Home Featured പഹൽഗാം ഭീകരക്രമണം ; കർണാടകയിൽ ബെംഗളൂരുവിലടക്കം മൂന്ന് ഇടങ്ങളിൽ ഇന്ന് മോക്ക് ഡ്രിൽ

പഹൽഗാം ഭീകരക്രമണം ; കർണാടകയിൽ ബെംഗളൂരുവിലടക്കം മൂന്ന് ഇടങ്ങളിൽ ഇന്ന് മോക്ക് ഡ്രിൽ

by admin

ബെംഗളൂരു : പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ത‌ാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കർണാടകയിലെ സിവിൽ ഡിഫൻസ് മോക് ഡ്രിലുകൾ ബുധനാഴ്‌ചമുതൽ മൂന്നുജില്ലകളിലായി നടക്കും.ബെംഗളൂരു അർബൻ, ഉത്തരകന്നഡയിലെ കാർവാർ, റായ്ച്ചൂരു എന്നിവിടങ്ങളിലാണ് മോക് ഡ്രിൽ നടക്കുന്നത്. പ്രഥമശുശ്രൂഷ കിറ്റുകൾ, കയറുകൾ, മെഡിക്കൽ കിറ്റുകൾ, ഹെൽമെറ്റുകൾ, മെഡിക്കൽ എമർജൻസി ടെന്റുകൾ, ഗോവണികൾ തുടങ്ങി ഒട്ടേറെ വസ്‌തുക്കളുടെ ഉപയോഗം പരിശീലിക്കും.

കൂടാതെ അഗ്നിശമന ഉപകരണങ്ങളും ആംബുലൻസുകളും ഉപയോഗിക്കും.ജനങ്ങൾ തിങ്ങിപ്പാർക്കുന്നതിനാലും ഐടി ഹബ്ബായതിനാലും പൊതുമേഖലാ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ), ഡിആർഡിഒ തുടങ്ങിയവയുടെ സാന്നിധ്യമുള്ളതിനാലുമാണ് മോക് ഡ്രിലിന് ബെംഗളൂരുവിനെ തിരഞ്ഞെടുത്തത്.കൈഗ അറ്റോമിക് പവർ സ്റ്റേഷൻ (കെഎപിഎസ്), നേവൽ ബേസായ ഐഎൻഎസ് കഡംബ എന്നിവയുള്ളതിനാലാണ് കാർവാറിനെ തിരഞ്ഞെടുത്തത്. കെപിസിഎൽ റായ്ച്ചൂരു തെർമൽ പവർ പ്ലാൻ്റുള്ളതിനാലാണ് റായ്ച്ചൂരു തിരഞ്ഞെടുത്തത്.

നമ്മള്‍ കാത്തിരുന്ന നിമിഷം; ഓപ്പറേഷൻ സിന്ദൂര്‍ സന്തോഷം തരുന്ന കാര്യമെന്ന് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകള്‍

നമ്മള്‍ കാത്തിരുന്ന നിമിഷമാണ് ഇതെന്നായിരുന്നു ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച്‌ പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എൻ.രാമചന്ദ്രന്റെ മകള്‍ ആരതിയുടെ പ്രതികരണം. പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ആരതി സന്തോഷം രേഖപ്പെടുത്തി.കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രനെ മകള്‍ ആരതിയുടെ മുന്നില്‍ വച്ചായിരുന്നു ഭീകരർ കൊലപ്പെടുത്തിയത്.അച്ഛന്റെ നഷ്ടം നഷ്ടമായി തന്നെ തുടരുമെങ്കിലും ഇപ്പോഴത്തെ ഈ തിരിച്ചടി സന്തോഷം തരുന്ന നിമിഷമാണെന്ന് ആരതി പറഞ്ഞു.

കൃത്യമായ സമയത്താണ് ഇന്ത്യ തിരിച്ചടിച്ചത്. നമ്മള്‍ കാത്തിരുന്ന നിമിഷമാണിത്. ആക്രമണത്തില്‍ സാധാരണക്കാർക്ക് അപകടം സംഭവിച്ചിട്ടില്ല എന്നതും ആശ്വാസം പകരുന്ന കാര്യമാണെന്നും ആരതി കൂട്ടിച്ചേർത്തു.പഹല്‍ഗാമില്‍ മതം ചോദിച്ച്‌ ഹിന്ദുക്കളായ പുരുഷന്മാരെ തെരഞ്ഞുപിടിച്ചായിരുന്നു ഭീകരർ കൊലപ്പെടുത്തിയത്. തങ്ങളുടെ മതം തിരിച്ചറിയാതിരിക്കാനും ഭർത്താക്കന്മാർ കൊല്ലപ്പെടാതിരിക്കാനും സിന്ദൂര രേഖയിലെ സിന്ദൂരം മായ്ച്ച്‌ ഭീകരരില്‍ നിന്നും രക്ഷപെട്ട സ്ത്രീകളുമുണ്ട്.

ഭർതൃമതികളായ ഇന്ത്യൻ സ്ത്രീകള്‍ ആചാരപ്രകാരം സിന്ദൂര രേഖയില്‍ സിന്ദൂരം അണിയാറുണ്ട്. ഭർത്താവ് മരിക്കുന്നതോടെ ഈ സിന്ദൂരം മായ്ച്ചു കളയും. പിന്നീട് സ്ത്രീകള്‍ സിന്ദൂരം അണിയാറില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കുന്ന ഓപ്പറേഷന് സിന്ദൂർ എന്ന പേര് നല്‍കുമ്ബോള്‍ ഇനിയൊരിക്കലും ഭീകരരുടെ കൈകളാല്‍ ഇന്ത്യൻ പുരുഷന്മാർ കൊല്ലപ്പെടില്ലെന്ന ഉറപ്പാക്കണം ഇന്ത്യൻ സൈന്യവും ഭരണകൂടവും ഭാരതത്തിലെ സ്ത്രീകള്‍ക്ക് നല്‍കുന്നത്. അതേസമയം, ഓപ്പറേഷന് സിന്ദൂർ സംബന്ധിച്ച്‌ ഇന്നു രാവിലെ പത്തുമണിക്ക് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണമുണ്ടാകും.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനില്‍ ഇന്ത്യ സർജിക്കല്‍ സ്ട്രൈക്ക് ‌നടത്തിയത് 12 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നെങ്കില്‍ പഹല്‍ഗാമിന് പകരം ചോദിക്കാൻ ഇന്ത്യ കാത്തിരുന്നത് 16 ദിവസമാണ്. 2019 ഫെബ്രുവരി 14 നാണ് പുല്‍വാമയില്‍ 40 ഇന്ത്യൻ സൈനികരെ പാക് പിന്തുണയുള്ള ഭീകരർ കൊലപ്പെടുത്തിയത്. 12 ദിവസത്തിനുശേഷം ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ബോംബിട്ടു. ഇത്തവണ പഹല്‍ഗാം ഭീകരാക്രമണത്തിനു 16-ാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി. ബാലാക്കോട്ടിലെ ഇന്ത്യയുടെ സർജിക്കല്‍ സ്ട്രൈക്ക് പുലർച്ചെ 2.45 നും 4.05നും ഇടയിലായിരുന്നു. ഓപ്പറേഷൻ സിന്ദൂർ നടത്തിയതും അർധരാത്രിക്കു ശേഷമാണ്

You may also like

error: Content is protected !!
Join Our WhatsApp Group