കൊച്ചി: സർവ്വകലാശാലകളിൽ സാധാരണ പരീക്ഷയെഴുതണമെങ്കിൽ വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജർ വേണം. എന്നാൽ കുസാറ്റിലെ പെൺകുട്ടികളാണെങ്കിൽ അവർക്ക് 73 ശതമാനം ഹാജർ മതിയെന്ന ഒരു നിർണായക തീരുമാനം എത്തിയിരിക്കുകയാണ്. അതിന് വഴി വെച്ചത് എസ്എഫ്ഐ നേതൃത്വം നൽകുന്ന ചെയർപേഴ്സണും ജനറൽ സെക്രട്ടറിയും വനിതകളായിട്ടുള്ള ഒരു യൂണിയനിൽ നിന്നാണ്. ഒരു വർഷമായിട്ട് മനസ്സിലുണ്ടായിരുന്ന ആഗ്രഹമാണ്. പീരിഡ്സ് സമയങ്ങളിൽ എല്ലാവരും ബുദ്ധിമുട്ട് അനുഭവിക്കുന്നത് നമ്മൾ എല്ലാ ദിവസവും കണ്ടുകൊണ്ടിരിക്കുന്നതാണ്. ഒരു വർഷമായി ഇതിനെക്കുറിച്ച് മനസ്സിലുണ്ടായിരുന്നു. ചെയർപേഴ്സൺ നമിത ജോർജ്ജ് പറയുന്നു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഈ സെമസ്റ്റർ മുതലാണ് ആർത്തവ അവധി നടപ്പിലാക്കുന്നത്. എസ്എഫ്ഐ നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയന്‍റെ ഇടപെടലിലാണ് പെൺകുട്ടികൾക്ക് 2 ശതമാനം അധിക അവധി നൽകാൻ സർവ്വകലാശാല അനുമതിയായത്. കൊച്ചിയിലെ കുസാറ്റ് ക്യാംപസ്സിലും സർവ്വകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാംപസുകളിലും അവധി വിദ്യാർത്ഥിനികൾക്ക് കിട്ടും.
ഇരട്ട സഹോദരമാര്‍ക്ക് ഒരേ ദിവസം മരണം, മണിക്കൂറുകളുടെ വ്യത്യാസത്തില്‍, വിയോഗം ഒരേ രീതിയില്‍
ജയ്പൂര്‍: രാജസ്ഥാനില്‍ ഇരട്ടസഹോദരന്മാരുടെ ദാരുണമായ മരണം. സമാനമായ രീതിയില്‍ ഒരു ദിവസം തന്നെയാണ് ഇരുവരും മരിച്ചത്. ഇവരുടെ കുടുംബമാകെ ഞെട്ടിത്തരിച്ച് ഭയന്ന് നില്‍ക്കുകയാണ്. വിധി ഇവരെ ഒരേ ദിവസം തട്ടിയെടുക്കുകയായിരുന്നു.
ഇവരുടെ മരണത്തിലെ സമാനതകള്‍ അമ്ബരപ്പിക്കും വിധത്തിലുള്ളതാണ്. 26 വയസ്സുള്ള ഈ ഇരട്ടസഹോദരങ്ങള്‍ രണ്ടിടങ്ങളിലായിട്ടായിരുന്നു താമസിച്ചിരുന്നത്. പക്ഷേ ഇവരുടെ ജനനവും മരണവും ഒന്നിച്ചായിരിക്കുകയാണ്.
ഒരാള്‍ 900 കിലോമീറ്റര്‍ അകലെയായിരുന്നു താമസിച്ചിരുന്നു. ഒരാള്‍ രാജസ്ഥാനിലെ ബാര്‍മറിലും, മറ്റേയാള്‍ ഗുജറാത്തിലെ സൂറത്തിലുമായിരുന്നു താമസിച്ചിരുന്നത്. രണ്ട് സംസ്ഥാനങ്ങളിലായിരുന്നെങ്കിലും മരണം ഇവരെ ഒരേ ദിവസം തേടിയെത്തുകയായിരുന്നു. വളരെ അപൂര്‍വമായ മരണമാണ് ഇവര്‍ക്ക് സംഭവിച്ചത്. സമാനമായ മരണകാരണങ്ങളാണ് ഇവര്‍ക്ക് രണ്ട് പേര്‍ക്കുമുള്ളത്.
ഒരാള്‍ വീടിന്റെ ടെറസില്‍ നിന്ന് കാലുതെന്നി വീണ് മരിക്കുകയായിരുന്നു. അടുത്ത സഹോദരന്‍ കാലുതെറ്റി വാട്ടര്‍ ടാങ്കിലേക്കും വീഴുകയായിരുന്നു. രണ്ടും അപകട മരണങ്ങളാണ്. രണ്ടിനും സമാനതകളുമുണ്ട്.
സോഹന്‍ സിംഗ്, സുമേര്‍ സിംഗ് എന്നാണ് ഈ രണ്ട് ഇരട്ടകളുടെയും പേര്. ഇവരുടെ ജന്മ ഗ്രാമമായ സാര്‍നോ കാ താലയിലാണ് ഇരുവരെയും അടക്കം ചെയ്തത്. ഒരേ ചിതയില്‍ വെച്ചായിരുന്നു സംസ്‌കാരം.
സുമേര്‍ ഗുജറാത്തിലെ ടെക്‌സ്‌റ്റൈല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. അതേസമയം സോഹന്‍ ജയ്പൂരിലെ ഗ്രേഡ് 2 ടീച്ചര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കായി പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു.
സുമേര്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്ബോഴാണ് ടെറസില്‍ നിന്ന് തെന്നി വീണതെന്ന് ഇയാളുടെ കുടുംബം പറഞ്ഞു. ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. വീഴ്ച്ചയില്‍ സുമേറിന് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു.
സോഹന്‍ വാട്ടര്‍ ടാങ്കിലേക്ക് തെന്നി വീണത് വ്യാഴാഴ്ച്ചയാണ്. തന്റെ സഹോദരന്റ മരണവാര്‍ത്തയറിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയായിരുന്നു മരണം. രണ്ടും മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിലാണ് നടന്നത്.
അതേസമയം രണ്ടാമത്തെ മരണത്തില്‍ ആത്മഹത്യാ സാധ്യത തള്ളിക്കളയുന്നില്ലെന്ന് ബാര്‍മറിലെ സിന്ധാരി പോലീസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ സുരേന്ദ്ര സിംഗ് പറഞ്ഞു. സോഹന്‍ സിംഗാണ് സഹോദരങ്ങളില്‍ മൂത്തയാള്‍.
ഇവരുടെ വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെയുള്ള ടാങ്കില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയതായിരുന്നു സോഹന്‍. പിന്നീട് ഇയാളെ ടാങ്കില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇരുസഹോദരന്മാരും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. രണ്ട് സഹോദരങ്ങള്‍ കൂടി ഇവര്‍ രാജസ്ഥാനിലുണ്ട്. സുമേര്‍ സൂറത്തില്‍ പോയത് തന്നെ സഹോദരന് പഠിക്കാന്‍ വേണ്ട പണം സമ്ബാദിക്കാനാണ്. സഹോദരന് അധ്യാപകന്റെ ജോലി ലഭിക്കണമെന്ന് സുമേര്‍ ആഗ്രഹിച്ചിരുന്നു.