Home Featured മലയാളി നഴ്സിങ് വിദ്യാർഥിയെ ബംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി നഴ്സിങ് വിദ്യാർഥിയെ ബംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

by admin

മലയാളി നഴ്സിങ് വിദ്യാർഥിയെ ബംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി ടി.ഷാജി-പ്രിയ ദമ്ബതികളുടെ മകൻ വിഷ്ണു ഷാജിയാണ് (22) മരിച്ചത്. ബംഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളജ് നാലാം വർഷ വിദ്യാർഥിയാണ്.ചൊവ്വാഴ്ച അർധ രാത്രിയാണ് ചിക്കബനവാരയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എ.ഐ.കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്തോടെ വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ് മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോയി. സഹോദരൻ: അലൻ ഷാജി.

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം: 2033ല്‍ പദ്ധതി പൂര്‍ത്തിയാക്കും, ഡല്‍ഹി, മുംബൈ നഗരങ്ങള്‍ പോലെയാകാൻ ബെംഗളൂരു

ഐടി നഗരമായ ബെംഗളൂരുവിനോട് ചേർന്ന് രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം എന്ന സ്വപ്ന പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് കർണാടക സർക്കാർ.ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കണക്കിലെടുത്തും നഗരത്തിൻ്റെ വികസനം ലക്ഷ്യമാക്കിയുമാണ് രണ്ടാമത്തെ വിമാനത്താവളം എന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്.ബെംഗളൂരുവില്‍ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ സംബന്ധിച്ചുള്ള എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) വിദഗ്ധ റിപ്പോർട്ട് ഉടൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

എഎഐ റിപ്പോർട്ട് തന്നാലുടൻ 2033 ഓടെ വിമാനത്താവളം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കനകപുര, നെലമംഗല എന്നിവിടങ്ങളില്‍ പദ്ധതി സാധ്യതകളെക്കുറിച്ച്‌ പഠനം നടത്തിയിരുന്നു. ഡല്‍ഹി, മുംബൈ നഗരങ്ങളിലെ പോലെ ഇരട്ട വിമാനത്താവളങ്ങള്‍ എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീക്കം.ബംഗളൂരു നഗരത്തിൻ്റെ നിലവിലെയും ഭാവിയിലെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന വിമാനത്താവളം നിർമിക്കുക എന്നതാണ് ലക്ഷ്യം.

എഎഐ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാൻ വഴികാട്ടിയാകും. നിയമപരമായ കാര്യങ്ങള്‍, പരിസ്ഥിതി പ്രശ്നങ്ങള്‍, വ്യവസായ വളർച്ച എന്നിവയും പരിഗണിക്കും. ബെംഗളൂരുവിൻ്റെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സാധ്യതാ പഠന റിപ്പോർട്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സമർപ്പിക്കുമെന്ന് കർണാടക വ്യവസായ മന്ത്രി എംബി പാട്ടില്‍ വ്യക്തമാക്കിയിരുന്നു.കനകപുര റോഡ്, നെലമംഗല – കുനിഗല്‍ റോഡ് എന്നിവിടങ്ങളിലെ സ്ഥലങ്ങള്‍ വിമാനത്താവളത്തിനായി എഎഐ പരിശോധന നടത്തി. വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്താനായിരുന്നു പരിശോധന.

നഗരത്തിലേക്കുള്ള യാത്രാ സൗകര്യം, വ്യവസായ കേന്ദ്രങ്ങളിലേക്കുള്ള സാമീപ്യം, ഭാവിയില്‍ വികസിപ്പിക്കാനുള്ള സാധ്യതകള്‍, പരിസ്ഥിതി പ്രശ്നങ്ങള്‍ എന്നിവയെല്ലാം വിശദമായി പഠിച്ചു.പദ്ധതി സ്ഥലത്തിന്റെ തെരഞ്ഞെടുപ്പ് നഗര വികസനത്തെയും പ്രാദേശിക സമ്ബദ്‌വ്യവസ്ഥയെയും വ്യോമഗതാഗതത്തെയും നേരിട്ട് ബാധിക്കും. കർണാടകയുടെ ദീർഘകാല അടിസ്ഥാന സൗകര്യ വികസനത്തിന് ഗുണകരമാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

എല്ലാവിധ യോഗ്യതകളും കണക്കിലെടുത്താകും ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലം തെരഞ്ഞെടുക്കുക. യാത്രാക്കാരുടെ ആവശ്യങ്ങളും വ്യാവസായിക വളർച്ചയും പരിഗണിക്കും.ഇപ്പോള്‍ പ്രാഥമിക ജോലികള്‍ ആരംഭിച്ചാല്‍ 2033 ഓടെ ബംഗളൂരുവിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം പൂർത്തിയാക്കാൻ കഴിയും. സമയബന്ധിതമായ തയ്യാറെടുപ്പുകള്‍ ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി അനുമതികള്‍, നിർമ്മാണ മേല്‍നോട്ടം എന്നിവ സുഗമമാക്കും. വ്യക്തമായ സമയപരിധി കരാറുകാരെയും വിതരണക്കാരെയും സർക്കാർ ഏജൻസികളെയും ഏകോപിപ്പിക്കാൻ സഹായിക്കും. ഇത് കാലതാമസം ഒഴിവാക്കാൻ സഹായിക്കും.

ഇതിനൊപ്പം ബംഗളൂരുവിനെ ഒന്നിലധികം അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള പ്രധാന നഗരങ്ങളില്‍ ഒന്നാക്കി മാറ്റും.സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ ബംഗളൂരുവിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കൂ. മന്ത്രിമാരും പ്രധാന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാകും നിർണായക ചർച്ച.

ഡല്‍ഹി, നവി മുംബൈ എന്നിവിടങ്ങളിലെ പരിചയസമ്ബന്നരായ വിമാനത്താവള ഡെവലപ്പർമാരുമായി കൂടിയാലോചിക്കുന്നത് ഒരു നഗരത്തില്‍ ഒന്നിലധികം അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പ്രായോഗിക അനുഭവങ്ങള്‍ പ്രയോജനപ്പെടുത്താൻ കർണാടകയെ സഹായിക്കും. പ്രവർത്തനക്ഷമത, ട്രാഫിക് നിയന്ത്രണം, യാത്രാക്കാരുടെ കൈകാര്യം ചെയ്യല്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ വിവരങ്ങള്‍ ശേഖരിക്കാനാകും.

അതിനൊപ്പം ടെർമിനലുകള്‍, റണ്‍വേകള്‍, കാർഗോ സൗകര്യങ്ങള്‍ എന്നിവയ്ക്കായി മികച്ച ആസൂത്രണം നടത്താൻ സഹായിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group