Home Featured ബെംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചു; യുവതിയുടെ വീടിന് തീയിട്ട് യുവാവ്

ബെംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചു; യുവതിയുടെ വീടിന് തീയിട്ട് യുവാവ്

ബെംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് യുവതിയുടെ വീടിന് യുവാവ് തീയിട്ടു. സംഭവത്തിൽ ബെംഗളൂരു ടാനറി റോഡിൽ താമസിക്കുന്ന അർബാസിന്റെ (26) പേരിൽ സാംപിഗെഹള്ളി പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ സരൈപാളയയിൽ ഭർത്താവിനും കുട്ടികൾക്കുമൊപ്പം താമസിക്കുന്ന 29 വയസ്സുകാരിയുടെ വീടാണ് കത്തിനശിച്ചത്.

ഈ മാസം 11-നാണ് സംഭവം.തീപ്പിടിത്തത്തിനു കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ടാണെന്നാണ് ആദ്യം കരുതിയത്. ഇതിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ വീടിന് അർബാസ് തീയിട്ടതാണെന്നു കാണിച്ച് കഴിഞ്ഞദിവസം യുവതി പോലീസിൽ പരാതിനൽകി..

ഭാര്യയുടെ ‘സ്ത്രീധന’ത്തില്‍ ഭര്‍ത്താവിന് യാതൊരു അവകാശവുമില്ല’; മലയാളി യുവതിയുടെ പരാതിയില്‍ സുപ്രീം കോടതി

ഭർത്താവിന് ഭാര്യയുടെ സ്തീധനത്തില്‍ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. ബുദ്ധിമുട്ടേറിയ സമയത്ത് ഭാര്യക്ക് മാതാപിതാക്കള്‍ നല്‍കിയ സ്ത്രീധനം ഉപയോഗിച്ചാലും അത് ഭാര്യക്ക് തിരികെ നല്‍കാനുള്ള ധാർമിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.തനിക്ക് മാതാപിതാക്കള്‍ നല്‍കിയ സ്വർണവും പണവും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി കോടതിയെ സമീപിച്ചപ്പോഴായിരുന്നു നിർദേശം. നഷ്ടപ്പെട്ട സ്വർണത്തിന് പകരം ഒരു സ്ത്രീക്ക് 25 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. വിവാഹസമയത്ത് വീട്ടുകാര് 89 പവന് സ്വർണം സമ്മാനമായി നല്‍കിയെന്നും വിവാഹശേഷം അവളുടെ പിതാവ് ഭർത്താവിന് 2 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയെന്നും എന്നാല്‍, ഇതെല്ലാം ഭർത്താവ് ഉപയോഗിച്ചെന്നും യുവതി പറഞ്ഞു.

യുവതിയുടെ പരാതി അനുസരിച്ച്‌ ആദ്യ രാത്രിയില്‍, ഭർത്താവ് അവളുടെ എല്ലാ ആഭരണങ്ങളും സൂക്ഷിക്കാനായി അമ്മയെ ഏല്‍പ്പിക്കുകയും ചെയ്തെന്നും യുവതി പറഞ്ഞു. തങ്ങളുടെ സാമ്ബത്തിക ബാധ്യതകള്‍ തീർക്കാൻ ഭർത്താവും അമ്മയും ചേർന്ന് എല്ലാ ആഭരണങ്ങളും ഉപയോഗിച്ചതായും പരാതിയില്‍ പറയുന്നു. 2011-ല്‍ കുടുംബകോടതി, ഭർത്താവും അമ്മയും ചേർന്ന് സ്വർണ്ണാഭരണങ്ങള്‍ ദുരുപയോഗം ചെയ്തെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടിരുന്നു. എന്നാല്‍ കുടുംബകോടതി വിധി ഭാഗികമായി റദ്ദാക്കിയ കേരള ഹൈക്കോടതി, ഭർത്താവും അമ്മയും ചേർന്ന് സ്വർണാഭരണങ്ങള്‍ ദുരുപയോഗം ചെയ്തതായി സ്ഥാപിക്കാൻ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി.

തുടർന്നാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. ഭാര്യയുടെ സ്വത്ത് ഭാര്യയുടെയും ഭർത്താവിൻ്റെയും സംയുക്ത സ്വത്തായി മാറുന്നില്ലെന്നും, സ്വത്തിൻ്റെ ഉടമസ്ഥനെന്ന നിലയില്‍ ഭർത്താവിന് അവകാശമോ സ്വതന്ത്രമായ നിയന്ത്രണമോ ഇല്ലെന്നും പറഞ്ഞു. വിവാഹത്തിന് മുമ്ബോ വിവാഹസമയത്തോ അതിനുശേഷമോ ഒരു സ്ത്രീക്ക് സമ്മാനിച്ച സ്വത്തുക്കള്‍ അവളുടെ സ്ത്രീധന സ്വത്താണ്. സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള എല്ലാ അവകാശങ്ങളും ഭാര്യക്കാണെന്നും കോടതി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group