കോയമ്പത്തൂർ -മംഗളൂരു എക്സ്‌പ്രസിൽ യാത്രക്കാരെ ഭയചകിതരാക്കി അക്രമിയുടെ ഭീഷണി. തീവണ്ടിക്കുള്ളിൽ പെട്രോളൊഴിച്ച് തീയിടുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. കൊട്ടാരക്കര കൊടവത്തൂർ സ്വദേശി ജയപ്രകാശ് വർമ (49) എന്നയാളാണ് തീവണ്ടിക്കകത്ത് ഭീഷണി മുഴക്കി യാത്രക്കാരെ പേടിപ്പച്ചത്.ഇയാളുടെ കൈവശം ഉണ്ടായിരുന്ന വെള്ളത്തിന്റെ കുപ്പി ഉയർത്തിക്കാട്ടി പെട്രോളാണ് എന്ന് പറഞ്ഞായിരുന്നു ഇയാൾ പരിഭ്രാന്തി പരത്തിയത്. കോയമ്പത്തൂർ -മംഗളൂരു എക്സ്‌പ്രസിൽ തിങ്കളാഴ്ച വൈകിട്ട് 3.45നായിരുന്നു സംഭവം.
ട്രെയിനിലുണ്ടായിരുന്ന മറ്റു യാത്രക്കാർ അക്രമാസക്തനായ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.യാത്രക്കാർ ഇയാളെ കീഴ്പ്പെടുത്തുകയും പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസും റെയിൽവേ സംരക്ഷണ സേനയും (ആർപിഎഫ്) സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.കസ്റ്റഡിയിലെടുത്ത ഇയാൾ അക്രമാസക്തനാണെന്നും ഇയാളുടെ പേര് ജയപ്രകാശ് വർമ എന്നാണ് യാത്രക്കാർ പറഞ്ഞതെന്നും ആർപിഎഫ് അധികൃതർ അറിയിച്ചു.
ലഹരിക്കടിമയാണോ എന്നുള്ള മറ്റു വിവരങ്ങൾ വൈദ്യ പരിശോധനക്കുശേഷമേ പറയാൻ സാധിക്കുവെന്ന് പൊലീസ് പറഞ്ഞു.അതേസമയം, ട്രെയിൻ യാത്രികർക്ക് സുരക്ഷയൊരുക്കണമെന്ന് മലബാർ റെയിൽ യൂസേഷ്സ് അസോസിയേഷൻ ഭാരവാഹികളായ കെ പി രാമകൃ ഷ്ണൻ, സുരേഷ് കണ്ടങ്കാളി, സത്യപാലൻ ചെറുവത്തൂർ എന്നിവർ ആവശ്യപ്പെട്ടു.
ഈന്തപ്പഴം, നട്‌സ്, ജെല്‍; ഇവയൊന്നും ഇനി ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ട, പ്രതിഷേധം ശക്തം
പഹല്‍ഗാം ഭീകരാക്രമണത്തിലും പിന്നാലെ നടന്ന ഓപ്പറേഷന്‍ സിന്ദൂറിലും പാകിസ്ഥാന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു തുര്‍ക്കി.ഇന്ത്യയിലേക്ക് പാക് സൈന്യം നടത്തിയ ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകള്‍ തുര്‍ക്കി നല്‍കിയതായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം മോശമായി മാറുകയും ചെയ്തു. തുര്‍ക്കിയോടുള്ള ബഹിഷ്‌കരണം തുടരുകയാണ് ഇന്ത്യ.ഇപ്പോഴിതാ തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈന്തപ്പഴം ഉള്‍പ്പെടെയുള്ള ഡ്രൈഫ്രൂട്ട്‌സ് മുതലായ ഭക്ഷണപദാര്‍ത്ഥങ്ങളും ബഹിഷ്‌കരിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മാണത്തിനായി തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കള്‍ ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ബേക്കറി ഉല്‍പന്നങ്ങള്‍ക്കായുള്ള ഡ്രൈ ഫ്രൂട്സ്, നട്സ്, ജെല്‍സ്, ഫ്ളേവറുകള്‍ തുടങ്ങിയവയൊന്നും തുര്‍ക്കിയില്‍ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് ഫെഡറേഷന്റെ തീരുമാനം.ഇന്ത്യയില്‍ ബേക്കറി ഉത്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള നല്ലൊരു വിഭാഗം അസംസ്‌കൃത വസ്തുക്കളും തുര്‍ക്കിയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
എന്നാല്‍ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതോടെ തുര്‍ക്കിക്ക് വിവിധ മേഖലകളില്‍ തിരിച്ചടി നല്‍കുകയാണ് ഇന്ത്യ. നേരത്തെ തുര്‍ക്കിയില്‍ നിന്നുള്ള പഴവര്‍ഗങ്ങളുടെ ഇറക്കുമതിയും ഇന്ത്യ വേണ്ടെന്ന് വച്ചിരുന്നു. പ്രതിവര്‍ഷം 1400 കോടിയുടെ ആപ്പിളാണ് തുര്‍ക്കിയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്.വ്യോമയാന മേഖലയിലെ തുര്‍ക്കിഷ് കമ്ബനിയുമായുള്ള സഹകരണം ഉള്‍പ്പെടെ റദ്ദാക്കാനും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. ടൂറിസം മേഖലയിലും വലിയ തിരിച്ചടിയാണ് തുര്‍ക്കി നേരിടുന്നത്.