കർണാടക ലോകായുക്തയുടെ സുസംഘടിതമായ ഓപ്പറേഷനില്‍ ബ്രഹ്മാവർ മെസ്കോം ഓഫീസിലെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അശോക് പൂജാരി വെള്ളിയാഴ്ച 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി.പൂജാരി പരാതിക്കാരിയെ രണ്ട് മാസത്തോളമായി ഉപദ്രവിച്ചു വരികയും വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ വൈകിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.ഔദ്യോഗിക കർത്തവ്യങ്ങളുടെ ഭാഗമായ ജോലിയാണെങ്കിലും ജോലി തുടരാൻ അയാള്‍ കൈക്കൂലി ആവശ്യപ്പെട്ടു. ഈ ആവശ്യത്തിന് വഴങ്ങാതെ ഉഡുപ്പി ലോകായുക്ത പൊലീസില്‍ പരാതി നല്കി.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബ്രഹ്മാവറിലെ മെസ്കോം ഓഫീസിനുള്ളില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പൂജാരി പിടിയിലായി.അശോക് പൂജാരി നേരത്തെ കുന്താപുരം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചിരുന്നു .നാല് വർഷമായി ബ്രഹ്മാവറില്‍ നിയമിതനായി. കർണാടക ലോകായുക്ത മംഗളൂരു പൊലീസ് സൂപ്രണ്ട് (ഇൻ-ചാർജ്) കുമാരചന്ദ്രയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ നടത്തിയത്.
കർണാടക ലോകായുക്ത ഉഡുപ്പി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഇൻ-ചാർജ്) മഞ്ജുനാഥ്, പൊലീസ് ഇൻസ്പെക്ടർമാരായ രാജേന്ദ്ര നായിക് (ഉഡുപ്പി), ഭാരതി ജി (മംഗളൂരു), ഉഡുപ്പി, മംഗളൂരു യൂണിറ്റുകളില്‍ നിന്നുള്ള ലോകായുക്ത ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.ആരോഗ്യനില മോശമായതിനെ തുടർന്ന് അടിയന്തിരമായി ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.എന്നാല്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടർന്ന് പരിശോധനക്കായി കൊണ്ടുവന്നതാണെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനായ നരേഷ് ചൗഹാന് അറിയിച്ചു. ഡോക്ടർമാരുടെ പരിശോധനക്കുശേഷം അവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.കൂടുതല്‍ പരിശോധനാഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.