. കുടകിലെ വോട്ടർമാരെ സ്വാധീനിക്കാൻവേണ്ടിയാണ് കാവേരി നദിയുടെ പേര് നൽകാൻ പ്രതാപസിംഹ ശ്രമിക്കുന്നതെന്ന് നഞ്ചരാജ് ആരോപിച്ചു. കുടകിലെ തലക്കാവേരിയിൽനിന്ന് ഉത്ഭവിക്കുന്ന നദിയാണ് കാവേരി.
വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ മൂന്നുപേര്‍ അറസ്റ്റില്‍, കല്ലെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
വിശാഖപട്ടണം: വിശാഖപട്ടണത്ത് വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ മൂന്നുപേര്‍ അറസ്റ്റില്‍. വിശാഖപട്ടണത്തിന് തൊട്ടടുത്ത് കാഞ്ചരപാളം എന്ന സ്ഥലത്ത് വച്ച് ബുധനാഴ്ച്ചയാണ് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്.
ഇവര്‍ കല്ലെറിയുന്ന സിസിടവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്ലേറില്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ഒരു കോച്ചിലെ എല്ലാ ചില്ലുകളും പൊട്ടിയിരുന്നു. ആര്‍പിഎഫിന്റെയും ജിആര്‍പിയുടെയും സിറ്റി പൊലീസിന്റെയും സംയുക്ത സംഘമാണ് അക്രമിസംഘത്തെ പിടികൂടിയത്.