Home Featured ബംഗളൂരു : പ്രധാനമന്ത്രി മോദിയുടെ വസതിയില്‍ ബോംബ് വെക്കണമെന്ന് പറഞ്ഞയാള്‍ അറസ്റ്റില്‍

ബംഗളൂരു : പ്രധാനമന്ത്രി മോദിയുടെ വസതിയില്‍ ബോംബ് വെക്കണമെന്ന് പറഞ്ഞയാള്‍ അറസ്റ്റില്‍

by admin

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ബോംബ് വെക്കണമെന്ന് പറഞ്ഞയാളെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.പബ്ലിക് സർവന്റ് എന്നസമൂഹ മാധ്യമം പേജില്‍ വീഡിയോ പോസ്റ്റ് ചെയ്ത നവാസാണ് (36) അറസ്റ്റിലായത് .പ്രധാനമന്ത്രിക്കെതിരെ ആക്ഷേപകരമായ പ്രസ്താവനയോടെ അപ്‌ലോഡ്ചെയ്ത വീഡിയോ വൈറലായിരുന്നു.”ഇന്ന് ഇന്ത്യയും പാകിസ്താനും യുദ്ധത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ എന്തുകൊണ്ട് ഇതുവരെ ബോംബാക്രമണം നടത്തിയില്ല? ജനങ്ങള്‍ സമാധാനപരമായി ജീവിച്ചിരുന്നപ്പോള്‍ യുദ്ധസമാനമായ ഈ സാഹചര്യം പ്രധാനമന്ത്രി മോദി സൃഷ്ടിച്ചു.

ആദ്യം അദ്ദേഹത്തിന്റെ വസതി ബോംബിട്ട് തകർക്കണം.”-ഇതായിരുന്നു വീഡിയോ സന്ദേശം.സംഭവം ശ്രദ്ധയില്‍പ്പെട്ട ബന്ദേപാളയ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നവാസിനെ കണ്ടെത്തി. യുവാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്ത് ബംഗളൂരു സെൻട്രല്‍ ജയിലിലയച്ചു.നേരത്തെ ജമ്മു കശ്മീരില്‍ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യൻ സായുധ സേന ആരംഭിച്ച ‘ഓപ്പറേഷൻ സിന്ദൂരിനെ’ എതിർക്കുന്ന സന്ദേശം പോസ്റ്റ് ചെയ്തതിന് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.ഇതുസംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മംഗളൂരു നഗരത്തിലെ കൊണാജെ പോലീസ് എഫ്‌ഐആർ ഫയല്‍ ചെയ്തു.

ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ള വിദ്യാർഥി ‘ഓപ്പറേഷൻ സിന്ദൂരിനെ’ വിമർശിച്ച്‌ ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ ഇന്ത്യൻ സായുധ സേന പാകിസ്താനില്‍ നടത്തിയ ആക്രമണങ്ങളെ എതിർത്തുവെന്ന് പൊലീസ് പറഞ്ഞു.മംഗളൂരുവിനടുത്ത ബെല്‍ത്തങ്ങാടി ബെലാലു നിവാസിയും മംഗളൂരു സർവകലാശാലയിലെ വിദ്യാർഥിനിയുമായ രേഷ്മ എൻ. ബാരിഗയാണ് ആക്ഷേപകരമായ പോസ്റ്റ് ഇട്ടത്.”യുദ്ധത്തിന്റെ നിരർത്ഥകതയെക്കുറിച്ച്‌ കാവ്യാത്മകമായ വരികള്‍ എഴുതിയതിന് ശേഷം അവർ ഓപ്പറേഷൻ സിന്ദൂരം ഉപേക്ഷിക്കുക എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചു. കന്നഡയില്‍ എഴുതിയ അവരുടെ കവിതയില്‍ യുദ്ധത്തിന്റെ ഫലം ‘പൂർണ്ണ അന്ധകാര’മാണെന്ന് വിശേഷിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു.

ഈ പോസ്റ്റ് വിവാദമായതോടെ രേഷ്മ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ‘ഓപ്പറേഷൻ സിന്ദൂരിനെ എതിർക്കുന്ന തന്റെ മുൻ നിലപാടിനെ ന്യായീകരിച്ച്‌ രേഷ്മ പിന്നീട് മറ്റൊരു പോസ്റ്റ് ഇട്ടു.പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 192 (കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കല്‍), 196 (മതം, വംശം, ജനനസ്ഥലം, താമസസ്ഥലം അല്ലെങ്കില്‍ ഭാഷ തുടങ്ങിയ കാരണങ്ങളാല്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളർത്തല്‍, ഐക്യം നിലനിർത്തുന്നതിന് മുൻവിധിയോടെയുള്ള പ്രവൃത്തികള്‍), 353(1)(ബി), 353(2) (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകള്‍) എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group