രണ്ടരവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിൽ.മുംബൈ മാല്‍വാനിയിലാണ് സംഭവം. 30 വയസ്സുകാരിയായ അമ്മയെയും 19 വയസ്സുകാരനായ ഇവരുടെ കാമുകനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.അമ്മയുടെ കണ്‍മുന്നില്‍വെച്ച് 19-കാരനാണ് രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അമ്മയുടെ ഒത്താശയോടെയായിരുന്നു പീഡനം.
കണ്മുന്നില്‍വെച്ച് മകളോട് ക്രൂരത കാട്ടിയിട്ടും അമ്മ ഇത് തടഞ്ഞില്ലെന്നും പിന്നീട് മരണം സംബന്ധിച്ച് ആശുപത്രി അധികൃതരെയും പോലീസിനെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടുകളിലുണ്ട്.കൊലപാതകത്തിന് പിന്നാലെ അമ്മ കുട്ടിയുമായി ആശുപത്രിയിലെത്തിയിരുന്നു. ചുഴലി ബാധിച്ച് മകള്‍ മരിച്ചെന്നാണ് ഇവർ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍, ഡോക്ടർമാരുടെ പരിശോധനയില്‍ കുട്ടി മരിച്ചത് ശ്വാസംമുട്ടിയാണെന്നും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും വ്യക്തമായി. ഇതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് പ്രതികള്‍ കുറ്റംസമ്മതിച്ചത്.
സ്ത്രീയും കാമുകനും തൊഴില്‍രഹിതരാണ്. ഞായറാഴ്ച രാത്രി സ്ത്രീയുടെ അമ്മ ജോലിക്കായി പുറത്തുപോയ സമയത്ത് കാമുകൻ വീട്ടിലെത്തി. ഈ സമയം കുട്ടി ഉറങ്ങുകയായിരുന്നു. ഇരുവരുടെയും ശബ്ദം കേട്ട് കുട്ടി ഉണർന്നതോടെയാണ് ക്രൂരകൃത്യം നടത്തുന്നത്. അമ്മയുടെ സാന്നിധ്യത്തില്‍ ബലാത്സംഗം ചെയ്ത ശേഷം ഇരുവരും ചേർന്ന് കുട്ടിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.ബോധം നഷ്ടപ്പെട്ട കുഞ്ഞിനെയുമായി സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഡോക്ടർമാരുടെ ശ്രദ്ധ തെറ്റിക്കാൻ പ്രതികള്‍ ശ്രമിച്ചെങ്കിലും രഹസ്യഭാഗങ്ങളിലെ മുറിവും മറ്റും ശ്രദ്ധയില്‍പെട്ട ഡോക്ടർമാർ പൊലീസില്‍ വിവരം അറിയിച്ചു. രണ്ട് പേരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.