പ്രതിരോധവകുപ്പ് ജീവനക്കാരനായ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കൊടല് നടക്കാവ് നെച്ചിയില്‍ സ്വദേശി ‘കരുണ’ വീട്ടില്‍ അശ്വിൻ (27) ആണ് ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചത്.
ബെംഗളൂരുവില്‍ പ്രതിരോധവകുപ്പില്‍ സിവിലിയൻ അപ്പർ ഡിവിഷൻ ക്ലാർക്കായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ രാമദാസിൻ്റെയും ബിന്ദുവിൻ്റെയും മകനാണ്. സഹോദരി: അംഗിത. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍
പൊലീസിന് കീഴടടങ്ങുന്നതിലും നല്ലത് മരണമാണ്’; രക്ഷപ്പെടാൻ അഞ്ചാം നിലയില്‍ നിന്ന് ചാടാനൊരുങ്ങി ഷൂട്ടര്‍
പൊലീസിനെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിർത്തിയ ഒരു ക്രിമിനലിനെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്ത് കൈയടി നേടിയിരിക്കുകയാണ് അഹമ്മദാബാദിലെ പൊലീസ്.നിരവധി കേസുകളില്‍ പ്രതിയായ ഷൂട്ടർ എന്നറിയപ്പെടുന്ന അഭിഷേക് തോമർ തന്റെ ഫ്ലാറ്റില്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞ് തെരഞ്ഞെത്തിയ പൊലീസിനെ മണിക്കൂറുകളോളമാണ് ഇയാള്‍ മുള്‍മുനയില്‍ നിർത്തിയത്. പൊലീസ് പിന്തിരിഞ്ഞുപോയില്ലെങ്കില് അഞ്ചാംനിലയില്‍ നിന്ന് ചാടും എന്നായിരുന്നു ഭീഷണി. പൊലീസിന് മുന്നില്‍ കീഴടങ്ങുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ് എന്നായിരുന്നു അഭിഷേകിന്റെ വാദം.ശിവം ആവാസ് റസിഡൻസില്‍ അഭിഷേക് എത്തിയിട്ടുണ്ടെന്ന് അറിഞ്ഞാണ് പൊലീസ് ഇവിടേക്ക് കുതിച്ചെത്തിയത്.
പൊലീസ് പുറത്തുനിന്ന് വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. അഞ്ചാം നിലയില്‍ അടുക്കള വാതിലൂടെ പുറത്തിറങ്ങി ഇയാള്‍ പാരപ്പറ്റിന്റെ അറ്റത്ത് നിന്ന് ഭീഷണി മുഴക്കുകയായിരുന്നു. അഭിഷേകിനെ കണ്ട് താഴെ ജനം തടിച്ചുകൂടി. മാത്രമല്ല, തന്റെ മൊബൈല്‍ ഫോണിലൂടെ സംഭവം മുഴുവൻ ഇയാള്‍ ലൈവ് സ്ട്രീം ചെയ്തുകൊണ്ടിരുന്നതും കാഴ്ചക്കാരുടെ എണ്ണം വർധിപ്പിച്ചു.ഇതിനിടെ അപകടഘട്ടം തരണം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ പൊലീസ് ഒരുക്കി. ക്രൈബ്രാഞ്ച് ഓഫിസർ റെക്കോഡ് ചെയ്ത വിഡിയോയില്‍ ‘എത്ര മോശമായാണ് നിങ്ങളെന്നോട് പെരുമാറുക എന്ന് എനിക്കറിയാം.
അതിലും നല്ലത് മരണമാണ്’ എന്ന് ഇയാള്‍ പറയുന്നുണ്ട്. മാന്യമായി പെരുമാറാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടും അഭിഷേക് വഴങ്ങിയില്ല.ഫയർ ഫോഴ്സിനെ വിളിച്ചുവരുത്തി ഇയാളെ അപകടമില്ലാതെ ഇറക്കാനുള്ള സംവിധാനം ഇതിനിടെ പൊലീസ് ഒരുക്കിയിരുന്നു. മൂന്ന് മണിക്കൂറോളമാണ് പക്ഷെ ഇതിനായി പൊലീസും ഫയർ ഫോഴ്സും ചെലവഴിച്ചത്. അഹമ്മദാബാദിലെ പല സ്റ്റേഷനുകളിലും നിരവധി കേസുകളുള്ള ഇയാളെ സാഹസികമായി രക്ഷപ്പെടുത്തിനുപിറകെ തന്നെ അറസ്റ്റും രേഖപ്പെടുത്തി.