കൊച്ചി: 12 വർഷംമുമ്ബ് കാണാതായ മൂക്കുത്തിയുടെ ഭാഗം വീട്ടമ്മയുടെ ശ്വാസകോശത്തില്‍നിന്ന് കണ്ടെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44കാരിയുടെ ശ്വാസകോശത്തില്‍നിന്നാണ് മൂക്കുത്തിയുടെ ഒരുസെന്‍റീമീറ്റർ നീളമുള്ള ചങ്കിരി പുറത്തെടുത്തത്. കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
12 വർഷം മുമ്ബാണ് വീട്ടമ്മക്ക് മൂക്കുത്തിയുടെ ചങ്കിരി നഷ്ടമായത്. മൂക്കുത്തിയുടെ പ്രധാനഭാഗം വീട്ടില്‍നിന്ന് കിട്ടിയെങ്കിലും പിറകിലെ പിരി കിട്ടിയില്ല. കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായപ്പോള്‍ നടത്തിയ സ്‌കാനിങ്ങിലാണ് ശ്വാസകോശത്തില്‍ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സക്ക് അമൃത ആശുപത്രിയിലെത്തി. അമൃത ആശുപത്രിയിലെ ഇന്റർവെൻഷനല്‍ പള്‍മണോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇത് മൂക്കുത്തിയുടെ ഭാഗമാണെന്ന് തിരിച്ചറിയുകയും റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ പുറത്തെടുക്കുകയുമായിരുന്നു.
ഡോ. ശ്രീരാജ് നായർ, ഡോ. ടോണി ജോസ് എന്നിവരും ചികിത്സ സംഘത്തിലുണ്ടായിരുന്നു. ഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തിയുടെ ഭാഗം മൂക്കിനുള്ളിലൂടെ വായിലെത്തി ശ്വാസകോശത്തിലേക്ക് പോയതാകാമെന്നാണ് കരുതുന്നത്.
ബി.എം.ടി.സി: ബസുകള്‍ വഴിയില്‍ കുടുങ്ങുന്നത് വര്‍ധിക്കുന്നു
ബംഗളൂരു: ബി.എം.ടി.സി ബസുകള്‍ ബ്രേക്ക് ഡൗണായി റോഡില്‍ നില്‍ക്കുന്നത് വർധിക്കുന്നു. കഴിഞ്ഞ ദിവസം ആറു ബസുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്രേക്ക് ഡൗണായി കുടുങ്ങിയത്.
ബസ് റോഡില്‍ നില്‍ക്കുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് ട്രാഫിക് പൊലീസിന് കൂടുതല്‍ തലവേദനയാവുകയാണ്. സമയത്തിന് അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് ബസുകള്‍ വഴിയില്‍ കുടുങ്ങാൻ കാരണമെന്നാണ് യാത്രക്കാരുടെ പരാതി.