സ്നേഹത്തിന് കണ്ണില്ല, മൂക്കില്ല, പ്രായമില്ല എന്നൊക്കെ നമ്മൾ പറയാറുണ്ട്. എന്നാലും പ്രണയത്തിന് ഒരു അതിർത്തി പലരും സൂക്ഷിക്കാറുണ്ട്. എന്നാൽ, രാജസ്ഥാനിൽ നിന്നുള്ള ഒരാൾ മകന്റെ ബൈക്കും മോഷ്ടിച്ച് മകന്റെ ഭാര്യയ്ക്കൊപ്പം ഒളിച്ചോടി.
രാജസ്ഥാനിലെ ബുണ്ടിജില്ലയിലാണ് ഒരാൾ മരുമകളുമായി പ്രണയത്തിലാവുകയും അവളോടൊപ്പം ഒളിച്ചോടുകയും ചെയ്തത്. അച്ഛൻ തന്റെ ഭാര്യയോടൊപ്പം വീടുവിട്ടുപോയതറിഞ്ഞ മകനാണ് പൊലീസിൽ പരാതി നൽകിയത്. സദർ പൊലീസ് സ്റ്റേഷന് സമീപം സിലോർ ഗ്രാമത്തിലാണ് സംഭവം നടന്നത്. അച്ഛൻ തന്റെ ഭാര്യയുമായി ഒളിച്ചോടാൻ വേണ്ടി തന്റെ ബൈക്കും മോഷ്ടിച്ചു എന്നും യുവാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തന്റെ ഭാര്യ ഒരു പാവമാണ്, അച്ഛൻ അവളെ പറഞ്ഞ് പ്രണയത്തിൽ വീഴ്ത്തുകയായിരുന്നു എന്നാണ് യുവാവിന്റെ പരാതി. ഇവർക്ക് ആറ് മാസം പ്രായമുള്ള ഒരു മകളും ഉണ്ട്. മകളെയും ഉപേക്ഷിച്ചാണ് ഭാര്യ തന്റെ അച്ഛനൊപ്പം പോയത് എന്നും യുവാവ് പറയുന്നു. ഒപ്പം യുവാവ് പറയുന്നത് അച്ഛൻ നേരത്തെയും ഇങ്ങനെയുള്ള പ്രവൃത്തികളൊക്കെ ചെയ്തിരുന്നു എന്നാണ്.
പവൻ വൈരാഗി എന്ന യുവാവാണ് പിതാവ് രമേഷ് വൈരാഗിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഭാര്യയെ തന്നിൽ നിന്ന് അകറ്റാൻ പിതാവ് ശ്രമിച്ചുവെന്നും പവൻ അവകാശപ്പെടുന്നു. താൻ പരാതി നൽകിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ അന്വേഷണമൊന്നും ഉണ്ടായിട്ടില്ല എന്നും പവൻ പരാതിപ്പെടുന്നു.
രമേഷ് നേരത്തെയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പവൻ ആരോപിച്ചു. അച്ഛൻ തന്റെ ബൈക്ക് മോഷ്ടിച്ച ശേഷം ഭാര്യയെയും കൂട്ടി സ്ഥലം വിട്ടു എന്നാണ് പവൻ പറയുന്നത്. തന്റെ ഭാര്യയെ പിതാവ് പറ്റിച്ചതാണ് എന്നും ഭാര്യ നിരപരാധിയാണെന്നും പവൻ അവകാശപ്പെടുന്നു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് സദർ സ്റ്റേഷൻ ഓഫീസർ അരവിന്ദ് ഭരദ്വാജ് പറഞ്ഞു.
അര്‍ഹതപ്പെട്ട 37,000 രൂപ; അച്ഛനുവേണ്ടി മകന്റെ പതിറ്റാണ്ടുകള്‍നീണ്ട നിയമപോരാട്ടം, ഒടുവില്‍ വിജയം
ബെംഗളൂരു: സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അച്ഛന് കിട്ടാനുള്ള തുകയ്ക്കുവേണ്ടി മകൻ പതിറ്റാണ്ടുകളോളം നടത്തിയ സമാനതകളില്ലാത്ത നിയമപോരാട്ടം. മരിച്ചുപോയ അച്ഛൻ ടി.കെ.ശേഷാദ്രി അയ്യങ്കാര്‍ക്ക് ഒടുവില്‍ മകനായ ടി.എസ്. രാജന്റെ വിജയത്തിലൂടെ നീതി…
കര്‍ണാടക ഹൈക്കോടതിയാണ് കഴിഞ്ഞദിവസം ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. വില്ലേജ് ഓഫീസറായിരുന്ന അയ്യങ്കാര്‍ക്ക് 1979 മുതല്‍ 1990 വരെയുള്ള പ്രത്യേക അലവൻസ് കുടിശ്ശിക നല്‍കണമെന്നാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കുടിശ്ശികയുള്ള 37000 രൂപ ലഭിക്കാനായുള്ള നിയമപോരാട്ടത്തിലായിരുന്നു മകനായ രാജൻ.
”ഉദ്യോഗസ്ഥരുടെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്ന ജീവിതങ്ങളുടെ ഉദാഹരണമാണ് ഈ വില്ലേജ് ഓഫീസര്‍. ന്യാനമായ ആനുകൂല്യം ലഭിക്കാതെ അദ്ദേഹം മരിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ മകൻ അച്ഛന്റെ അവകാശത്തിനുവേണ്ടിയുള്ള നിയമ പോരാട്ടം തുടര്‍ന്നു. അയ്യങ്കാര്‍ക്ക് പ്രത്യേക അലവൻസ് ലഭിക്കാൻ അര്‍ഹതയില്ലെന്ന ഭരണകൂടനിലപാട് ദൗര്‍ഭാഗ്യകരമാണ്”- ജസ്റ്റിസുമാരായ പി.എസ്.ദിനേശ് കുമാര്‍, ശിവശങ്കരെ ഗൗഡ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
ബെംഗളൂരുവിലെ രാജാജിനഗര്‍ സ്വദേശികളാണ് രാജനും പിതാവ് ശേഷാദ്രി അയ്യങ്കാരും. രാജന് ഇപ്പോള്‍ 88 വയസായി. ചിക്കമംഗളൂരു ജില്ലയില്‍ കടൂര്‍ താലൂക്കിലെ തങ്ങാലി വില്ലേജില്‍ പട്ടേല്‍ (വില്ലേജ് ഓഫീസര്‍) തസ്തികയിലായിരുന്നു അയ്യങ്കാര്‍ ജോലി ചെയ്തിരുന്നത്.
1997ല്‍, പ്രത്യേക അലവൻസ് വേണമെന്നാവശ്യപ്പെട്ട് കര്‍ണാടക സ്റ്റേറ്റ് പട്ടേല്‍ സംഘം കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രതിമാസം 100 രൂപ നിരക്കില്‍ 1979 മുതല്‍ 1990 വരെയുള്ള കാലയളിവിലെ അലവൻസ് തുക നല്‍കാൻ കോടതി ഉത്തരവിട്ടു. അയ്യങ്കാരും കോടതിവിധിയുടെ ഗുണഭോക്താക്കളില്‍ ഒരാളായിരുന്നു.
എന്നാല്‍, നിരവധി അപേക്ഷകളും നിവേദനങ്ങളും അയ്യങ്കാര്‍ നല്‍കിയെങ്കിലും സര്‍ക്കാര്‍ അലവൻസ് അനുവദിച്ചില്ല. പിതാവിന്റെ മരണശേഷം കടൂര്‍ തഹസില്‍ദാര്‍ക്ക് രാജൻ അപേക്ഷ നല്‍കിയെങ്കിലും 2017ല്‍ ഇത് നിരസിച്ചു. തുടര്‍ന്ന് കര്‍ണാടക സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. പിന്നീടാണ് റിട്ട് ഹര്‍ജിയുമായി രാജൻ ഹൈക്കോടതിയിലെത്തിയത്.
1979-90 കാലയളിലെ കുടിശ്ശിക തുക പ്രതിമാസം 100 രൂപ നിരക്കില്‍ നല്‍കണമെന്ന് പറഞ്ഞ ഹൈക്കോടതി, 1990 മുതല്‍ 94 വരെയുള്ള അലവൻസും കുടിശ്ശികയും പ്രതിമാസം 500 രൂപ നിരക്കില്‍ അനുവദിക്കാനും ഉത്തരവിട്ടു. തീയതികളുടെ അടിസ്ഥാനത്തില്‍ 10 ശതമാനം പരിശയടക്കം മൂന്നുമാസത്തിനകം തുക നല്‍കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.